എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Friday, October 18, 2013

ഹൈക്കു

പലിശ
തിന്നു 
തടിച്ച
പാവം 
പണക്കാരന്‍

ഗള്‍ഫ് കാരന്‍
വിരഹ
ദുഖത്താല്‍
വിമാനം
കയറിയവന്‍

കവിത
എഴുതാന്‍
കരുതിയൊരു
കവിത
വിരലില്‍
തങ്ങി
നിന്നു

തുള
തുള
വീണ
ഹൃദയം
തുന്നിക്കെട്ടാന്‍
തുണയാരുമില്ല

കാലന്‍
കരഞ്ഞാല്‍ 
കേള്‍ക്കാത്ത
കാലന്‍
കരയിപ്പിച്ചു

മൌനം
ചിരിച്ചും കരഞ്ഞും
ജീവിതം തീര്‍ത്തു
മരണം വിളിക്കുമ്പോള്‍
മൌനമായി കൂടെ പോയി


Thursday, October 17, 2013

മത നിഷേധികള്‍ ആരാണ് ??


ലക്കെട്ട്‌ വായിച്ചാൽ  മനസ്സിൽ മിന്നിമറയുന മുഖങ്ങൾ പലതായിരിക്കും, ദൈവമില്ല,ഡിങ്കനുണ്ട് എന്ന്  സോഷ്യല്‍ മീഡിയകളില്‍ ഡിങ്കന്റെ ചുവന്ന ജട്ടിയിട്ട പടം ഒട്ടിച്ചു കളിച്ച് കളിയാക്കാന്‍ മാത്രം ജനിച്ച 'ചില' യുക്തിവാദികൾ!!! ഡിങ്കോയിസ്റ്റുകള്‍ക്ക് മറുപടിയായി മതവിശ്വാസികള്‍ ദൈവം ഉണ്ട് എന്ന് ഇതേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിയാല്‍ വീണ്ടും പുച്ഛത്തോടെ തള്ളുന്ന അതെ ടീം,മതത്തിന്റെ  പേര് വെച്ച് മതം പറയുന്നതനുസരിച്ച് ജീവിക്കാതെ നടക്കുന്ന ഒരു താന്തോന്നി,ദിവസം മൂന്ന് നേരവും ലോകത്തുള്ള സകല മതത്തേയും കുറിച്ച് അരവരി തെറി  പറയാതെ,എഴുതാതെ കിടന്ന് ഉറങ്ങാനോ,കക്കൂസില്‍ പോകാനോ പറ്റാതെ വായുവിന്റെ അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന ബുദ്ധി ലവലേശം ഇല്ലാത്ത അഭിനവ ബുദ്ധി ജീവികള്‍,സകല മത ഗ്രന്ഥത്തെ കുറിച്ചും ത്വാതികമായ അവലോകനം നടത്തി വന്നവനെ പോലെ എട്ടും പൊട്ടും തിരിയാതെ പെട്ട് പോയ പൊട്ടന്മാര്‍ അങ്ങനെ പല പല മുഖങ്ങളും നമ്മുടെ മനസ്സിൽ മിന്നി മറഞ്ഞു വരാം...

ഹിന്ദു ,ക്രിസ്ത്യൻ മുസ്ലിം മത വിശ്വാസികളുടെ കാഴ്ചപ്പാടില്‍ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന അല്ലെങ്കിൽ അവരുടെ മതാചാരങ്ങളെ വിലകല്‍പ്പിക്കാതെ എന്റെ  മതമാണ്‌ എല്ലാറ്റിനും മുകളിൽ എന്ന് പറഞ്ഞു നടക്കുന്നവരായിരിക്കാംമതനിഷേധികള്‍!!അന്യ മതക്കാരുടെ ദൈവത്തെ,ആരാധനാ മൂര്‍ത്തിയെ കളിയാക്കുന്ന വില കല്‍പ്പിക്കാത്തവരും അവര്‍ക്ക് മത നിഷേധികളാവാം...

ജയന്തികളിലും,ദിനങ്ങളിലും ഘോഷയാത്രകള്‍,റാലികൾ നടത്തുന്ന ഇപ്പോഴാത്തെ ആധുനിക സൈബര്‍ ചെക്കന്മാരുടെ കാഴ്ചപ്പാടിലും മത നിഷേധികൾ എന്നാൽ ചിലപ്പോൾ അവരുടെ "തെരുവ് റാലികൾ" എതിർക്കുന്നവരായിരിക്കാം,അതുമല്ലെങ്കിൽ മത ചിഹ്നങ്ങളെ മറ്റു മതക്കാർ ദുരുപയോഗപ്പെടുത്തുന്നവരാവാം...(ലോകത്ത് 'സമാധാനം' പഠിപ്പിക്കാന്‍  വന്നു എന്ന് വിശ്വാസികള്‍ വിശ്വസിക്കുന്ന ഭാഗവാന്റെയും,പ്രവാചകന്റെയും,കര്‍ത്താവിന്റെയും പേരില്‍ തെരുവുകളും,പൊതു സ്ഥലവും കയ്യേറി സമാധാനം നഷ്ടപ്പെടുത്തുന്ന മതമല്ല മതമല്ല പ്രശ്നം മദമാണ് മദമാണ് പ്രശ്നം എന്ന് പാടി നടക്കുന്ന ശിങ്കിടികള്‍ക്കും നല്ല നമസ്കാരം നേരട്ടേ...)

പക്ഷെ  മുകളില്‍ പറഞ്ഞവയൊന്നുമല്ല ഒരു മത നിഷേധിയുടെ അടയാളമായി മുസ്ലിംകളുടെ വേദ ഗ്രന്ഥമായ പരിശുദ്ധ ഖുറാനിൽ പറയുന്നത്.


പരിശുദ്ധ ഖുറാനിലെ നൂറ്റി എഴാം അദ്ധ്യായമായ സൂറത്ത് "മാ-ഊനിൽ"  പറയുന്ന മതനിഷേധികൾ  ഇവരൊക്കെയാണ്;

  1. മതത്തെ നിഷേധിക്കുന്നവന്‍ ആരെന്നു നീ കണ്ടുവോ ?
  2. അവനത്രെ അനാഥ കുട്ടികളെ ആട്ടി അകറ്റുന്നവൻ
  3. പാവപ്പെട്ടവന്റെ  ഭക്ഷണ കാര്യത്തിൽ പ്രോത്സാഹനം നല്‍കാത്തവൻ
  4. അപ്പോള്‍ നമസ്കാരക്കാർക്കാണ്  നാശം 
  5. തങ്ങളുടെ നമസ്ക്കരത്തെ കുറിച്ച് ആശ്രദ്ധരായിരിക്കുന്ന നമസ്ക്കാരക്കാർ
  6. ജനങ്ങളെ കാണിക്കാൻ  വേണ്ടി നല്ലകാര്യം ചെയ്യുന്നവർ
  7. ചെറിയ നിലക്കുള്ള പരോപകാര സഹായങ്ങൾ തടയുന്നവരും 
മുകളിൾ  കൊടുത്ത എഴു വചനങ്ങളാണ് യതാര്‍ത്ഥ മത നിഷേധത്തിന്റെ  ഉദാഹരണമായി ഖുറാനിൽ പറയുന്നത്.അപ്പോൾ ആരാണ് മത നിഷേധികൾ ആരെന്നു നാം തന്നെ കണ്ടെത്തുക....കണ്ണുകള്‍ കൊണ്ട് കാണാന്‍ പറ്റാത്ത മറയത്ത് ഒളിച്ചിരിക്കുന്നവരാണ് യതാര്‍ത്ഥ മത നിഷേധികള്‍!!!!



Friday, September 20, 2013

വര്‍ഗീയത നാട്ടില്‍,മാവോയിസം കാട്ടില്‍!!

TERROR എന്ന ഇംഗ്ലീഷ് വാക്കിന്‍റെ മലയാളം അര്‍ത്ഥമാണ് "ഭീതി,ഭയം,മഹാഭയം ഉഗ്രഭയം".1988 നു ശേഷം മാത്രമാണ് Terror എന്ന പദത്തിനു ഇന്ന് കാണുന്ന രീതിയിലുള്ള അര്‍ത്ഥങ്ങളും,വ്യാഖാനങ്ങളും നല്‍കിയത് അതും ഇന്നത്തെ ഭീകരവാദത്തിന്റെയും,തീവ്രവാദത്തിന്റെയും മൊത്ത ചില്ലറ വ്യാപാരികളും,ഉപഭോക്താക്കളുമായ  ഫാദര്‍ ലെസ്സ് അമേരിക്ക!!അമേരിക്കന്‍ കരസേനയുടെ പഠനപ്രകാരംTerror എന്ന വാക്കിനു നൂറില്‍ കൂടുതല്‍ നിര്‍വചനങ്ങള്‍ ഉണ്ടെന്നാണ് അവരുടെ തന്നെ ഭാഷ്യം.Terror എന്ന വാക്കിനു ലോക പോലീസ് ഏമാന്മാര്‍ ഭീകരവാദം,തീവ്രവാദം എന്ന രണ്ട് അര്‍ത്ഥവും കൊടുത്ത് വളരെ ഉഷാറാക്കി വിവരിച്ചു കഴിഞ്ഞു.ജിഹാദ് എന്ന അറബി പദത്തിന് മുസ്ലിംകളുടെ വിശുദ്ധ യുദ്ധം എന്ന് മാത്രം അര്‍ത്ഥം നല്‍കിയത് പോലെ!!

രാഷ്ട്രീയ കക്ഷികള്‍,മത സംഘടനകള്‍,ഏകാധിപതികള്‍,വിപ്ലവ പ്രസ്ഥാനങ്ങള്‍,ദേശീയ വാദികള്‍ എന്ന് വേണ്ട എല്ലാ കല്ല്‌ കരട് കാഞ്ഞിര കുറ്റി മുതല്‍ മുള്ള് മുരട്‌ മൂര്‍ഖന്‍ പാമ്പ്‌ സംഘങ്ങള്‍  ഭൂലോകത്ത് സാമ്രാജ്യം കെട്ടിപടുത്താനും,നമ്മള്‍ മാത്രമാണ് ശരി എന്ന് വരുത്തി തീര്‍ക്കാനും വേണ്ടി  ഭീകരവാദത്തേയും,തീവ്രവാദത്തേയും അതി സമര്‍ത്ഥമായി സമൂഹത്തില്‍ തിരുകി കയറ്റി.സ്വന്തം വാദം മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുമ്പോള്‍ ഉണ്ടാവുന്ന വാദം തീവ്രവാദമെങ്കില്‍ അതെ വാദം ഭീതി പരത്തി കൊന്നും,കവര്‍ന്നും ഭീകര അന്തരീക്ഷം ഉണ്ടാക്കുന്നതിനെ ഭീകരവാദം എന്നും നിര്‍വചിക്കേണ്ടി വരും.

ലോകത്ത് ഒട്ടനവധി തീവ്രവാദ,ഭീകരവാദ സംഘടനകള്‍ ഉദയം കൊള്ളുകയും അത് പോലെ തന്നെ അണഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്.പക്ഷെ അന്നൊന്നും അതിനു തീവ്ര,ഭീകര എന്ന പേരുകള്‍ ആരും വിളിച്ചില്ല,വ്യാഖാനിച്ചില്ല എന്നത് വേറൊരു സത്യം.തൊണ്ണൂറുകള്‍ക്ക് ശേഷം മാത്രമാണ് ലോകത്ത് വ്യാപകമായി Terrorist എന്ന പദം ഉപയോഗിച്ചതും,അത് പൊതു ജന ശ്രദ്ധയില്‍ പെടുന്നതും.

തീവ്രവാദത്തിന്റെയും,ഭീകരവാദത്തിന്റെയും വകയിലെ ഒരു അടുത്ത ബന്ധുവാണ് "വര്‍ഗീയത"!!ഭീകര വാദത്തിന്റെയും,തീവ്രവാദത്തിന്റെയും ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടു പടി അല്ലെങ്കില്‍ ചട്ടുകമാണ്‌ വകയിലുള്ള ബന്ധുവായ വര്‍ഗീയത!!മുകളില്‍ പറഞ്ഞ എല്ലാ കല്ല്‌ കരട് കാഞ്ഞിര കുറ്റി മുതല്‍ മുള്ള് മുരട്‌ മൂര്‍ഖന്‍ പാമ്പ്‌ വരെയുള്ള സംഘങ്ങള്‍ തന്ത്രപരമായ പല നിഗൂഡ ലക്ഷ്യങ്ങളും ഇന്ത്യയില്‍ നിറവേറ്റുന്നത് ഇന്ന് കാണുന്ന രീതിയിലുള്ള വര്‍ഗീയ ലഹളകള്‍ എന്ന പുക മറകള്‍ സൃഷ്ടിച്ച് കൊണ്ടാണ്.അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് മുസാഫിര്‍ നഗറില്‍ ഇപ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുന്ന ലഹളകള്‍.
ഇന്ത്യയിലെ വര്‍ഗീയ ലഹളകളുടെ താഴ്വേരുകള്‍ തേടിയാല്‍ ഇന്ന് ഇന്ത്യയിലേക്ക് ഇ മാലിന്യങ്ങള്‍ കപ്പലില്‍ കൊണ്ട് തള്ളുന്നത് പോലെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യാ മഹാരാജ്യം അടക്കി ഭരിക്കാന്‍ കൊണ്ട് തള്ളിയ  തൊലിവെളുത്ത സായിപ്പന്മാര്‍ കൊണ്ട് തള്ളിയ Divide&Rule എന്ന ആശയം അവര്‍ സമര്‍ത്ഥമായി ഉപയോഗിച്ചതിലേക്ക് എത്തും .അതിന്റെ അനന്തര ഫലമായിട്ടാണ് ഇന്നുള്ള വര്‍ഗീയ ലഹളകള്‍ അരങ്ങേറുന്നത് എന്നത് നഗ്ന സത്യം.വിദേശ വസ്ത്രങ്ങള്‍ ചുട്ടും മറ്റും നാം സ്വാതന്ത്ര്യം നേടി പക്ഷെ അവര്‍ കൊണ്ട് തള്ളിയ 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന നാറിയ ആശയം പേറി ഇന്നും അഭിമാന പൂരിതമായും,ചോര തിളപ്പിച്ചും നമ്മുടെ രാഷ്ട്രീയ ശിഖണ്ടികള്‍ അധികാരത്തിന്‍റെ മടിത്തട്ടില്‍ മസ്താടി മുന്നേറുകയാണ്,പലപ്പോഴും അത്തരം ശിഖണ്ടികള്‍ക്ക് ബുദ്ധി പണയം വെച്ച ചാവേര്‍ സംഘമായി തീരുകയാണ് നമ്മുടെ സമൂഹം.

വിജയ ചിഹ്നമായി ഇംഗ്ലീഷ് അക്ഷരമായ V എന്ന് വിരലുകള്‍ ഉയര്‍ത്തികാണിക്കുന്ന രീതി ലോകത്തിനു പരിചയപ്പെടുത്തിയ ബ്രിട്ടീഷ് പ്രാധനമന്ത്രിയും,രാഷ്ട്ര തന്ത്രജ്ഞനുമായ സര്‍ വിന്‍സറ്റണ്‍ ചര്‍ച്ചില്‍ ഇന്ത്യയില്‍ കപ്പലിറങ്ങിയ സായിപ്പന്മാര്‍ തിരിച്ച് കപ്പല്‍ കയറുമ്പോള്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാരെ കുറിച്ച് പ്രവചിച്ചത് അപ്പടി സത്യമായി പുലര്‍ന്നു.

ഇന്ത്യയുടെ അധികാരം തെമ്മാടികളുടേയും,വഞ്ചകരുടേയും,പോക്കിരികളുടേയും,കൊള്ളക്കാരുടേയും കൈകളില്‍ എത്തും.ഇന്ത്യയുടെ നേതാക്കന്മാര്‍ സ്വഭാവഗുണമില്ലാത്ത ചണ്ടി ചവറുകള്‍ മാത്രമായിരിക്കും.അവര്‍ ജനങ്ങളെ മധുര വാക്കുകള്‍ പറഞ്ഞു മയക്കുന്ന മൂഡന്മാരുമായിരിക്കും.പാവപ്പെട്ടവരും വിഡ്ഢികളുമായ പൊതു ജനങ്ങള്‍ക്ക് കള്ളവാഗ്ദാനങ്ങള്‍ നല്‍കുന്നത് അവരുടെ രീതിയായിരിക്കും.ജനങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ അവര്‍  അവരുടെ രീതികളില്‍ നാണമില്ലാത്തവരും ദേശസ്നേഹം ഇല്ലാത്തവരുമായിരിക്കും.അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി പരിസരം മറന്ന് പരസ്പരം അടികൂടും ,ഇന്ത്യ രാഷ്ട്രീയ കലഹത്തില്‍ ഇല്ലാതാകും.നീതി എന്നത് ഒരു തമാശ വസ്തുവായി മാറും.ഒരു ദിനം വന്നെത്തും അന്ന് വായു,വെള്ളം എന്തിനു സാദാ ഉപ്പിനു പോലും ഇന്ത്യയില്‍ നികുതി ചുമത്തപ്പെടും.

ചര്‍ച്ചില്‍ സായിപ്പ് 

ചര്‍ച്ചില്‍ സായിപ്പ് അറുപത് കൊല്ലങ്ങള്‍ക്ക് മുമ്പ് പ്രവചിച്ചത്  ഇന്ന് വള്ളി പുള്ളി തെറ്റാതെ പുലര്‍ന്നു.പക്ഷെ പുള്ളി ഒരു കാര്യം മനപ്പൂര്‍വ്വം പറയാതെ വിട്ടു നിന്നു അതാണ്‌ അവര്‍ കപ്പല്‍ കയറ്റി വിട്ട Divide &Rule!!ചര്‍ച്ചില്‍ പറഞ്ഞ തെമ്മാടികളും,കപടന്മാരുമായ ഇന്ത്യയുടെ നേതാക്കന്മാര്‍ അഥവാ നമ്മുടെ സ്വന്തം നേതാക്കന്മാര്‍  പുറത്ത് വിട്ട വാര്‍ത്ത ഏതൊരു  ഇന്ത്യക്കാരനും കണ്ണും,കാതും കൂര്‍പ്പിച്ച് ശ്രദ്ധിക്കേണ്ടതാണ്.ഇന്ത്യാ രാജ്യത്ത് കഴിഞ്ഞ എട്ടു വര്‍ഷത്തില്‍ നടന്നത് ആയിരത്തില്‍ പരം വര്‍ഗീയ ലഹളകള്‍!!അതില്‍ ഇന്ത്യയിലെ സാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന കേരളവും!!മതത്തിന്റെയും,രാഷ്ട്രീയത്തിന്റെയും പേരില്‍ തെരുവില്‍ ചുടു രക്തം ഒഴുക്കാന്‍ ആളുകള്‍ ഉള്ളടുത്തോളം കാലം വര്‍ഗീയത നാട്ടില്‍ നടമാടികൊണ്ടിരിക്കും.

ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി കാട്ടില്‍ നടക്കുന്ന മാവോയിസ്റ്റ് ആക്രമണവും,കാട്ടിലെ വര്‍ഗീയതയുമാണ് എന്ന് വിളമ്പിയ അധികാരികള്‍ നാട്ടില്‍ നടക്കുന്ന വര്‍ഗീയതയെ കണ്ടില്ലെന്നു നടിക്കുന്നു അല്ലെങ്കില്‍ അധികാരക്കസേരകള്‍ക്ക് വേണ്ടി നാട്ടില്‍ കലാപങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു.കാട്ടിലെ മാവോയിസ്റ്റ് തീവ്രവാദികളെ തളയ്ക്കാന്‍ ഉണ്ടാക്കിയ അതെ ചങ്ങലകള്‍ നാട്ടിലെ വര്‍ഗീയ കോമാരങ്ങളെ തളയ്ക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയ അപ്പോസ്തലന്മാര്‍ ശ്രമിക്കില്ല കാരണം ഇവിടെ വേലി തന്നെയാണ് വിളകള്‍ നശിപ്പിക്കുന്നത്!!

പണം വാങ്ങി വര്‍ഗീയ കലാപങ്ങള്‍ നടത്താന്‍ കരാര്‍ എടുത്ത ശ്രീ രാമ സേനയിലെ പ്രമോദ് മുത്തലിക്കുമാര്‍ നമ്മുടെ കണ്മുന്നിലുള്ള ജീവിക്കുന്ന ചില ഉദാഹരണങ്ങള്‍ മാത്രം.നാം കാണാത്ത എത്ര കരാറുകള്‍ മുത്തലിക്കുമാര്‍ അണിയറയില്‍ നടത്തിയിട്ടുണ്ടാവാം?അതില്‍ എത്ര ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ടാവാം?എന്നുള്ള വിവരം അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി കടിപിടി കൂടുന്നവര്‍ ഒരു കാലത്തും പുറത്ത് കൊണ്ട് വരാന്‍ പോകുന്നില്ല.വിവേകത്തെക്കാള്‍ കൂടുതല്‍ വികാരം കൈമുതലുള്ള ചുടുചോര്‍ വാരുന്ന കുട്ടിക്കുരങ്ങന്മാരായ ചാവേര്‍ സമൂഹം എന്ന് നാണമില്ലാത്തവരും ദേശ സ്നേഹ്മില്ലാത്തവരുമായ തെമ്മാടികളായ കപട നേതാകന്മാരുടെ പഞ്ചാരപ്പാട്ടില്‍ മതിമറന്ന് ആടാതെ മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ച് എപ്പോള്‍ സമൂഹം മുന്നേറുന്നുവോ അന്ന് മാത്രമേ  ഇന്ത്യാ മഹാ രാജ്യം മാറാടും,ഗുജറാത്തും,മുസാഫിര്‍ നഗറും ആവാതിരിക്കൂകയുള്ളൂ...

ചര്‍ച്ചില്‍ സായിപ്പ് പ്രവചിച്ച എല്ലാ സ്വഭാവഗുണവുമുള്ള രാഷ്ട്രീയ നേതാവ് ഇന്ത്യാ മാഹാ രാജ്യത്തിന്‍റെ അധികാരം കയ്യാളട്ടെ!!!


Friday, July 19, 2013

ബദ്രീങ്ങളുടെ ത്യാഗവും ബെല്‍ഗാമിലെ പോത്തും!!!


ബദര്‍ എന്ന് കേള്‍ക്കാത്ത മാപ്പിളയുണ്ടാവില്ലെന്നുറപ്പാണ്.പുണ്യനഗരമായ മദീനയില്‍ നിന്നും കുറച്ചകലെ മാത്രം സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം,അസത്യത്തിനുമേല്‍ സത്യത്തിന്റെ വിജയത്തിന് സാക്ഷിയായ ഗ്രാമം,അതാണ് “ബദർ”!!

ബെല്‍ഗാം എന്നാല്‍ പോത്തുകളുടെ മൊത്തക്കച്ചവടം നടക്കുന്ന പട്ടണം.പോത്തു കച്ചവടക്കാരനായ ഒരു സുഹൃത്ത് പകര്‍ന്നു തന്ന അറിവ് മാത്രമേ എനിക്ക് ബെല്‍ഗാമിനെക്കുറിച്ചുള്ളൂ. =ചാരനിറത്തിലുള്ള ക്ഷീണിച്ചുണങ്ങിയ പോത്തുകളെ എണ്ണയും കരിയും തൊലിയില്‍ തേച്ചുപിടിപ്പിച്ച്, താടിയും മുടിയും കറുപ്പിച്ച് നടക്കുന്ന നമ്മുടെ നാട്ടിലെ തൈക്കിഴവന്മാരെപ്പോലെ, "യുവ" പോത്തുകളാക്കി മാറ്റുന്ന നാടാണ് ബെല്‍ഗാം എന്നും കേട്ടിട്ടുണ്ട്.

റമദാന്‍ പതിനേഴാണ് ഇതെഴുതാന്‍ കാരണം.ഹിജറ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിന് അത്യഷ്ണമുള്ള ഒരു വെള്ളിയാഴ്ചയാണു മരുഭൂമിയില്‍ വെച്ച് മുസ്ലിം ലോകം ഇന്ന് നിലനില്‍ക്കാന്‍ തന്നെ കാരണമായ ആ ചരിത്രയുദ്ധം നടന്നത്. അതിന്റെ സ്മരണയെന്നോണം ബെല്‍ഗാമിലെ പോത്തുകളെ മുളകിട്ട് വരട്ടി ചെമ്പിലാക്കി വിളമ്പി ബദറിന്റെ ത്യാഗസ്മരണ നിലനിര്‍ത്തുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു.

ബദര്‍ എന്ന നാട്ടില്‍ വെച്ച് നടന്ന ഈ യുദ്ധത്തില്‍ പങ്കെടുത്ത സ്വഹാബികളെ 'ബദ്രീങ്ങള്‍' എന്നു പറയുന്നു. കേവലം മൂന്നൂറിനടുത്ത് വരുന്ന സ്വഹാബികള്‍ മൂന്നിരട്ടിയോളം വരുന്ന കുതിരപ്പടയുമായി വന്ന മക്കാ മുശ്രിക്കുകളുമായി  യുദ്ധം ചെയ്ത ദിവസമാണ് റമദാന്‍ പതിനേഴ്. യുദ്ധസിദ്ധിയില്ലാതെ, യുദ്ധസാമഗ്രികളില്ലാതെ, ദൈവമാര്‍ഗ്ഗത്തില്‍ ജീവിക്കാന്‍ വേണ്ടി നടന്ന യുദ്ധമാണ് ബദർ!!

അബൂജഹൽ, ഉത്ബത്, ശൈമ്പത്, വലീദ്, അംറ് എന്നീ ശക്തരായവരുടെ നേതൃത്വത്തില്‍ മക്കയില്‍ നിന്നും ആക്രമിക്കാന്‍ ശത്രുസൈന്യം വരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രവാചകന്‍ അനുചരന്മാരെ വിളിച്ചുകൂട്ടി അഭിപ്രായം ആരാഞ്ഞു.യുദ്ധമോ സൈന്യമോ പ്രതീക്ഷിക്കാതിരുന്ന ഒരു സമൂഹത്തിനു നേരെ ശത്രുസൈന്യം സര്‍വ്വസന്നാഹങ്ങളുമായി ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ പകച്ചു നിന്ന പ്രവാചകനോട് അനുചരന്മാര്‍ പറഞ്ഞു: "താങ്കളും താങ്കളുടെ രക്ഷിതാവും പോയി യുദ്ധം ചെയ്തു കൊള്ളുക.ഞങ്ങള്‍ ഇവിടെ ഇരുന്നുകൊള്ളാം എന്ന് മൂസ (അ) യോട് സ്വജനത പറഞ്ഞപോലെ ഞങ്ങള്‍ പറയുകയില്ല. അങ്ങയുടെ മുന്നിലും പിന്നിലും ഇടത്തും വലത്തും നിന്ന് ഞങ്ങള്‍ പടപൊരുതും." ഇതു കേട്ട് പ്രവാചകന്‍ പറഞ്ഞു എന്നാല്‍ പുറപ്പെടുക, അല്ലാഹു നമ്മെ സഹായിക്കും.

വിശന്ന് ദാഹിച്ചൊട്ടിയ വയറുമായി രണ്ട് കുതിരകളും എഴുപത് ഒട്ടകങ്ങളും മാത്രമുള്ള ആ കൊച്ചു സംഘത്തെ നോക്കുമ്പോള്‍ തന്നെ വിവര്‍ണ്ണമാകുന്ന പ്രവാചകന്റെ മുഖം!! കണ്ണീര്‍ പൊഴിയുന്ന കണ്ണുകൾ!! തലയിലിട്ട തട്ടം തോളിലേക്ക് വീഴുന്ന തരത്തില്‍ ആകാശത്തേക്ക് കൈകളുയര്‍ത്തി, കണ്ണുനീരൊലിപ്പിച്ച്, കരളലിഞ്ഞ്, സാക്ഷാല്‍ പ്രവാചകന്‍ പ്രാര്‍ഥിച്ച ബദർ.
ഹൃദയവേദനയോടെ, താഴ്മയോടെ, വിറക്കുന്ന ശരീരത്തോടെ, കലങ്ങിയ കണ്ണുമായി പ്രവാചകന്‍ പ്രാര്‍ഥിച്ച വരികളാണിത്.

"അല്ലാഹുവേ.... ഈ ചെറുസംഘത്തെ ഈ ദിവസം നീ നശിപ്പിക്കുകയാണെങ്കിൽ, പിന്നെ ഈ ഭൂമുഖത്ത് നിന്നെ ആരാധിക്കുന്നവരായി ആരുമുണ്ടായിരിക്കുന്നതല്ല. അല്ലാഹുവേ... നീ എനിക്കു നല്‍കിയ വാഗ്ദാനം പൂര്‍ത്തിയാക്കിത്തരേണമേ....നിന്റെ സഹായം ആവശ്യമുള്ള സമയമാണിത്. നിരായുധരായ എന്റെ സംഘത്തെ നീ സഹായിക്കേണമേ......."

ഉടുതുണിക്ക് മറുതുണിയും ആയുധവും സന്നാഹവുമൊന്നുമില്ലാതെ ശക്തമായ ഈമാന്‍ മാത്രം ഹൃദയത്തിലുള്ള, അല്ലാഹുവിന്റെ ഔലിയാക്കളായ ബദ്രീങ്ങള്‍ പടപൊരുതി ആയിരകണക്കിനു ശത്രുക്കളെ തോല്‍പ്പിച്ച് ഇസ്ലാം മതം ലോകത്ത് ഇന്നു കാണുന്ന രീതിയിയില്‍ നിലനിര്‍ത്താന്‍ സഹായിച്ച യുദ്ധമാണു ബദർ.ത്യാഗത്തിന്റെയും ശക്തമായ വിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ ശത്രുസൈന്യത്തെ കീഴടക്കിയ ബദർ. ഈ യുദ്ധത്തില്‍ ആകെ പതിനാലു മുസ്ലിംകളും എഴുപതിനടുത്ത് മുശ്രിക്കുകളും മാത്രമാണ് മരണപ്പെട്ടത്!!

ഏതൊരു സമൂഹത്തിലും സമുദായത്തിലും പ്രമാണങ്ങള്‍ക്ക് എതിരു നില്‍ക്കുന്ന "വിശ്വാസികൾ" ഉണ്ടാകുമെന്ന ചരിത്രം നമുക്കറിയാം. ത്യാഗം എന്നാല്‍ ബദര്‍ എന്ന് പഠിപ്പിച്ച സമൂഹത്തിലും ചില ന്യുനതകള്‍ കാലക്രമേണ വന്നുകൂടിയിട്ടുണ്ട്. ത്യാഗത്തിന്റെ പ്രതീകമായ ബദറിനെ "Happy Badr Day" എന്നീ വാക്കുകളില്‍ ഒതുക്കി ത്യാഗത്തിന്റെ, സഹനത്തിന്റെ, നിലനില്‍പ്പിന്റെ പ്രതീകമായ ബദറിനെ കേവലം ആഘോഷങ്ങളിലൊതുക്കിയ മാലോകര്‍ക്കിടയിലായി ഇന്ന് നാമെല്ലാം.
തലക്കെട്ടില്‍ പറഞ്ഞപോലെ ത്യാഗം എന്തെന്നറിയാത്തവര്‍ "ബെല്‍ഗാമിലെ പോത്തുകളെ കശാപ്പ്" ചെയ്ത് സഹനത്തിന്റെ പ്രതീകമായ ബദറിനെ കൊഞ്ഞനം കുത്തുന്ന രീതിയില്‍ എത്തിച്ചു, അല്ല പൗരോഹിത്യമെന്ന വിഭാഗം എത്തിച്ചു! വിശപ്പും ദാഹവും വേദനയും സഹിച്ച് ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ ആയുധമില്ലാതെ പോരാടിയ ബദര്‍ രക്തസാക്ഷികളെ ഒരു ചെമ്പ് ബെല്‍ഗാമിലെ പോത്തിറച്ചിക്കറിയിലൊതുക്കിയ സമൂഹമായി പൗരോഹിത്യം അധ:പതിച്ചിരിക്കുന്നു.

നിലനില്‍പ്പിനു വേണ്ടി പോരാടിയ ബദ്രീങ്ങള്‍ "അല്ലാഹുവേ, നീയാണ് കാവൽ..." എന്ന് പ്രാര്‍ഥിച്ചവരോടുതന്നെ "ബദ്രീങ്ങളേ, നിങ്ങളാണ് കാവൽ..." എന്ന നിലവാരത്തില്‍ പറയിപ്പിക്കാന്‍ തരത്തില്‍ സമൂഹം എത്തിക്കഴിഞ്ഞു. ഏകദൈവവിശ്വാ‍സം എന്ന സന്ദേശത്തില്‍ മായം ചേര്‍ത്തു എന്ന വിവരം പോലുമില്ലാതെ അവര്‍ പോത്തുകളിലും ബിരിയാണിയിലും ആനന്ദം കണ്ടെത്തുന്നു. ചിലര്‍ റമദാന്‍ പതിനേഴിനെ എങ്ങനെ തെണ്ടല്‍ മാസമാക്കി മാറ്റാം എന്നും തെളിയിച്ചു. തെണ്ടുന്നവര്‍ തെണ്ടിയും തീറ്റിക്കാര്‍ പോത്തു വിളമ്പിയും ത്യാഗസ്മരണ നിലനിര്‍ത്തട്ടെ.
കോളാമ്പി മൈക്കിലൂടെ ചില പള്ളികളില്‍ നിന്നും ബദറില്‍ പങ്കെടുത്ത വിപ്ലവകാരികളുടെ നാമം ഉരുവിട്ട് അല്ലാഹുവേ, നീ സംരക്ഷിക്കണമേ.. എന്ന് കരഞ്ഞ് പ്രാര്‍ഥിച്ച അതേ ബദ്രീങ്ങളിലേക്ക് കാര്യം കാണാന്‍ വേണ്ടി കൈനീട്ടി പ്രാര്‍ഥിക്കുന്ന രീതിയിലേക്ക് സമുദായം എത്തിക്കഴിഞ്ഞു. പ്രമാണങ്ങള്‍ക്കു വിരുദ്ധമായ ഇത്തരം ചെയ്തികള്‍ സമൂഹത്തെ പഠിപ്പിക്കേണ്ട പൗരോഹിത്യം തന്നെ വിളതിന്നുന്ന കാലം.പേരിലല്ല ഒരാളും മത വിശ്വാസികളാകുന്നത്, ചെയ്യുന്ന കര്‍മ്മത്തിലാണ് എന്ന്‍ മത വിശ്വാസികള്‍ തന്നെ മറക്കുന്നു.

ചെമ്പ് വചനം: എന്തെഴുതിയാലും പറഞ്ഞാലും എല്ലാ റമദാന്‍ പതിനേഴിനും ബെല്‍ഗാമില്‍ നിന്നും കറുപ്പ് തേച്ച് മിനുക്കിയ പോത്തുകള്‍ വരും. അത് ചെമ്പിലാക്കി വിളമ്പാന്‍ കുറേ പോത്തിന്റെ ബുദ്ധിയുള്ള കാക്കമാരും, കിടാ‍വിന്റെ ബുദ്ധിയുള്ള കുട്ട്യോളും ഉണ്ടാകും.മുന്നൂറില്‍ പരം ബദര്‍ വിപ്ലവകാരികളുടെ പേരുകള്‍ ഒരൊറ്റ ശ്വാസത്തില്‍ കോളാമ്പി മൈക്കിലൂടെ ഉരുവിടുന്ന മൊല്ലാക്കാക്ക് യഥേഷ്ടം കൈമടക്കും ഒരു ബക്കറ്റ് ഇറച്ചിയും എല്ലാ കൊല്ലത്തേയും പോലെ തന്നെ കിട്ടും.

പദസൂചിക:
സ്വഹാബികൾ = പ്രവാചക അനുചരന്മാര്‍
ഹിജറ = ഇസ്ലാമിക വര്‍ഷം (മക്കയില്‍ നിന്നും ശത്രുക്കളുടെ അക്രമം സഹിക്കവയ്യാതെ പ്രവാചകന്‍ മദീനയിലേക്ക് പാലായനം ചെയ്ത നാള്‍ മുതല്‍ ഹിജറ വര്‍ഷം ആരംഭിക്കുന്നു.)
മുശ്രിക്കുകൾ = മക്കയിലുള്ള ബഹുദൈവാരാധകര്‍
ഈമാൻ = വിശ്വാസം
ഔലിയാക്കൾ = അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍



Friday, July 12, 2013

സുബ്രമണ്യ "ഗീബല്‍സ്" സ്വാമി എന്ന പാണ്ടി തവള !!!

ന്ത്യയില്‍ ഉദിക്കുകയും,അസ്തമിക്കുകയും ചെയ്ത വര്‍ഗീയ വാദികളും,തീവ്ര വാദികളും പാണ്ടി ലോറിക്ക് തലവെച്ച് 'വീര മൃത്യു വരിച്ച' തവളെക്കാളും കൂടുതലായിരിക്കും!!അത്തരം ഒരു പാണ്ടിയായ വര്‍ഗീയ തവളയാണ് സാക്ഷാല്‍ ശ്രീമാന്‍ ആളില്ലാ പാര്‍ട്ടിയുടെ നേതാവ് സുബ്രമണ്യ ഗീബല്‍സ് സ്വാമി എന്ന പാണ്ടി !!!പണ്ടൊക്കെ നേതാക്കന്മാര്‍ കവലകളില്‍ മൈക്ക് കെട്ടി പ്രസംഗം എന്ന പേരില്‍ ചര്‍ദ്ധിക്കുന്നതിനു കൈയ്യടിക്കാന്‍ ഉണ്ടായ ആള്‍ക്കാര്‍ ഇന്ന് ആധുനിക ലോകത്ത്  അതെ നേതാക്കന്മാര്‍ സോഷ്യല്‍ സൈറ്റുകളില്‍ വന്നു ചര്‍ദ്ധിക്കുമ്പോള്‍ ലൈക്കായും,ഷയറായും വാരി തിന്നുന്നു !!

ലോകത്ത് നിലവിലുള്ള എല്ലാ വര്‍ഗീയ,തീവ്രവാദ സംഘങ്ങളും പിന്തുടരുന്നത് ഒരേ ഒരാളുടെ ആശയമാണ്."പൊതുവില്‍ ഒരു ശത്രുവിനെ പൊതു സമൂഹത്തില്‍ കാണിച്ച്" ജനങ്ങളില്‍ ഭയം അടിച്ചേല്‍പ്പിച്ച് മുന്നേറുക എന്ന അതി സുന്ദരമായ ആശയം ലോകത്തിനു പഠിപ്പിച്ച അഡോള്‍ഫ് ഹിറ്റ്‌ലറിന്‍റെ ആശയം!!ഹിറ്റ്ലറിന്റെ അത്തരം ചീഞ്ഞഴുകിയ ആശയം ഇന്നും ലോകത്ത് ഒരു പാട് സംഘടനകള്‍ പിന്തുടരുന്നുണ്ട്.ഇന്ത്യ എന്ന മഹാ രാജ്യത്തും സമൂഹത്തില്‍ ക്യാന്‍സര്‍ പരത്തുന്ന അത്തരം സംഘങ്ങള്‍/വ്യക്തികള്‍ ധരാളമുണ്ട്.

ഹിറ്റലര്‍ എന്ന ക്രൂര ഭരണാധികാരി കേവലം അംഗ ബലവും,ആയുധവും കൊണ്ട് മാത്രമല്ല ജൂതന്മാരെ ജര്‍മ്മനിയില്‍ നിന്നും നിഷ്ക്രൂരമായി ഇല്ലാതാക്കിയത്.അന്ന് പ്രശസ്തിയാര്‍ജ്ജിച്ച നാറിയ ഒരു 'തന്ത്രത്തിന്‍റെ' സഹായത്തോടും കൂടിയാണ്,അതാണ്‌ ഗീബല്‍സിന്‍റെ തന്ത്രം!!!അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ പ്രചരണ മന്ത്രിയായ ജോസഫ് ഗീബല്‍സ് കേവലമൊരു പ്രചാരണ മന്ത്രിമാത്രമായിരുന്നില്ല ഹിറ്റ്ലറിന്.മറിച്ച് അടുത്ത സഹചാരിയും,പ്രസംഗമെന്ന കലയില്‍ കഴിവ് തെളിയിച്ച വ്യക്തികൂടിയായിരുന്നു ഗീബല്‍സ്!! അദ്ദേഹം തെരുവുകളില്‍ ജൂതര്‍ക്കെതിരെ നുണയുടെ കെട്ടുകള്‍ അഴിച്ച് വിട്ടു അത് സമൂഹം ഏറ്റെടുത്തു.ഒരു നുണ നിരന്തരം ആവര്‍ത്തിക്കുകയും,പ്രചരിപ്പിക്കുകയും ചെയ്‌താല്‍  പൊതു ജനം അത് സത്യമാണ് എന്ന് വിശ്വസിക്കും എന്ന തന്ത്രം ഗീബല്‍സ് ലോകത്തിനു  പരിചയപ്പെടുത്തി കൊടുത്തു അത് നന്നായി വിജയിക്കുകയും ചെയ്തു.

ഗീബല്‍സുമാര്‍ ലോകത്തിന്‍റെ അഴുകിയ ചരിത്രത്താളുകളില്‍ ഇന്നും സുഖനിദ്രയിലാണ് എന്ന് നാം ഒരിക്കലും കരുതരുത്,അത്തരം ഗീബല്‍സുമാര്‍ ഒറ്റയും,കൂട്ടവുമായി സമൂഹത്തില്‍ പല ദുഷ്പ്രചരണങ്ങളും നടത്തി അവര്‍ക്ക് വേണ്ട വിളവുകള്‍ കൊയ്തെടുക്കുന്നു,സമൂഹം പോലും അറിയാതെ!!

ഒരു കൂട്ടം ഗീബല്‍സുമാര്‍ വാഴുന്ന ഈ ലോകത്ത് ഇവിടെ 'ശ്രീ സുബ്രമണ്യന്‍ സ്വാമി' എന്ന പാണ്ടി ഗീബല്‍സിനെ പരിചയപ്പെടുത്താതെ തരമില്ല.ഹിറ്റ്ലറിന്റെ അതെ ആശയം ഭാരതത്തിലേക്ക് പറിച്ച് നട്ട സംഘപരിവാര്‍ സംഘടനയില്‍ പെടാത്ത "ജനതാ പാര്‍ട്ടി" എന്ന ഹിന്തുത്വ പാര്‍ട്ടിയുടെ അമരക്കാരനാണ്‌ ഇന്നത്തെ ഗീബല്‍സ് സ്വാമി !!കേരളത്തില്‍ നടന്ന മുസ്ലിം സാമുദായിക സംഘടനയുടെയോ,മതപരവും,ഭൌതികപരവുമായ ബുദ്ധിയില്ലാത്തെ ചില മാപ്പിള കൌമുകള്‍ പ്രവാചക ജന്മദിനത്തിനോ മറ്റോ നടത്തിയ ഫോട്ടോയും പൊക്കി പിടിച്ച് "കേരളത്തില്‍ ഇന്ത്യയെ ആക്രമിക്കാന്‍ പി എഫ് ഐ എന്ന മുസ്ലിം പട്ടാളം കോപ്പ് കൂട്ടുന്നു" എന്ന് ഉളിപ്പില്ലാതെ എഴുതി പൊതുവില്‍ ഒരു ശത്രുവിനെ കാണിച്ച് സമൂഹത്തില്‍ വര്‍ഗീയതയുടെ വിഷ വിത്തുകള്‍ വിതറാന്‍ മാത്രം അധപതിച്ചു പോയി ഗീബല്‍സ് സ്വാമി!!

ഇന്ത്യന്‍ എക്പ്രസ്സിന്റെ Sunday Standardല്‍ അതുല്‍ ലാല്‍ ഏപ്രില്‍ മാസത്തില്‍ എഴുതിയ  "Kerala Police unmasks PFI’s terror face" എന്ന തലക്കെട്ടാണ് ഗീബല്‍സ് സ്വാമിക്ക് പ്രചോദനം!! പി എഫ് ഐ എന്ന സംഘടന ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള വര്‍ഗീയ ,തീവ്രവാദ സംഘടനകള്‍ പോലെ തന്നെ "ഹിഡന്‍ അജണ്ടയുള്ള" സംഘടനയാണ് എന്നത് കേരള ജനതയ്ക്ക് പുതിയ അറിവല്ല എന്ന് എഴുതിയ അതുല്‍ ലാലും,അത് തെറ്റിദ്ധരിപ്പിച്ച് പാടി നടന്ന ഗീബല്‍സ് സ്വാമിക്കും അറിയാതെ പോയത് കേരളാ ജനതയുടെ തെറ്റല്ല!!

ഗീബല്‍സ് സ്വാമി ഫൈസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ചിത്രത്തിനു താഴെ നോര്‍ത്ത് ഇന്ത്യയിലെ മോഡി ഭക്തരും,കേരളത്തിലെ ചില വിവരം കെട്ടവന്മാരും കൂടി കമന്റുകള്‍ കൊണ്ട് "ബാലേഭേഷ്" ഉത്സവമാക്കി മാറ്റി !!അതില്‍ ഒരു നോര്‍ത്ത് ഇന്ത്യക്കാരന്‍റെ ആവലാതിയും,ഒരു കേരളക്കാരന്റെ തനി നിറവും ചുവടെ കാണാം!!


സുബ്രമണ്യ "ഗീബല്‍സ്" സ്വാമിയുടെ വകയും പടന്നക്കാരന്റെ വകയും സക്കാത്തായി നോമ്പ് കാലത്ത് പി എഫ് ഐ/ആര്‍ എഎസ് എസ് എന്ന വര്‍ഗീയ സംഘടനകള്‍ക്ക്  കൊടുത്ത നല്ല പരസ്യമായി രണ്ടു പോസ്റ്റുകളും!! :D

ജയ്‌ ഗീബല്‍സ്

ബെര്‍ലിന്‍ മുതല്‍ ഭാരതം വരെ!!

മഅദനി ഉസ്താദ് മുതൽ ശശികല ടീച്ചർ വരെ

നബിദിനം ബഹു ജോറായി റാലികൾ അതിലും ബഹുജോറായി



Wednesday, May 15, 2013

അലേലൂയാ...ഓം മഖ്ബറായ ന:മ!!


പഞ്ചായത്ത് വക പുതിയ റോഡ് പാസ്സായി...
പള്ളിക്കു മുന്നില്‍ ഒരു ഹമ്പും വെച്ചു....
പൊന്‍ കുരിശ് ആക്കാനാവാത്ത വിശമത്തില്‍ അവര്‍ കൈ വിട്ടു..!!
ശിവലിംഗത്തിനു  ഒരു കൈ നോക്കി പക്ഷെ നീളം കൂടുതല്‍..!!
പിന്നെ ഒന്നും നോക്കിയില്ല...പച്ചത്തുണി വിരിച്ചു,ചന്ദനത്തിരി കത്തിച്ചു,ഒരു ഭണ്ഡാരവും വെച്ചു...
ആള്‍ക്കാര്‍ കൂടി...നേര്‍ച്ചയാക്കി.. പൈസ എറിഞ്ഞു.....
അലേലൂയാ...അലേലൂയാ...  ഓം മഖ്ബറായ ന:മ!!



Friday, April 12, 2013

പടന്നക്കാരന്‍ ബുക്കിലായി

എഴുതാന്‍ എനിക്കറിയില്ലായിരുന്നു (ഇന്നും അറിയില്ല എന്ന ഉറച്ച വിശ്വാസമുണ്ട്)
പ്രവാസത്തിന്‍റെ ഒറ്റപ്പെടല്‍ മനസ്സില്‍ വല്ലാതെ തങ്ങി നിന്നപ്പോള്‍ ഉപമയും,ഉല്‍പ്രേക്ഷയും,വൃത്തവും,അലങ്കാരവും അങ്ങനെ ഒന്നും നോക്കാതെ അറിയുന്ന അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു കാച്ചു കാച്ചി അതാണ്‌ പടന്നക്കാരന്‍ എന്ന ബ്ലോഗിനകത്തുള്ളത്!!

എനിക്ക് മനസ്സില്‍ തോന്നിയത്,കണ്ടത്,കേട്ടത് ജീവിതത്തില്‍ സംഭവിച്ചത് അങ്ങനെ നടന്ന ചെറിയ സംഭവങ്ങളെ അറിയാത്ത ഭാഷയില്‍ അറിയുന്ന ശൈലിയില്‍ കോര്‍ത്തിണക്കി എഴുതി മഹാ സംഭവമാക്കി!! ആ സംഭവം ശിക്കാരി ശംഭുവിനെ പോലെ വിജയിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ!!അങ്ങനെ ബ്ലോഗില്‍ അറുപതിനടുത്ത്  ഗുലുമാല്‍ എഴുതി ഒട്ടിച്ചു വെച്ചു!! വായിച്ച് ചിലര്‍ ആശംസകള്‍ വാരി  കോരി എറിഞ്ഞു, അത് കണ്ട ഞാന്‍ കോരിത്തരിച്ചു!! ചിലര്‍ പുച്ഛം വിതറി കടിച്ച് കീറാന്‍ വന്നു!! അങ്ങനെ കൊണ്ടും കൊടുത്തും ബൂലോക ജീവിതം സംഭവ ബഹുലമാക്കി!! ബ്ലോഗില്‍ വന്നത് കൊണ്ട് ഒരു സത്യം അറിഞ്ഞു ഞാന്‍ പഠിക്കാത്ത നിരവധി വാക്കുകളും ,അക്ഷരങ്ങളും മലയാള ഭാഷയില്‍ഉണ്ടായിരുന്നു എന്ന സത്യം!!മാതാജീ കുക്കുടം ധാന്യം ബുജിക്കുന്നു എന്നെഴുതുന്നവരും,ഉമ്മാ കോയി അരി തുന്നുന്നു എന്ന് എഴുതുന്നവരും ഉറ്റ ചങ്ങാതിമാരും,ചതിയന്മാരുമായി മാറി മാറി വന്നുഈബൂലോകജീവിതത്തില്‍!!

അക്ഷരം നേരെ എഴുതാന്‍ അറിയാതെ ബ്ലോഗ്‌ എഴുതി എഴുതി ഒരു വഴിക്കായപ്പോള്‍ ഖല്‍ബിലൊരു മോഹം!! അതാണ്‌ പടന്നക്കാരന്‍ എന്ന ഈ പുസ്തകം!!ഇതിനു മുമ്പ് എന്തൊക്കെ എഴുതി എന്ന് ചോദിച്ചാല്‍ പയ്യന്നൂര്‍ കോളേജ് മാഗസിനില്‍ ഒരു ഗവിത ഗാച്ചിയിട്ടുണ്ട് സ്വന്തം ലേഖനം ക്യാമ്പസ് രാഷ്ട്രീയ നാടകത്തില്‍ വേറൊരുത്തന്റെ പേരിലും അടിച്ച് വന്നിട്ടുണ്ട്...അത്ര തന്നെ!!!

എന്‍റെ കോലം കാണുമ്പോള്‍ തന്നെ അഹങ്കാരത്തിനു കയ്യും കാലും വെച്ചവന്‍ എന്നും,ജാഡയുള്ള ജന്തുവെന്നും പലരും പറയുന്നുണ്ട് എന്ന് പലരും പറയുന്നു!!അതൊക്കെ സത്യമായത് കൊണ്ട് ഞാന്‍ മാറ്റാനും പോയില്ല!!എന്തിനാ വെറുതെ ല്ലേ?

വലിയ എഴുത്ത് കാരുടെ എഴുത്തുകള്‍ വായിച്ചവര്‍ക്ക് എന്റെ ബ്ലോഗിലെ വാക്കുകളും ,ശൈലികളും ഒന്നൊന്നര "ടോയ്ലറ്റ് സാഹിത്യം" മാത്രമാണെന്ന കാര്യത്തില്‍ എനിക്ക്  സംശയമില്ല!!ആ ശൈലികളും,അക്ഷരങ്ങളും കൂടി പെറുക്കി കൂട്ടി "പടന്നക്കാരന്‍" എന്ന ബ്ലോഗ്‌ സമാഹാരത്തില്‍ എഴുതി കൂട്ടുകയാണ്!! അനുഗ്രഹിക്കൂ ആശിര്‍'വധി'ക്കൂ!!

 സമര്‍പ്പണം
----------------
എഴുതാന്‍ കഴിവ് തന്ന ദൈവത്തിനും,അക്ഷരങ്ങള്‍ പഠിക്കാന്‍ പറഞ്ഞയച്ച മാതാപിതാക്കള്‍ക്കും, അത് പഠിപ്പിച്ച ഗുരുനാഥന്‍ മാര്‍ക്കും,എഴുതാന്‍ എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്റെ സ്വന്തം നാട്ടുകാരായ  പടന്നക്കാര്‍ക്കും,മലയാളത്തിലെ ആയിരക്കണക്കിന് ബ്ലോഗര്‍മാരും,എഴുത്ത്കാരും മാത്രമുള്ള ഫൈസ്ബുക്കിലെ "മലയാളം ബ്ലോഗേഴ്സ്" കൂട്ടായ്മയിലെ ഓരോ അംഗങ്ങള്‍ക്കും,ബ്ലോഗ്‌ വായിച്ച് ഫൈസ്ബുക്കില്‍ കൂടി ചങ്ങാത്തം കൂടിയ ആയിരക്കണക്കിന് അറിയാത്ത സുഹൃത്തുക്കള്‍ക്കും,എഴുത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്ന എന്റെ സ്വന്തം ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും ഞാന്‍ ഈ പുസ്തകം സമര്‍പ്പിക്കുന്നു!!!

നന്ദി നന്ദി നന്ദി
--------------------
ആദ്യം സര്‍വ്വ ശക്തനായ ദൈവത്തോട്!!ബ്ലോഗ്‌ ലോകത്തേക്ക് വരാന്‍ തന്നെ കാരണമാവുകയും ഈ പുസ്തകത്തിനു അവതാരിക എഴുതുകയും ചെയ്ത ബഷീര്‍ വള്ളിക്കുന്നിനോടും, മനോഹരമായ കവര്‍ ഡിസൈന്‍ ചെയ്ത് തന്ന ദര്‍ശന ടി വിയുടെ ഇ ലോകം പരിപാടി അവതാരകനുമായ റിയാസ് ടി അലിക്കും,ബ്ലോഗറും സീയെല്ലെസ് പുസ്തകത്തിന്റെ പ്രസാധകരുമായ ലീല എം ചന്ദ്രന്‍ ടീച്ചറോടും, എഴുത്തിലെ തെറ്റുകള്‍ ശരിയാക്കാന്‍ സഹായിച്ച ഓണ്‍ ലൈനിലെ സജീവ മാഗസിനായ "ഇ മഷി"യുടെ എഡിറ്റര്‍ മാരായ ഇതുവരെ നേരിട്ട് കാണാത്ത അരുണ്‍ ചാത്തം പൊന്നത്തും,നാസര്‍ അമ്പഴക്കേലിനും,എഴുതാന്‍ എനിക്ക് ഊര്‍ജ്ജവും പ്രോത്സാഹനവും തരുന്ന എന്‍റെ സ്വന്തം കൂട്ടുകാരായ തസ്ലീം,മനാഫ്,റാസിക്ക്,അഷ്‌റഫ്‌ യു കെ എന്നിവരോടും,നന്മയില്‍ കൂടെയുള്ള എല്ലാ സുഹൃത്തുക്കളോടും സര്‍വ്വോപരി എന്‍റെ പടന്നക്കാരോടും പറയാനുള്ളത് നന്ദി എന്ന വാക്ക് മാത്രം!!!


Tuesday, April 2, 2013

"പ്ര"

പ്ര
എന്ന
അക്ഷരം
കേള്‍ക്കാന്‍
സുഖമോ അതോ
പ്ര യില്‍ തുടങ്ങിയ
പ്രയാസപ്പെട്ട ജീവിതം
എന്ന്‍ പറയുന്ന പ്രയാസികള്‍
പ്ര യെ പ്രണയിച്ച് പ്രശനങ്ങള്‍
തീര്‍ത്ത് ജീവിക്കുന്ന പ്രാതലുപോലും
ഇല്ലാത്ത പ്രവാസികൂട്ടത്തിനു പ്ര യോട്
എന്നാലും പ്രശ്നവും,പുച്ഛവും മാത്രമായി തീരുന്നു


Saturday, February 23, 2013

കമ്മ്യുണിസം Vs താലിബാനിസം

ആദ്യഭാഗം വായിക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക 

The Bloody History of Communism-ക്രൂരമായ കമ്മ്യൂണിസ്റ്റ് ചരിത്രം

തുടര്‍ച്ച...

സ്റ്റാലിന്‍ എന്ന കമ്മ്യുണിസ്റ്റ് നരഭോജിയുടെ ക്രൂരത "ഭീകര വാഴ്ച" എന്ന രീതിയാണെന്നും,കൃത്യമായ അടക്കി വാഴേണ്ട ഒരു "കൂട്ടം മൃഗങ്ങളാണ്" സമൂഹം എന്ന് സ്റ്റാലിന്റെ കമ്മ്യൂണിസം ലോകത്തിനു കാണിച്ചു കൊടുത്തു.അതിനിടയിലാണ് എല്ലാ ശാസ്ത്രജ്ഞന്‍മാരേയും ഉള്‍പ്പെടുത്തിക്കൊണ്ട് "വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദത്തോട്"കൂറ് പുലര്‍ത്തണം എന്ന ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിതരായി.അബന്ധമാണെന്ന് അറിഞ്ഞിട്ടും സ്റ്റാലിന്‍ എന്ന ഏകാധിപതിയുടെ മുന്നില്‍ പഞ്ച പുച്ചമടക്കി  അവര്‍ ഒപ്പിട്ടു. തികച്ചും തെറ്റായ ഈ ധാരണ അങ്ങനെ ഉന്നത സ്ഥാനത്ത് എത്തിക്കാന്‍ സ്റ്റാലിന്‍ എന്ന ഏകാധിപതിക്ക് കൂടുതല്‍ ഒന്നും ചെയ്യേണ്ടി വന്നില്ല.ക്രൂരതുടെ പര്യായം എന്ന സ്റ്റാലിന്‍ ആയിരത്തി തൊള്ളായിരത്തി അമ്പത്തി മൂന്നില്‍ അന്തരിക്കുമ്പോള്‍ ബാക്കി വെച്ചത് 'നാലപത്തി രണ്ട് ദശലക്ഷം'പച്ച മനുഷ്യരുടെ ശവശരീരങ്ങളും,അതിലിരട്ടി സ്വപ്നങ്ങളുമാണ്.സ്റ്റാലിന്റെ മരണ ശേഷവും ചെമ്പടയുടെ ക്രൂരത തുടര്‍ന്നു.പുതിയ സോവിയറ്റ് നേതാക്കള്‍ സ്വന്തം നാട്ടില്‍ കൂട്ടക്കുരുതിക്ക് അയവു വരുത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് കാപാലികത അവര്‍ മറ്റു നാടുകളിലേക്ക് കയറ്റുമതിചെയ്തു.1956ല്‍ ഹംഗറിയില്‍ ആരംഭിച്ച മോസ്കോയില്‍ നിന്നും സ്വാതന്ത്രമാവാനുള്ള  ശ്രമം ചെമ്പടയുടെ ടാങ്കുകള്‍ അടിച്ചമര്‍ത്തി.1968 ലെ ചെക്ലോസോവാക്യയിലെ ചെറുത്ത് നില്‍പ്പും ചെമ്പട രക്ത രൂക്ഷിതമാക്കി.ശേഷം ചെമ്പട തിരിഞ്ഞത് അഫ്ഗാനിലേക്കായിരുന്നു.

ഇന്ന്‍ ലോകത്തെ ഏറ്റവും വലിയ ഭീകരര്‍ എന്ന് നവ കമ്മ്യുണിസ്റ്റുകാരടക്കം വിളിച്ച് കൂവുന്ന 'താലിബാനികളുടെ' ക്രൂരത സ്റ്റേജിലും പേജിലും അലറുന്നവര്‍ ചരിത്രത്തെ "വ്യഭിചരിക്കുന്ന നവ സ്റ്റാലിനിസ്റ്റുകള്‍"ചരിത്രത്തിനു നേരെ 'ചന്തി തിരിഞ്ഞ്' നിന്ന്‍ മുതലക്കണ്ണീര്‍ പൊഴിക്കുമ്പോള്‍ അവരോടൊക്കെ തോന്നുന്നത് വീട്ടിലെ വളര്‍ത്തു മൃഗങ്ങളോട് തോന്നുന്ന സഹതാപം മാത്രം. താലിബാനികളുടെ പ്രവര്‍ത്തനം ഭീകരവാദം എന്ന്‍ പറഞ്ഞു വെള്ളരിപ്രാവുകളാവാന്‍ ശ്രമിക്കുന്ന ക്രൂരത മാത്രം കൈമുതലുള്ളവര്‍ തങ്ങളുടെ "അപ്പൂപന്മാരായ" കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ  ചെയ്തികളുടെ അനന്തരഫലഫലമാണ് താലിബാന്‍ എന്ന തീവ്രസംഘടന രൂപപ്പെട്ടത് എന്ന അറിവ് പോലുമില്ലാതെ നാഴികയ്ക്ക് നാല്പതു വട്ടം പുലമ്പുന്നു "ലോകത്ത് സമാധാനം പുലരണം". 

രക്ത ദാഹിയായ യക്ഷിയെ പോലെ ചെമ്പട1979 ല്‍ അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യം ആക്രമിച്ചു.അഫ്ഗാനിലെ കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകരുടെ സഹായത്തോടെ വിപ്ലവം സംഘടിപ്പിക്കുകയും മത നേതാക്കളെ കൂട്ടക്കുരുതിക്ക് ഇരയാക്കുകയും ചെയ്തു.പത്തു വര്‍ഷക്കാലം സോവിയറ്റ് രക്ത ദാഹികള്‍ നിരവധി അഫ്ഗാനി പൌരന്മാരെ കൂട്ടക്കുരുതിക്ക് വിധേയരാക്കി.അഫ്ഗാനിലെ നിരവധി ഗ്രാമങ്ങള്‍ സ്റ്റാലിന്റെ അനുയായികള്‍ ചുട്ട് ചാമ്പലാക്കുകയും ചെയ്തു.പ്രധിരോധത്തിനു കല്ലെടുത്തെറിഞ്ഞ കുട്ടികളുടെ വിരലുകള്‍ വെട്ടിമാറ്റുകയും,ചെവികളില്‍കൂടി വെടിയുണ്ട പായിച്ചും ചെമ്പടക്കാര്‍ കൈമുതലുള്ള എല്ലാ ക്രൂരതയും അഫ്ഗാനിലെ സാധാരണ ജനങ്ങളുടെ മേല്‍ പ്രയോഗിച്ചു കൊണ്ടിരുന്നു.അഞ്ച് ദശ ലക്ഷം അഫ്ഗാനിലെ ജനങ്ങള്‍ ക്രൂരതയുടെ പര്യായമായ ചെമ്പടയുടെ കൈകള്‍ കൊണ്ട് മരണം രുചിച്ചു.ഇതിലും വലിയ വിഭാഗം അയല്‍ രാജ്യങ്ങളിലേക്ക് അഭയം തേടി.കൊടും തണുപ്പില്‍ മലനിരകളിലും മറ്റും ആയിരക്കണക്കിന് താല്‍കാലിക ടെന്റുകളില്‍ ലക്ഷക്കണക്കിന്‌ അഫ്ഗാനികള്‍ മരണത്തെ കാത്ത് വര്‍ഷങ്ങളോളം ജീവിതം തള്ളി നീക്കി.സമത്വം,സമാധാനം,നീതി എന്നിവ നടപ്പാക്കാന്‍ ചെയ്ത മനുഷ്യ കശാപ്പുകള്‍ കമ്മ്യൂണിസം എന്ന 'തത്വശാസ്ത്രം' ഒരു 'കാശാപ്പ് ശാസ്ത്രം'മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.

ഇത്രയൊക്കെ കിരാത ചെയ്തികള്‍ അഫ്ഗാനില്‍ നടമാടിയിട്ടും അഫ്ഗാന്‍ ജനതയുടെ ചെറുത്ത് നില്പില്‍ ചെമ്പടയ്ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല.ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ടില്‍ ചെമ്പട അഫ്ഗാന്‍ വിടാന്‍ നിര്‍ബന്ധിതരായി.കമ്മ്യൂണിസ്റ്റ് പട അഫ്ഗാന്‍ വിടുമ്പോള്‍ ലോകത്തിനു സമ്മാനിച്ചത് ലക്ഷക്കണക്കിനു നിരപരാധികളായ മനുഷ്യരുടെ ശവങ്ങളും 'താലിബാന്‍' എന്ന തീവ്ര സംഘടനയും.കമ്മ്യുണിസം എന്ന പ്രത്യയശാസ്ത്രം മാനുഷികതയ്ക്ക് മേല്‍ ചൊരിഞ്ഞ അക്രമങ്ങള്‍ക്ക് പിന്നീട് ചെമ്പട പല സാധാരണ വിശദീകരണങ്ങളുമുണ്ടാക്കി.

ചെമ്പടയുടെ അധിനിവേശ സമയത്ത് അഭയാര്‍ത്ഥികളായവര്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ചേക്കേറി. അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തുടങ്ങിയ സ്വകാര്യ മത സ്ഥാപനങ്ങളാണ് 'താലിബാന്‍'.വിദ്യാര്‍ത്ഥി എന്ന്‍ അര്‍ത്ഥം വരുന്ന 'താലിബ്(طالب)എന്ന അറബി പദത്തില്‍ നിന്നുമാണ് 'താലിബാന്‍' അഥവാ 'വിദ്യാര്‍ത്ഥികള്‍' എന്ന കൂട്ടായ്മ രൂപപ്പെടുന്നത്.ചെമ്പടയെ നേരിടാന്‍ താലിബാന്‍ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയ്ക്ക് വേണ്ട സഹായം ആ സമയത്ത് നല്‍കിയത്  ഇന്നത്തെ ലോക പൊലീസായ 'ഫാദര്‍ ലസ്സ് അമേരിക്ക"യാണെന്ന സത്യവും ചരിത്രങ്ങളുടെ പിറകില്‍ മറഞ്ഞിരിപ്പുണ്ട്.സോവിയറ്റ് സേനയുടെ പിന്മാറ്റത്തിന് ശേഷം അവര്‍ വിട്ടേച്ച് പോയ സംസ്കാരശൂന്യമായ പ്രവര്‍ത്തികളും   കഞ്ചാവ്,മദ്യം തുടങ്ങിയ ലഹരി ഉപയോഗത്തിന്റെ അതിപ്രസരം കുറയ്ക്കാനും വേണ്ടി പ്രവര്‍ത്തിച്ച താലിബാന്‍ പെട്ടെന്ന് ക്ഷയിച്ച മട്ടിലേക്ക് എത്തിയിരുന്നു.പിന്നീട് താലിബാന്‍ എന്ന സംഘടന പുതിയ കെട്ടിലും,മട്ടിലും സോവിയറ്റ് അധിനിവേശസമയത്ത് നിരവധി പ്രധിരോധ കക്ഷികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച മുല്ല ഉമര്‍ എന്നയാളുടെ കീഴില്‍ ഒരു ചെറിയ സംഘമായി ആയിരത്തി തൊള്ളായിരത്തി തോന്നൂറ്റി നാലില്‍ വീണ്ടും രൂപം കൊണ്ടു.അതാണ്‌ ഇന്ന്‍ കാണുന്ന തീവ്രമായ താലിബാന്‍.ഈ തീവ്ര സംഘടനയെ ലോകത്തിനു സമ്മാനിച്ചത് കമ്മ്യുണിസ്റ്റ് എന്ന കിരാതമായ ത്വത്വശാസ്ത്രമാണ് അവരെ വളര്‍ത്തിയതാകട്ടെ ഫാദര്‍ ലസ്സ് അമേരിക്കയും.ആ സമയത്ത് അഫ്ഗാന്‍ ചെകുത്താന്റെയും,കടലിനുംഇടയില്‍ പെട്ടവരെപോലെയായി.

താലിബാനികളുടെ ക്രൂരതകള്‍ക്കെതിരെ ഇന്ന്‍ വാവിട്ട് കരയുന്ന നവ കമ്മ്യൂണിസ്റ്റ് ആശയം പേറുന്നവര്‍ മറക്കുന്ന സത്യമുണ്ട്.ലോകത്ത് അമ്പത് ദശലക്ഷം മനുഷ്യരെ പട്ടിണിക്കിട്ടും,ചുട്ട് ചാമ്പലാക്കിയും  കുരുതി കൊടുത്ത പ്രത്യയ ശാസ്ത്രത്തിലാണുള്ളത് എന്ന സത്യം. നീതിയുടെയും,സമത്വത്തിന്റെയും സുന്ദരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കമ്മ്യൂണിസം കടന്നുവന്നതെങ്കില്‍ അത് മനുഷ്യ വംശത്തിനു നല്‍കിയത് രക്തവും,മരണവും,ഭീതുയുമാണ് എന്നത് ചരിത്ര സത്യം.കമ്മ്യുണിസം സാഹിത്യ ഭാഷയില്‍ പറഞ്ഞാല്‍ ലോകത്തെ ഒരു ഒന്നാംന്തരം"അറവുശാലയാക്കി" മാറ്റി. അതിലെ കശാപ്പുകാര്‍ ,മാര്‍ക്ക്സ്,എന്കെല്സ് ,സ്റ്റാലിന്‍,ലെനിന്‍ പിന്നെ ഈ ഉത്തരവാദിത്വത്തില്‍ മുഖ്യ പങ്കുള്ളയാളാണ് ഡാര്‍വിന്‍.മാക്സ് സൂചിപ്പിച്ച പോലെ കമ്മ്യുണിസ്റ്റ് ആശയങ്ങള്‍ക്ക് പ്രകൃതി ചരിത്രത്തിന്റെ അടിത്തറ പാകിയ ആള്‍.രക്തം പുരണ്ട കൂട്ടക്കുരുതികള്‍ സംഘടിപ്പിക്കുമ്പോളും,വിപ്ലവങ്ങള്‍ സംഘടിപ്പിച്ച് കൂട്ടക്കൊലകള്‍ നടത്തുംമ്പോളും കമ്മ്യുണിസ്റ്റുകാര്‍ സത്യത്തില്‍ ഡാര്‍വിന്റെ സിദ്ധാന്തത്തെ ജീവിതത്തിലേക്ക് കൊണ്ട് വരികയാണ് ചെയ്യുന്നത്. ആ സിദ്ധാന്തം മനുഷ്യരെ മൃഗങ്ങളുടെ വര്‍ഗമായി കാണുകയും,സംഘര്‍ഷവും,സംഘട്ടനങ്ങളുമാണ് മാറ്റമില്ലാ പ്രകൃതി നിയമങ്ങള്‍ എന്ന്‍ വാദിക്കുകയും ചെയ്തു.

"അമ്പത്തൊന്ന് വെട്ട് വെട്ടിയില്ലെങ്കില്‍"  - അടുത്ത ഭാഗം തുടരും!!!


Tuesday, February 19, 2013

The Bloody History of Communism-ക്രൂരമായ കമ്മ്യൂണിസ്റ്റ് ചരിത്രം

ചരിത്രത്തിന്റെ മുഖം പലപ്പോഴും വികൃതമാണ് അതിനെ മണവാട്ടിയെപോലെ സുന്ദരിയാക്കി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നവരാണ് ചതിയന്മാര്‍.സമാധാനം എന്തെന്ന് അറിയാത്തവര്‍ക്ക് സമാധാനത്തിന്റെ കിരീടവും,ചെങ്കോലും അണിയിച്ച് മാലഖമാരക്കുന്ന ലോകത്താണ് നാമുള്ളത്.സമാധാനത്തിന്റെ വെള്ളരിപ്രാവുകളുടെ വേഷം കെട്ടി ഇന്നത്തെ ചില  അഭിനവ കമ്മ്യൂണിസ്റ്റ്കാര്‍ സമാധാന ദാഹിയായി സമൂഹത്തില്‍ വിലസുമ്പോള്‍ സത്യത്തില്‍ 'പുച്ഛമെന്ന' വികാരം മാത്രമാണ് ആ സമയത്ത് അവരോട്  തോന്നാറുള്ളത്(മനസ്സില്‍ സമാധാനം കാംക്ഷിക്കുന്ന നല്ലവരായ കമ്മ്യൂണിസ്റ്റ് ആശയം പേറുന്നവര്‍ ഇതില്‍ ഉള്‍പ്പെടില്ല എന്നും ഓര്‍മ്മപ്പെടുത്തട്ടെ)കാറള്‍ മാക്ക്സിന്റെ കമ്മ്യൂണിസത്തെ  ഇന്ന് കാണുന്ന കേവല രാഷ്ട്രീയപാര്‍ട്ടിയായി ഒരാള്‍ക്കും നിര്‍വചിക്കാനോ,വിലയിരുത്താനോ സാധിക്കുകയില്ല.വല്ലവരും അങ്ങനെ കാണുന്നുവെങ്കില്‍  ഒന്നുകിലവര്‍  ചരിത്രമറിയാത്ത 'BLOODY  FOOL'അല്ലെങ്കില്‍ നേരത്തെ പറഞ്ഞപോലെ ചരിത്രത്തിന്റെ വികൃതമായ മുഖം മിനുസപ്പെടുത്തി മണ വാട്ടിയാക്കുന്നവര്‍.മത ഗ്രന്ഥങ്ങളും,മതാചാര്യന്മാരേയും കീറിമുറിച്ച് ചര്‍ച്ച ചെയ്യുന്നത് പോലെ തന്നെ കമ്മ്യൂണിസം എന്ന ത്വത്വശാസ്ത്രം കീറിമുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെ.

ചരിത്രത്തില്‍ എറ്റവും കൂടുതല്‍ രക്തം പുരണ്ടത് ഇരുപതാം നൂറ്റാണ്ടിലാണ് ഇരുന്നൂറ്റി അമ്പത് ദശലക്ഷം പച്ച മനുഷ്യര്‍ യുദ്ധം,കൂട്ടക്കുരുതി,രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന “ത്വത്വശാസ്ത്രത്തിനാണ്“ മാരകമായ ഈ പൈശാചികതയ്ക്ക് ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വമുള്ളത്.അവര്‍ മുഷ്ടിചുരുട്ടി പറയപ്പെടുന്ന പോലെ സമത്വവും,നീതിയും വാഗ്ദാനം ചെയ്യുന്ന ഈ പ്രത്യയശാസ്ത്രം പക്ഷെ ലോകത്തിനു നല്‍കിയത് മരണവും,ആശങ്കയും ഭീതിയും മാത്രമാണ്.രക്തക്കറ പുരണ്ട കമ്മ്യൂണിസത്തിന്റെ നൂറ്റാണ്ടുകള്‍ പരിശോധിച്ചാല്‍  ഈ ത്വത്വശാസ്ത്രം മനുഷ്യത്വത്തിന് വിതച്ച ദുരിദങ്ങള്‍ കണ്മുന്നില്‍കാണാന്‍ സാധിക്കും.ഭൂതകാലത്തില്‍ നിന്നും ഒന്നും പഠിക്കാക്കാത്ത പക്ഷം ഭാവിയില്‍ സമൂഹത്തിനു സമാനമായ ദുരന്തങ്ങളില്‍ ഒരിക്കലും ഒഴിവാക്കാനാവില്ല.അത് പോലെ കമ്മ്യൂണിസത്തിന്റെ രക്തം പുരണ്ട ചരിത്രം ഓര്‍ക്കാതെ തരമില്ല .

ഇംഗ്ലണ്ടില്‍ താമസിച്ചിരുന്ന രണ്ട്  ജര്‍മ്മന്‍ ത്വത്വജ്ഞാനികള്‍ ലോകത്തെ പിടിച്ച് കുലുക്കിയ പുതിയ ത്വത്വ ശാസ്ത്രം രൂപപെടുത്തി. അതാണു ഇന്ന്‍ കാണുന്ന "കമ്മ്യൂണിസം".കമ്മ്യൂണിസ്റ്റ് ത്വത്വശാസ്ത്രത്തിന്റെ രൂപീകരണം  പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. ആദ്യമായി ഇവര്‍ ഈ ത്വത്വ ശാസ്ത്രം അവതരിപ്പിച്ചത് അതിനു കുറച്ച് കാലം മുമ്പ് പ്രസിദ്ധീകരിച്ച "കമ്മ്യൂണിസറ്റ്  മാനിഫെസ്റ്റൊയിലാണ്".ഈ രണ്ട് ത്വത്വജ്ഞാനികളില്‍ ഒരാള്‍ "കാള്‍ ഹെണ്ട്രിക്ക്  മാക്സും,മറ്റെയാള്‍ "ഫ്രെഡറിക്ക്എന്കെല്സുമാണ്".ഇവര്‍ രണ്ടു പേരും ഭൌതികത എന്ന ത്വത്വശാസ്ത്രത്തില്‍ 'വിശ്വസിച്ചു'.ഇത് വസ്തുക്കള്‍ അല്ലാതെ മറ്റൊന്നും നിലനിന്നിരുന്നില്ലെന്നു അവകാശപ്പെട്ടു.യഥാര്‍ത്ഥത്തില്‍ ഭൌതികവാദം ഗ്രീക്ക് ചിന്തകനായിരുന്ന ദമോക്കിസ്റ്റ് മുന്നോട്ട് വെച്ച ഒരു പ്രമാണമായിരുന്നു.എന്തായാലും  ഫ്രഞ്ച് വിപ്ലവകാലത്ത് ധാരാളം യുറോപ്പ്യന്‍ ചിന്തകന്മാര്‍ ഭൌതിക വാദത്തെ അലമാരകളില്‍ നിന്നെടുത്ത് പൊടിത്തട്ടി വീണ്ടും പ്രചരിപ്പിക്കുവാന്‍ തുടങ്ങി.അവരുടെ ലക്ഷ്യമാവട്ടെ മത വിശ്വാസികളില്‍ നിന്നും അകലം പാലിക്കുക എന്നതും.മതത്തിനെതിരെ അവര്‍ക്ക് ഉയര്‍ത്തിപ്പിടിക്കാവുന്ന ഏക ത്വത്വശാസ്ത്രം ഭൌതികവാദം മാത്രമാണ്.ഭൌതിക വാദത്തെ പിന്തുണക്കുമ്പോള്‍ മാക്സും ,എന്കെല്സും വൈരുദ്ധ്യാധിഷിടിത രീതിയിലേക്ക് മാറി.ഇത് സംഘര്‍ഷമാണ് പ്രകൃതിയിലെ അടിസ്ഥാന നിയമമെന്ന്അവകാശപ്പെട്ടു.
എന്കെല്സ് & കാറല്‍ മാക്സ്


മതം,മൂല്യങ്ങള്‍,കുടുംബങ്ങള്‍ തുടങ്ങിയവയ്ക്ക് കമ്മ്യൂണിസ്റ്റ് സമൂഹത്തില്‍ സ്ഥാനമേതുമില്ല.ഏതായലും മാര്‍ക്ക്സും,എന്കെല്സും മനുഷ്യപ്രധാനമായ പ്രതിബന്ധത്തെ അഭിമുകീകരിച്ചു .അവര്‍ മനുഷ്യ സമൂഹത്തിന്‍റെ ചരിത്രത്തെ വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദമെന്ന ഭൂതക്കണ്ണാടിയിലൂടെ മാത്രം കണ്ടു.ഈ പ്രക്രിയയില്‍ അവര്‍ ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്തു.സ്വാഭാവിക ചരിത്രം ഇതിനു തികച്ചും വിഭിന്നവും.എങ്ങനെ ജീവ ജാലങ്ങള്‍ ഉണ്ടായി? എന്ന ചോദ്യത്തിന് ഭൌതികപരമായ ഉത്തരം നല്‍കിയേ പറ്റൂ.ആ സമയത്ത് ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ഒരാളാണ് ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത്.അയാളാണ് ഡാര്‍വിന്‍ എന്ന ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍.അദ്ദേഹം "The Origin Of  Species" എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.ജീവി വര്‍ഗങ്ങള്‍ ഉണ്ടായത് ഭൌതികവാദം അവകാശപ്പെടുന്ന പോലെ അദ്ദേഹം വിഷയം ആവര്‍ത്തിച്ചു.ഏതാനും ആകസ്മികത മൂലമാണ് ജീവജാലങ്ങള്‍ ഉണ്ടായത് എന്ന്‍ മാത്രമല്ല നിരവധി വൈരുദ്ധ്യാധിഷ്ടിത സംഘര്‍ഷങ്ങളുടെ ഫലമായാണ് ഈ ആസ്മികതകളെന്നും അദ്ദേഹം യാതൊരു തെളിവുമില്ലാതെ സമര്‍ത്തിച്ചു.ആയത് കൊണ്ട്  പ്രസിദ്ധ ശാസ്ത്രജ്ഞരടക്കം പലരും  അദ്ദേഹത്തിന്‍റെ വാദങ്ങള്‍ ഗൌനിക്കാതിരുന്നത്.(രണ്ടു പേരൊഴികെ,)കാറല്‍ മാക്സും,എന്കെല്സും.ഒര്‍ജിന്‍ ഓഫ് സ്പീഷിയസ് വായിച്ച എന്കെല്സ് മാക്സിനു ഇങ്ങനെ എഴുതി "ഞാന്‍ ഇപ്പോള്‍ വായിക്കുന്ന ഡാര്‍വിന്റെ പുസ്തകം അതിശയകരം തന്നെ.
ഡാര്‍വിന്‍


കമ്മ്യൂണിസത്തിലൂടെ ശാന്തിയും ,നീതിയും എന്ന്‍ വിഭാവനം ചെയ്ത അവര്‍ക്ക് എത്ര മാത്രം അതൊക്കെ ലോകത്തിനു നല്‍കാന്‍ കഴിഞ്ഞു?മാര്‍ക്ക്സിന്റെയും ,എന്കെല്സിന്റെയും സിദ്ധാന്തം സത്യത്തില്‍ ലോകത്തിനു സമ്മാനിച്ചത് രക്തവും,മരണവും മാത്രമാണ്.ഡാര്‍വിന്റെ ആശയത്തോട് കൂടെ മാര്‍ക്കസിന്റെ കമ്മ്യൂണിസം റഷ്യയില്‍ ആദ്യ വിപ്ലവത്തിന് പ്രേരണയായി.വിപ്ലവത്തിന് ശേഷം അധികാരം ലഭിച്ച ലെനിന്‍ എകാധിപ്ത്യത്തിലൂടെ റഷ്യയുടെ മുക്കിലും മൂലയിലും ക്രൂരമായ അക്രമം അഴിച്ചു വിട്ടു.കമ്മ്യൂണിസത്തെ എതിര്‍ക്കുന്ന പതിനായിരകണക്കിന് മനുഷ്യരെ പീഡിപ്പിക്കുകയും,ക്രൂരമായി കൊന്ന് തള്ളുകയും ചെയ്ത ലെനിന് എതിരാളികളോട് തികഞ്ഞ പുച്ഛമായിരുന്നു എന്ന്‍ ഇന്ന്‍ ചരിത്രം പരതിയാല്‍ നമുക്ക് കാണാന്‍ പറ്റും.കമ്മ്യൂണിസത്തിലൂടെ പുതിയ ലോകം സ്വപനം കണ്ട  ക്രൂരനും,ഏകാധിപതിയുമായ ലെനിന്‍ വികലമായ നയങ്ങള്‍ മൂലം ഭക്ഷ്യക്ഷാമം മൂലം കൊല്ലപ്പെട്ടത്  അഞ്ചു ദശലക്ഷം പച്ച മനുഷ്യര്‍.പുരാവസ്തു ഗവേഷകര്‍ സ്ഥിരീകരിക്കുന്ന ഇത്തരം കണക്കുകള്‍ കമ്മ്യൂണിസത്തിന്‍റെ രക്തംപുരണ്ട ക്രൂരമായ ചരിത്രം പുറം ലോകത്തെ അറിയിക്കുന്നു.മതത്തിന്‍റെ ചെയ്തികളിലൂടെയാണ് ലോകത്ത് മനുഷ്യരാശിക്ക് കൂടുതല്‍ അപകടം ഉണ്ടായതെന്ന് തൊണ്ടക്കുഴല്‍  പൊട്ടുന്ന രീതിയില്‍ പേജിലും,സ്റ്റേജിലും കുരയ്ക്കുന്നവര്‍ കാണാതെ പോയ ക്രൂരമായ കൊലപാതകങ്ങള്‍.

ലെനിനെപ്പോലെ തന്നെ ലോക ചരിത്രം കണ്ട ഏറ്റവും കൂടുതല്‍ മനുഷ്യരെ  കൊന്ന കൊടും ക്രൂരനായ ഏകാധിപതിയാണ് "സ്റ്റാലിന്‍".ലെനിന്റെ മരണ ശേഷം അടുത്ത ഏകാധിപതിയായിവാഴാന്‍ സ്റ്റാലിന്‍അധികാരത്തില്‍ വന്നു.മുപ്പതുവര്‍ഷക്കാലം ഏതൊരു ഏകാധിപതിയുംപോലെ തന്നെ ഭീതിയും,പീഡനവും  കൂടെ പ്പിറപ്പാക്കിസോവിയറ്റ് യൂണിയന്‍ ഭരിച്ചു.നാല്‍പത് ദശ ലക്ഷം കൊലപാതകങ്ങള്‍ക്ക് സ്റ്റാലിന്‍ ഉത്തരവാദിയായി.ഏതൊരു എകാധിപതിയേയും പോലെ അധികാരം ഉറപ്പിക്കാന്‍ സ്റ്റാലിന്‍ വളരെ ശ്രദ്ധാലുവായി.തന്റെ എതിരാളികള്‍ ആയിരിക്കുമെന്ന് തോന്നിയവരെയൊക്കെ രാജ്യദ്രോഹിയായും,കമ്മ്യൂണിസ്റ്റ് വിരുദ്ധനായും മുദ്രകുത്തി കൊന്നൊടുക്കി.ലെനിന്‍ തുടങ്ങിവെച്ച പല കാര്യങ്ങളും പൂര്‍ത്തിയാക്കുവാന്‍ സ്റ്റാലിനും തീരുമാനിച്ചു.രാഷ്ട്രത്തിലെ കൃഷിയും,വിളവുകളും കൂട്ടുത്തരവാദിത്വം എന്ന നയത്തിലൂടെ പിടിച്ചെടുത്തു.

ആ സമയം തന്നെ പല പ്രാചാര സിനിമകിളിലൂടെയും മറ്റും സ്റ്റാലിന്‍ തന്‍റെ മുഖം സമൂഹത്തിനു മുന്നില്‍ മിനുസപ്പെടുത്തി.'പൊതു ഉടമ സമ്പ്രദായം'  അടിച്ചേല്‍പ്പിച്ച അദ്ദേഹം കൂട്ടുത്തരവാദിത്വം എന്ന നയത്തിലൂടെ കൃഷിക്കാരുടെ വിളവുകള്‍ പിടിച്ചെടുത്തു. റഷ്യയുടെ കാര്‍ഷിക വിപ്ലവത്തിന്റെ നേതാവായി സ്വയം അവരോധിച്ച സ്റ്റാലിന്‍ അധികാരഭാവം അഭിനയിച്ച് ആര്‍ത്തിപൂണ്ട ചിരിയിലൂടെ പല പ്രചാര സിനിമകളിലും നിറഞ്ഞു നിന്ന് സോവിയറ്റ് കാര്‍ഷിക മേഖലയുടെ നായകനായി.പക്ഷെ സത്യം വളരെ വ്യത്യസ്ഥമായിരുന്നു.ആയിരത്തി തൊള്ളായിരത്തി മുപ്പതുകളില്‍ കാര്‍ഷിക വിളകള്‍ പിടിച്ചെടുക്കുവാന്‍ ആരഭിച്ചു.എല്ലാ കൃഷിയിടങ്ങളില്‍ നിന്നും സ്റ്റാലിന്റെ ചെമ്പട വിളവുകള്‍ പിടിച്ചെടുത്തു.ചില കര്‍ഷകര്‍ സ്വന്തം കുട്ടുംബത്തെ ഊട്ടാന്‍ ഒളിപ്പിച്ചുവെച്ചവയും പിടിച്ചെടുത്തു.കര്‍ഷകരുടെ പണിയായുധം ചെമ്പട കണ്ടുകെട്ടി.ഭക്ഷണം കഴിക്കുവാണോ അവരുടെ മണ്ണില്‍ ജോലി ചെയ്യുവാനോ ഒന്നും അവശേഷിപ്പിച്ചില്ല.

കമ്മ്യൂണിസത്തിനു വളരെ ഉപകാരപ്രദം എന്ന്‍ ലെനിന്‍ വിശേഷിപ്പിച്ച ആ ദുരന്ത ക്ഷാമം വീണ്ടും ഉയര്‍ന്നു വന്നു.ചുരുങ്ങിയ കാലം കൊണ്ട് ഉക്രൈനില്‍ മാത്രം ആറു ദശലക്ഷമാലുകള്‍ക്ക് പട്ടിണി ബാധിച്ചു.കസാഖിസ്ഥാനില്‍ രണ്ടു ദശ ലക്ഷം മനുഷ്യരും പട്ടിണി മൂലം പിടഞ്ഞു മരിച്ചു.റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ആ സമയം തന്നെ ദശലക്ഷകണക്കിനു മനുഷ്യര്‍ ജീവനു വേണ്ടി യാചിച്ചു മരണമടഞ്ഞിരുന്നു.എല്ലും തോലുമായി തീര്‍ന്ന കുട്ടികള്‍ ഒട്ടിയ വയറും,കവിളുമായി മൃഗങ്ങളെ പോലെ മരിച്ച് വീണു.സ്റ്റാലിന്‍ എന്ന ക്രൂരന്‍ തുടങ്ങിവെച്ച ക്ഷാമത്തിന് മറ്റൊരു ദാരുണമായ ഫലവുമുണ്ടായി."നരമാംസഭോജനം"വിശപ്പുമൂലം ഭ്രാന്തമായി അലഞ്ഞവര്‍ ചലവും,ചോരയും ഒലിക്കുന്ന അഴുകിയ ശവശരീരങ്ങള്‍ വരെ ആര്‍ത്തിയോടെ തിന്നാന്‍ തുടങ്ങി.ചില കര്‍ഷകര്‍ കുട്ടികളെ തട്ടികൊണ്ട് പോയി കൊന്നൊടുക്കിയും വിശപ്പടക്കിയ ധാരുണമായ സംഭവങ്ങള്‍ ഉടെലെടുത്തു. ഇത്തരം നരമാംസഭോജികളായ കര്‍ഷകരുടെയും അവര്‍ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ ശവശരീരങ്ങളുടെ ശേഷിപ്പുകള്‍ ബാക്കിയായി.കമ്മ്യുണിസ്റ്റ് ലക്ഷ്യം വെച്ചത് പോലെ സ്റ്റാലിന്റെ ഭരണകാലത്ത് മനുഷ്യര്‍ മൃഗങ്ങളായി മാറി.ഈ സമയങ്ങളിലൊക്കെയും കര്‍ഷകരെ പിടിച്ച് കൊണ്ടുപോയി തലയ്ക്ക് വെടിവെച്ച് കൊല്ലുകയുമുണ്ടായി.
അക്കാലത്ത് പിടിക്കപ്പെട്ട നരഭോജികള്‍


പിടിച്ചു കൊണ്ടുവന്ന കര്‍ഷകരെ ലേബര്‍ ക്യാമ്പുകളില്‍ അയച്ചു.രാഷ്ട്രത്തെ എതിര്‍ത്തിരുന്നവര്‍ എന്ന്‍ മുദ്രകുത്തി ലക്ഷക്കണക്കിന്‌ മനുഷ്യരെ മരണത്തിനു മുന്നില്‍ എറിഞ്ഞു കൊടുത്തു.ക്യാമ്പുകളിലൊക്കെ ഭയാനകമായ സാഹചര്യമൊരുക്കി അവരെ പീഡിപ്പിച്ചു കൊണ്ടിരുന്നു.കത്തുന്ന വെയിലത്തും,കൊടും തണുപ്പിലും യാതൊരു ദയയുമില്ലാതെ കൊല്ലങ്ങളോളം അടിമകളെ പോലെ പണിയെടുപ്പിച്ചു.പ്രതികൂല സാഹചര്യങ്ങളില്‍ പണിയെടുകുന്ന ഇവര്‍ ജീവിക്കുന്ന ശവങ്ങളായി മാറി.

ആയിരത്തി തൊള്ളായിരത്തി മുപ്പത്തിനാലില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെ അവസാനം നടന്ന വോട്ടെടുപ്പില്‍ അപ്രതീക്ഷിതമായ വിധിയാണ് ഉണ്ടായത്.രഹസ്യമായി നടന്ന വോട്ടെടുപ്പില്‍ ആയിരത്തി തൊള്ളായിരം പ്രധിനിധികളില്‍ മുന്നൂര്‍ പേര് സ്റ്റാലിന് എതിരായി വോട്ട് ചെയ്തത് അറിഞ്ഞ സ്റ്റാലിന്‍ ഞെട്ടിപ്പോയി.ബാലറ്റ്പേപ്പറുകള്‍ കത്തിക്കാന്‍ ഉത്തരവിട്ടു.വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സിക്രട്ടറിയായി സ്വയം അവരോധിച്ചു.ശേഷം  സ്റ്റാലിന്റെ രഹസ്യ പോലീസുകാരെ ഉപയോഗിച്ച് ആ 'ചതിക്ക്' സ്റ്റാലിന്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത ആയിരത്തിലധികം പേരെ ആഴ്ചകള്‍ കൊണ്ട്  കൊന്നുകളഞ്ഞു.എന്തിനേറെ തന്നെക്കാള്‍ കൂടുതല്‍ കൈയ്യടി നേടിയവര്‍ എന്ന്‍ തോന്നുന്ന പല നേതാക്കന്മാരേയും സ്റ്റാലിന്‍ കൊന്നുകഴിഞ്ഞിരുന്നു.തന്റെ എതിരാളികളാവുമെന്ന ഭീതിയില്‍ സ്റ്റാലിന്‍ പല നേതാക്കന്മാരെയും തരം താഴ്ത്തി.ഇതിനിടയില്‍ ജര്‍മ്മന്‍ നാസികളുടെ നേതാവും, ഏകാധിപതിയുമായും,ക്രൂരനായ ഹിറ്റ്‌ലര്‍ റഷ്യയെ ആക്രമിച്ചു.ലക്ഷക്കണക്കിന്‌ റഷ്യന്‍ ജനത ഈ യുദ്ധത്തില്‍ ജീവന്‍ വെടിയേണ്ടി വന്നു.ഇതിനിടയിലും സ്റ്റാലിന്‍ സാധാരണക്കാരെ മറുഭാഗത്ത് കൊന്നൊടുക്കികൊണ്ടിരുന്നു.സ്റ്റാലിന്റെ കാലത്തെ പല പൈശാചിക  നരഹത്യകളുടേയും ദൃശ്യങ്ങള്‍  ഈ നൂറ്റാണ്ടില്‍ വെളിച്ചം കണ്ടതാണ്.നിരവധി പൊതു കുഴിമാടത്തില്‍ തലയോട്ടികള്‍ വെടിവെച്ച് തകര്‍ത്ത ലക്ഷക്കണക്കിന്‌ ജനങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതം ഈ നൂറ്റാണ്ടില്‍.

കമ്മ്യുണിസമാണ് മഹത്വമെന്ന് വിളിച്ച് കൂവുന്ന കമ്മ്യൂണിസ്റ്റ്കാര്‍ ലോകത്തിനു നല്‍കിയ സമ്മാനം ഇതൊക്കെയാണ്.പച്ചമനുഷ്യര്‍ക്ക് മൃഗങ്ങളുടെ വിലപോലും കൊടുക്കാതെ പീഡിപ്പിപ്പിച്ചും,വെടിവെച്ചും ക്രൂരമായി കൊന്നൊടുക്കിയ കമ്മ്യൂണിസത്തിന്റെ യഥാര്‍ത്ഥ മുഖം എത്ര വികൃമാണ്.കൃത്യമായി അടക്കി വാഴേണ്ട ഒരു കൂട്ടം മൃഗങ്ങളാണ് സമൂഹമെന്നു കമ്മ്യൂണിസം കരുതി.അങ്ങനെ ജനങ്ങളെ ഭരിക്കുവാന്‍ ഭീതിയും,ഭീഷണിയുമാണെന്ന് അവര്‍ വിശ്വസിച്ചു.പല പാര്‍ട്ടി കോണ്‍ഗസ്സുകളിലും സ്റ്റാലിന് നിര്‍ത്താതെയുള്ള കയ്യടികള്‍ കിട്ടികൊണ്ടിരുന്നു.ആദ്യം നിര്‍ത്തുന്നത് താന്‍ ആവരുതേ എന്ന്‍ ഓരോരുത്തരും ഭീതിമൂലം ആഗ്രഹിച്ചു.

രണ്ടാംഭാഗം വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക 
കമ്മ്യുണിസം Vs താലിബാനിസം
The Bloody  History of Communism എന്ന ഡോക്യു മെന്ററിയുടെസഹായത്തോടെ