എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Thursday, May 24, 2012

റമദാന്‍ വരവായി കൂടെ കുറേ ആര്‍ എസ് പി ക്കാരും!!

തലക്കെട്ടിലെ ആര്‍ എസ് പി ചന്ദ്രചൂഡന്റേയും, ഷിബു ബേബിജോണിന്റെയും കൊല്ലത്തെ-
ആര്‍ എസ് പിയല്ല.

പക്ഷെ റമദാന്‍ അതു തന്നെ ഒരു മാസം മുസ്ലിംകള്‍ വ്രതമെടുക്കുന്ന ആ പുണ്യ മാസം.

ആര്‍ എസ് പി എന്നാല്‍ റമദാന്‍ സ്പെഷ്യല്‍ പാര്‍ട്ടിക്കാര്‍!!സീസണ്‍ ഭക്ത ജനങ്ങള്‍ എന്ന് ചുരുക്കം.
സകല ക്രീമും ഗ്ലാറ്റും,ഗ്ലീറ്റും തേച്ച് പളപളാ മിനുക്കിയ മുടിയില്‍ മാനത്ത് നിലാവുകണ്ട ദിവസം വിവിധ വര്‍ണ്ണത്തിലുള്ള തൊപ്പികള്‍ തലയില്‍ മുറുക്കിയിട്ട് റഫ് ആന്റ് ടഫ് ജീന്‍സ് മടക്കപ്പത്തിരി  പോലെ മടക്കി മടക്കി തണ്ടം കാലുവരെ പിരിച്ചുവെച്ച ആര്‍ എസ് പി ക്കാര്‍.

ദിവസം രണ്ട് നേരം ഷേവും ചെയ്ത് കണ്ണാടിപോലെ മിനുമിനുക്കിയ മുഖത്ത് പതിനെട്ട് രോമം റമദാന്‍ മാസം 'മാത്രം രോമഞ്ചമായി' വളര്‍ത്തുന്ന ആര്‍ എസ് പിക്കാര്‍.

ജീവിതത്തില്‍ പൂവങ്കോഴി കൂവുന്നതും,സൂര്യനുദിക്കുന്നതും കേള്‍ക്കാത്തതും,കാണാത്തതുമായ ആര്‍ എസ് പിക്കാര്‍.

മാസങ്ങളോളം നിസ്കാരം തുടങ്ങാന്‍ ഒരു  മഹ് ലൂഖിനെ  കാത്തു നിന്ന പള്ളി ഇമാമിനെ  അവ്വല്‍ സുബഹിക്ക് കാത്തു നില്‍ക്കുന്ന ആര്‍ എസ് പിക്കാര്‍.

പാവപ്പെട്ടവന്റെ മുഖത്തേക്ക് വാരി എറിയാന്‍ കിലുങ്ങുന്നതും കിലുങ്ങാത്തതുമായ ചില്ലറകള്‍ക്ക്   അനാദിക്കടകളുടെ കോലായി നിരങ്ങുന്ന ആര്‍ എസ് പിക്കാരായ പണക്കാര്‍.

ഖുബ്ബൂസും പരിപ്പും പതിനൊന്നുമാസവും അകത്താകി ഏബ്ലക്കവും വിട്ട്  റമദാന്‍  സമ്പൂര്‍ണ്ണമായി ‘ആഘോഷിക്കാന്‍‘ നാട്ടിലേക്ക് പറന്ന പ്രവാസി ആര്‍ എസ് പിക്കാര്‍.

കാക്കമാര്‍ പീടിക കോലായി തെണ്ടി പള പളക്കുന്ന ഗാന്ധി നോട്ടുകള്‍ മാറ്റി പകരം കിലുങ്ങുന്ന ചില്ലറ പോക്കറ്റിലാക്കിയത് കൈക്കലാക്കാന്‍ റമദാന്‍ മാസം പരിപൂര്‍ണ്ണ ‘തെണ്ടല്‍ മാസമാക്കി‘ മാറ്റിയ ആര്‍ എസ് പിക്കാര്‍.

ചാനലില്‍ ലൈവ് നോമ്പുതുറയും നീണ്ട ചര്‍ച്ചയും ,പേരില്‍ മാത്രമുള്ള മാപ്പിള സിനിമാ നടീ നടന്മാര്‍   വാടകക്കെടുത്ത തൊപ്പിയും പര്‍ദ്ധയും ധരിച്ച് വന്ന്  ചര്‍ച്ചകള്‍ കൊഴുപ്പിച്ചു.
കണ്ട് നിന്ന മാപ്പിളച്ചിയായ  ആര്‍ എസ് പി പെണ്ണുങ്ങള്‍ ദീര്‍ഘശ്വാസം വലിച്ചു  "റബ്ബേ.. എന്താ ഒരു ഈമാന്‍" നമ്മടെ മാപ്പിള സിനിമക്കാര്‍ക്ക്.!!

ഫ്രീയായി കിട്ടിയ ആയിരം എസ് എം എസ് സകലര്‍ക്കും ‘ഹാപ്പി റമദാന്‍‘ എന്ന തലക്കെട്ടില്‍ തുരുതുരാ വിട്ട് സായൂജ്യമടഞു ആര്‍ എസ് പി ക്കാര്‍.
ഫ്രീ യായി എസ് എം എസ് ഇല്ലാത്തവര്‍ ഫൈസ് ബുക്കില്‍ കയറി സകല  ഗ്രൂപ്പിലും വാളിലും പേജിലും കൈകള്‍ മേല്‍പ്പോട്ട് ഉയര്‍ത്തിയ എട്ടും പത്തും വയസ്സായ എട്ടും പൊട്ടും തിരിയാത്ത തൊപ്പിയും തട്ടവുമിട്ട കുട്ടിയോളുടെ ഫോട്ടോയും അതില്‍ സൂ‍പ്പര്‍ ഡയലോഗും കാച്ചി.അത് പോസ്റ്റാനും  ലൈക്കാനും ഷയറാനും ആര്‍ എസ് പി ക്കാ‍ര്‍ ക്യുവില്‍ നിന്നു.

പാവപ്പെട്ടവന്റെ വിഷപ്പും ദാഹവും വേദനയും അറിയാന്‍ ഒരു മാസക്കാലം അവരെ പോലെ പട്ടിണി കിടക്കേണ്ടവര്‍ മൂക്കറ്റം തിന്നു തിമിര്‍ത്തു.ഒരു സൂചിക്ക് പോലും ഇടമില്ലാത്ത വയറില്‍ പിന്നേയും തരിക്കാച്ചിയതും വലിച്ച് കുടിച്ചു.അതും മതിവരാത്ത ആര്‍ എസ് പിക്കാര്‍ അടുത്ത പഞ്ചായത്തിലേക്കും കുറച്ച് കൂടി വലിയ ആര്‍ എസ് പിക്കാര്‍ അടുത്ത ജില്ലകളിലേക്കും വണ്ടികളില്‍ ചീറിപാഞു ‘തെരുവിലെ റമദാന്‍ വിഭവം’ അകത്താക്കി റമദാനിനെ ഹയാത്താക്കാന്‍.

ആര്‍ എസ് പിക്കാര്‍ പെരുന്നാള്‍ തലേന്നും പിന്നീടും.
രോമഞ്ചമായി വളര്‍ത്തിയ പതിനെട്ട് താടിരോമം കവിളത്തെ തൊലിയടക്കം ചരണ്ടാന്‍ ബാര്‍ബര്‍ഷോപ്പില്‍ പാതിരാവരെ ക്യൂ വില്‍ നിന്ന് വടിച്ചെടുപ്പിച്ചു,രോമാഞ്ചമാക്കിയ കവിള്‍ത്തടം “തോലാഞ്ചമാക്കി”.
ശേഷം രാവിലെ നിസ്കാരവും മുസ്ല്ലിയാക്കന്മാരുടെ ഉപദേഷം കഴിഞ് മടങ്ങി.

ദിവസങ്ങള്‍ക്ക് മുമ്പ് ബെല്ലാരിയില്‍ നിന്നും തമിള്‍നാട്ടില്‍ നിന്നും കൊണ്ട് വന്ന ചാരക്കളറുള്ള പോത്തിനെ വെളിച്ചെണ്ണയും കരിയും തേച്ച് കറുകറുത്ത തൊലിയാക്കിയ മാറ്റിയ പോത്തിനെ  ബിരിയാണി വെച്ച് അകത്താക്കിയും.(ആ പോത്തിനെ കാണുമ്പോള്‍ പെരുന്നാള്‍ സ്പെഷ്യലിന്റെ ഭാഗമായി നരച്ച് പുളിച്ച മുടിയും മീശയും കറുപ്പിച്ച കാക്കമാരെയാ ഓര്‍മവരുന്നത്.കറുപ്പിച്ച കാക്കമാര്‍ കറുപ്പിച്ച പോത്ത് ‘രണ്ടും നല്ല ചേര്‍ച്ച‘ !!)
പൊരയിലെ സകലമാന പാത്രങ്ങളും അടിച്ച് തകര്‍ത്ത് സഹികെട്ട വീട്ടുകാര്‍ വാങ്ങി കൊടുത്ത ബൈക്കില്‍ അല്ലെങ്കില്‍  ആരാനോട് എരന്നു വാങ്ങിയ അതുമല്ലെങ്കില്‍ വാടക ബൈക്കില്‍ തലയില്‍ പച്ചകെട്ടും കെട്ടി നിസ്കാര ശേഷം  ഉപദേശിച്ച മുസ്ലിയാക്കളുടെ കണ്മുന്നില്‍ കൂടി ബൈക്കിന്റെ ആക്സ്ലേറ്റര്‍ അഞ്ചു വിരലുകൊണ്ട് മുരണ്ടി ജമ്പനും തുമ്പനും സ്റ്റൈലില്‍ ഒരൊറ്റ പറക്കല്‍... ശ് ശ് ശ്.ശൂ............!!!!

ഗള്‍ഫുകാരന്‍ നല്‍കിയ ഗാന്ധിനോട്ടില്‍ വാങ്ങിയ പച്ച ട്യൂബും ,പച്ചക്കൊടിയും കെട്ടിത്തൂക്കിയ  പീടികകോലായില്‍ ഒത്തുകൂടിയ കംമ്പ്ലീറ്റ് കാരക്കോസ് ടീം വിവിധ ശബ്ദത്തില്‍ കൊരക്കുന്ന ബൈക്കും കാറിലൊരു ഗുമ്മുപാട്ടും പച്ചക്കൊടിയും തൂക്കി ചന്തിക്ക് താഴെയിട്ട പാന്റ്സ്  ഒട്ടും ഇളകാതെ ഒടുക്കത്തെ ഡി ജെ സ്റ്റൈലില്‍ കൂത്താടി.കൂത്താട്ടം ഗള്‍ഫുകാരന്റെ മക്കള്‍ അടിപൊളി ക്യാമറ ഫോണില്‍ ഫോട്ടോ എടുത്ത് ഫൈസ് ബുക്കില്‍  അപ്ഡേറ്റികൊണ്ടിരുന്നു .കൂത്താട്ടം നേരില്‍ കാണാന്‍ പറ്റാത്തവര്‍ ലൈക്കും കമന്റും വാരി വാരിയെറിഞു ..!!
ആടുന്നവര്‍ക്കു ഹരം കൂടി ...കണ്ട് നിന്നവര്‍ പിറുപിറുത്തു മാപ്പിള ചെക്കന്മാര്‍ക്കു പിരാന്തായോ..??
എന്തോ ഭാഗ്യം എല്ലാമാസവും പെരുന്നാളില്ലാത്തത്  രണ്ടാം ശനി പോലെയെന്നാരും കമന്റടിച്ചില്ല!!

അങ്ങനെ കൂത്താടുന്ന ഞാനടക്കമുള്ള യുവസമൂഹത്തോട് പറയാണുള്ളത് ഒരു നാള്‍ എല്ലാം ചോദ്യം ചെയ്യപ്പെടും!!


റമദാന്‍
ലോകത്തിന് വെളിച്ചവും യതാര്‍ഥ മാര്‍ഗ്ഗനിര്‍ദ്ദേശവും,വിശദീകരണവും നല്‍കാന്‍ ഇറങ്ങിയ ഖുറാന്‍ അവതരിച്ച മാസമാണ് റമദാന്‍. അനന്തമായ മനുഷ്യ ജീവിതത്തിന്റെ ഇടവേളയിലുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും. മനുഷ്യന്റെ ഇഹപര വിജയത്തിനാവശ്യമായ കാര്യങ്ങളുമാണു ഖുറാനിലുള്ളത്.മറ്റ് മാസങ്ങള്‍ പോലെ കേവല ഒരു മാസമല്ല ഒരു വിശ്വാസിക്ക് റമദാന്‍.ആത്മ സംസകരണവും ദൈവ ഭക്തിയുമാണ് റമദാനില്‍ ഒരു വിശ്വാസി നേടിയെടുക്കേണ്ടത്.അല്ലാതെ മുകളില്‍ പറഞത് പോലെ കേവലം സീസണ്‍ ഭക്തിയല്ല.  നിങ്ങള്‍ക്കു ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്:ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല(ഖുറാന്‍ 2:185).

പ്രഭാതം മുതല്‍ പ്രദോഷം വരെ പട്ടിണി കിടന്നത് കൊണ്ട്   വ്രതം പൂര്‍ണ്ണമായി എന്ന് കരുതേണ്ടതില്ല.നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്ത് ഒരാള്‍ പട്ടിണി കിടന്നത് കൊണ്ട് ഒരു കാര്യവുമില്ലെന്നര്‍ഥം.

കാരുണ്യം,ഐക്യം,ത്യാഗം,സാഹോദര്യം,ത്യാഗം,ദാനദര്‍മ്മം,ഔദാര്യം,ബന്ധം,സ്വഭാവ സംസകരണം,പാവപ്പെട്ടവന്റെ അവസ്ഥ മനസ്സിലാക്കല്‍,ഇച്ചകളെ നിയന്ത്രിക്കല്‍ എന്നീ കാര്യങ്ങളാണ് റമദാന്‍ വ്രതത്തിലൂടെ ഒരു വിശ്വാസി നേടേണ്ടത്.അല്ലാതെ എല്ലാ ഇച്ചകളേയും വികാര വിചാരങ്ങളെ നിയത്രിച്ച ഒരു വിശ്വാസി ഒരു മാസം നീണ്ട ഭക്തി ഒരൊറ്റ പെരുന്നാള്‍ ദിവസം തെരുവില്‍  കൂത്താടി മറ്റുള്ളവരുടെ മുന്നില്‍ മതത്തേയും ആചാരത്തേയും ചെളിവാരി എറിയുക്കുകല്ല ചെയ്യേണ്ടത്.

പെരുന്നാള്‍
ഇസ്ലാമിലെ എല്ലാ അഘോഷവും ആരാധനയാണ്.രണ്ട് ആഘോഷങ്ങളാണ് ഇസ്ലാമിക പ്രമാണങ്ങളിലുള്ളത്.ബലി പെരുന്നാളും,ചെറിയ പെരുന്നാളും(ഈദുല്‍ അദ്ഹ,ഈ ദുല്‍ഫിത്വര്‍).ആഘോഷം എങ്ങനെയായിരിക്കണമെന്നും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.സാഹോദര്യം ഊട്ടിയുറപ്പിച്ചും,അയല്‍ വാസി ,ബന്ധു ഗൃഹങ്ങള്‍ സന്ദര്‍ശിച്ചും, സന്തോഷം കൈമാറിയാണ് ആഘോഷത്തെ ജീവസുറ്റതാക്കേണ്ടത്.അല്ലാതെ വാണം വിട്ടും,വെടിപൊട്ടിച്ചും,കള്ള് മോന്തിയുമല്ല.

സകാത്ത്,സദഖ

സകാത്തും ,സദഖയും ഏറ്റവും പുണ്യമുള്ള കാര്യമാണ്.ഇസ്ലാം ഏറെ പ്രോത്സാഹിപ്പിച്ച വിശയമാണ് സദഖ.ഇന്ന് കാണുന്നരീതിയില്‍ ചില്ലറകള്‍ക്കു വേണ്ടി  തെണ്ടിക്കാന്‍ അവസരമുണ്ടാക്കിയവരാണതിന്റെ ഉത്തരവാദികള്‍.അങ്ങനെ കൈ നീട്ടി യാചിച്ച് ജീവിക്കുന്നതിനെ ശക്തമായ ഭാഷയില്‍ ഇസ്ലാം വിലക്കിയിട്ടുണ്ട്.
സക്കാത്താവട്ടെ ഓരൊ കഴിവുള്ള മുസ്ലിമിന്  നിര്‍ബന്ദവും.അത് സമൂഹത്തില്‍ ഇറങ്ങി ചെന്ന് കൊടുക്കേണ്ട ഒരു ഇസ്ലാമിക കര്‍മ്മവുമാണ്.നമസ്ക്കാരം,നോമ്പ്,ഹജ്ജ് പോലെ തന്നെ പ്രാധാന്യമുള്ള വിശയം.വീട്ടിന്റെ പടി ചവിട്ടാന്‍ കാത്തിരിക്കുന്ന ഈ രീതി ഇസ്ലമികമല്ല.  സക്കാത്തിനു  അതിന്റേതായ  അവകാശികളുണ്ട്.ഇന്ന് സദഖയും സക്കാത്തും കൂട്ടി ക്കുഴച്ച് ഒരു കൊക്ട്ടൈലാക്കി.


പവര്‍ക്കട്ട്: പ്രിയരേ ,വ്രതമെടുക്കുന്നവരെ  പരിഹസിക്കാനോ മറ്റോ  അല്ല എഴുതിയത്.കണ്ടു മടുത്ത കാഴ്ചകള്‍  എന്നെ  കൊണ്ട്  എഴുതിപ്പിച്ചു . എന്നും ഒരു യതാര്ഥ  വിശ്വാസി യാകാന്‍ എല്ലാവര്ക്കും കഴിയട്ടെ... ഒരു മാസം തൊപ്പിയും പതിനൊന്നു  മാസം കുപ്പിയും എന്ന്‍ പൊതു സമൂഹം പറയുന്നത് നിര്‍ത്താന്‍ നാം ഓരോരുത്തരും  കടപ്പെട്ടിരിക്കുന്നു . മുകളില്‍ കൊടുത്തത് പരിഹാസമായോ മറ്റോ തോന്നുന്നെങ്കില്‍ അത് തികച്ചും യാഥാര്‍തഥ്യമാണ്. കാരണം പല ആരാധനാ കര്‍മ്മങ്ങളും കേവലം “പരിഹാസമാക്കി” മാറ്റിയവരായ ഞാനടക്കമടങ്ങുന്ന സമൂഹമാണതിന് ഉത്തരവാദികള്‍.അല്ലാഹുവില്‍ നിന്നുള്ള നേരായ മാര്‍ഗം കപടതയില്ലാതെ പിന്തുടരാന്‍ നമുക്ക് അല്ലാഹു കഴിവ് തരട്ടെ...ആമീന്‍
                           ---------------------------------------------------------------------------

മഹ് ലൂഖ്-മനുഷ്യന്‍
അവ്വല്‍ സുബഹി-അതിരാവിലെ
സദഖ-ചാരിറ്റി
തരികാച്ചി-റവകൊണ്ടുള്ള ഒരു പായസം.
ഹയാത്താക്കല്‍-ഉറങ്ങാതിരിക്കല്‍,ജീവിപ്പിക്കല്‍



Sunday, May 20, 2012

ഹേ മലയാളീസ് ഇവനെ എന്തു ചെയ്യണം???


ഒരു നല്ല ഹൃദയമുള്ള മലയാളീസ്  എന്ന സുഹൃത്ത് സ്വന്തം പേജില്‍ ഒരു നൊമ്പരപ്പിക്കുന്ന ഫോട്ടോ പോസ്റ്റി അടിക്കുറുപ്പ് തലക്കെട്ട് പോലെ ഇവനെ  എന്തു ചെയ്യണം?
അറുനൂറില്‍ കൂടുതല്‍ ഷയറും,മുന്നൂറില്‍ കൂടുതല്‍ ലൈക്കും,അതിന്റെ ഇരട്ടിയോളം ഭരണിപ്പാട്ട് കമന്റും കൊണ്ട് ദിവസങ്ങള്‍കൊണ്ട് വാളില്‍ നിന്നും വാളിലേക്കും,ഗ്രൂപ്പില്‍ നിന്ന് പേജിലേക്കും പറക്കുന്ന വേറൊരു പോസ്റ്റ്.ഇതിനു മുമ്പ് ഇങ്ങനെയുള്ള പല പോസ്റ്റുകളും ഹിറ്റായിട്ടുണ്ട്.
ഇതാ ആ ഹിറ്റ് ഇതില്‍ ക്ലിക്കിയല്‍ കിട്ടും

ഇതാണാസംഭവം...


ആടിനെ പട്ടിയും ,പട്ടിയെ ആനയും അമ്പാരിയുമാക്കുന്ന ഈ ലോകത്ത് എന്തെല്ലാം വിശ്വസിക്കണം? തക്കാളിയിലും ,പാമ്പിലുമൊക്കെ അല്ലാഹുവും ,ശിവനും അഴിഞാടുന്ന ഈ സൈബര്‍ കാലത്ത് ഒന്നേ പറയാനുള്ളൂ “കണ്ണേ” നീ മാത്രം സത്യം!!
അത്തരം അഴിഞാട്ടം ഇതിലുണ്ട്.

ദിവസങ്ങള്‍ക്കു മുമ്പ് മരണപ്പെട്ട ഒരു ബാല നടി തരുണിയാണു ഈ കഥയിലെ കഥാപാത്രം.(കൂട്ടിയുടെ കുടുമ്പത്തിനു ശാന്തിയും സമാധാനാവും ഉണ്ടാവട്ടെ).

ആ കുട്ടിയുടെ ഫോട്ടോയുടെ താഴത്ത് കൊടുത്ത  കമന്റുകള്‍ കണ്ടപ്പോള്‍ വേദനയും, നിരാശയും...... സുഹൃത്തേ താങ്കള്‍ തെറ്റിദ്ധരിച്ചു അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിച്ചു?
ഹസ്സന്‍ തലാല്‍ എന്ന മുസ്ലിം നാമധാരി  പറഞ വാചകം സത്യത്തില്‍ മതത്തിനു പുറത്തുള്ള സുഹുര്‍ത്തുക്കള്‍ കണ്ടാല്‍ ശരിക്കും ഞെട്ടൂം വെറുക്കും എന്നുള്ളത് വേറൊരു സത്യം.
പക്ഷെ ആ സുഹുര്‍ത്തിന്റെ പ്രൊഫൈല്‍ ഇപ്പോള്‍ ഫൈസ് ബുക്കിലെ ആഴിയില്‍ തപ്പി നോക്കി പൊടിപോലും കാണുന്നില്ല .ലോകം കാണാത്ത ഒസാമ ബിന്‍ലാദന്റെ ഭൌതിക ശരീരം പോലെ?

ഇന്നു ലോകത്ത് ഏറ്റവും തെറ്റിദ്ധരിച്ച അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതമേതെന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരം മാത്രമേ ഉണ്ടാകു ഞാന്‍ അടക്കം വിശ്വസിക്കുന്ന“ഇസ്ലാം”.
സമാധാനം,സമര്‍പ്പണം എന്നര്‍ഥം വരുന്ന ഇസ്ലാം തന്നെ എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.അങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കായിതാ ഒരു പൊന്‍ തൂവല്‍ കൂടി.

മലയാളീസ്  എന്ന സുഹൃത്ത് കൊടുത്ത ആ ഫോട്ടോയില്‍ വന്ന കമന്റുകള്‍ വായിച്ചപ്പോള്‍ പച്ചമലയാളത്തില്‍ ഇവിടെ എഴുതാന്‍ പറ്റാത്ത തരത്തില്‍ ...അങ്ങനെ പച്ചതെറികളെഴുതിയ സുഹുര്‍ത്തുക്കളെ ഒരാള്‍ക്കും ഒന്നും പറയാന്‍ പറ്റില്ല ആ സുഹുര്‍ത്തിനെ(ഹസന്‍ തലാല്‍) പോലെ തന്നെ എല്ലാരും വികാരജീവികളായി മാറി.

വിവേകവും വികാരം ഒരു കയറിന്റെ രണ്ടറ്റമാണു.അതിലെ ഒരറ്റം മാത്രമേ എല്ലാരും പ്രയോഗിക്കുന്നുള്ളൂ.വികാരത്തെ വിവേകം കൊണ്ട് കീഴ്പ്പെടുത്താന്‍ നാമെല്ലാരും മറന്നു.

ആ കമന്റ് ചെയ്ത  (ഹസന്‍ തലാല്‍)  ഞാനടക്കം വിശ്വസിക്കുന്ന ഇസ്ലാം എന്ന മതത്തിലെ വിശ്വാസികള്‍ക്കുള്ള പേരായതിനാല്‍ തെറ്റിദ്ധാരണ മാറ്റേണ്ടത് എന്റെ കടമയും കൂടിയാണു.അല്ലാതെ വികാരം മാത്രം കൈമുതളുള്ള ആ സുഹുര്‍ത്തിനെയും അതില്‍ കമന്റ് നീരാട്ട് നടത്തിയവരെയും പൂരപ്പാട്ട് പാടാനോ പുകഴ്ത്ത് പാട്ട് പാടാനോ അല്ല എന്ന് ചുരുക്കം.

ഇസ്ലാമിലെ അവസാന ദൈവദൂതന്‍ മുഹമ്മദ് (ശാന്തിയും സമാധാനവും ഉണ്ടാകട്ടെ) മരണസമയത്ത് സ്വന്തം പടയങ്കി ഇസ്ലാമിന്റെ എക്കാലത്തേയും ശത്രുക്കളായ ജൂതന്റെ കയ്യില്‍ പണയത്തിലായിരുന്നു എന്ന് എന്റെ സുഹൃത്ത് മറന്നോ?

ദൈവദൂതനും അനുചരന്മാരും ഇരിക്കുന്ന ഒരു വഴിയില്‍ കൂടി ശത്രുക്കളില്‍ പെട്ട ജൂതന്റെ ഭൌതിക ശരീരം വഹിച്ച് കൊണ്ടുപോകുമ്പോള്‍ എഴുന്നേറ്റ് നിന്നു ബഹുമാനിച്ചു കാണിച്ചത് എന്റെ പ്രിയ സുഹൃത്ത് മറന്നോ?

നിങ്ങള്‍ മരണവീട് സന്ദര്‍ശിക്കുക അത് നിങ്ങളില്‍ മരണ ചിന്തയുണ്ടാക്കും എന്ന ഇസ്ലാമിക വചനം മറന്നോ?

അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍നിറച്ച് തിന്നുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന മാനുഷിക സന്ദേശം മറന്നോ? അയല്‍വാസിയുടെ മതവും,ജാതിയും നോക്കിയല്ല അവരുടെ അഭിമാനം സംരക്ഷിക്കേണ്ടത് എന്ന സത്യം മറന്നോസുഹൃത്തേ ?

സാമ്പത്തികമായ ആവശ്യത്തിനു  സ്വന്തം വീട് വില്‍ക്കാന്‍ പോയ ഒരു അമുസ്ലിം അയല്‍ വാസി മുസ്ലിമായത് കൊണ്ട് വീടിന്റെ വില കൂട്ടിയ ചരിത്രമുള്ള ഇസ്ലാമിലാണു ഞാനും താങ്കളുമുള്ളത്.(പിന്നീട് അയല്‍ വസിയായ മുസ്ലിം ആവശ്യമുള്ള പൈസ കൊടുത്ത് ആ അമുസ്ലിം സഹോദരനോട് അവിടെ താമസിക്കാന്‍ പറഞു)
ഇങ്ങനെയുള്ള പൈശാചിക സന്ദേശം കൊടുക്കാന്‍ മാത്രം തരത്തില്‍ താങ്കളുടെ “വികാരം” വളര്‍ ഈ കാലത്ത് ഏതു അമുസ്ലിമാണു എന്റേയും നിങ്ങളുടേയും അയല്‍വാസിയായി താ‍മസിക്കും?

സുഹൃത്തേ ആ കുട്ടി ഒരു കുട്ടിമാത്രമാണു ശുദ്ധപ്രകൃതിയിലാണു എല്ലാകുട്ടികളുമുള്ളത് എന്നു പഠിപ്പിച്ച ഇസ്ലാമിലെ നാമം താങ്കള്‍ക്കുള്ളതില്‍ ഞാന്‍ ലജ്ജിക്കുന്നു.

സ്വന്തം പിതാവിന്റെ വാരിയെല്ലിന്റെ ഇടയില്‍ നിന്നും തെറിപ്പിച്ച് വീണ കേവലം കട്ടിയുള്ള വെള്ളത്തില്‍  നിന്നുമാണു താങ്കള്‍ ജനിച്ചതെങ്കില്‍ താങ്കള്‍ എഴുതിയത് തെറ്റ് തെറ്റ് തെറ്റ്.....ഒരായിരം അല്ല അതിനേക്കാളേറേയും വട്ടം തെറ്റ്.വന്ദിച്ചില്ലെങ്കിലും ആരേയും നിന്ദിക്കരുത്.

അതല്ല സ്വന്തം പേരു വെക്കാതെ സമൂഹത്തിനേയും ഒരു മതത്തേയും തെറ്റിദ്ധരിപ്പിച്ച്  ഏതോ ഒരു ലാഭത്തിനു വേണ്ടി ചെയ്ത കേവല കുബുദ്ധിയാണെങ്കില്‍ ഒന്നോര്‍ക്കുക...
“ജീവിതം ഇവിടം കൊണ്ട് തീരില്ല”!!
ഇങ്ങനെ എഴുതാനുള്ള കാരണം പലതാണു ചുറ്റിലുമുള്ള കാഴ്ചകള്‍ അത്ര കറുപ്പാണു,ഇതാ എല്ലാം താഴെ കാണുന്ന ലിങ്കുകളിലുണ്ട്.


ദുബായ് എയർപോർട്ട് പട്ടാമ്പി റയിൽവേ സ്റ്റേഷനല്ല  !!

കുടിയന്റെ ത്വലാഖും കുറേ ‘സംഘികളും മങ്കികളും





Sunday, May 6, 2012

മഅദനിയെ കുരുടനാക്കി,ടി പിയുടെ തലയോട്ടിയും പൊളിച്ചു!!

ലക്കെട്ടില്‍ മഅദനി എന്നെഴുതിയത് കൊണ്ട് എന്റെ പേര് വല്ല തീവ്രവാദി സംഘടനയിലും ഉള്‍പ്പെടാന്‍ പണിയൊന്നുമുണ്ടാകില്ല. മനുഷ്യത്വത്തെ കുറിച്ച് എഴുതി വല്ലവര്‍ക്കും അങ്ങനെ എന്നെ ഇമ്മിണി ബെല്ലെ തീവ്രവാദിയാക്കണ്മെങ്കില്‍  ആയിക്കോട്ടെ അല്ലെ? അവരോടൊക്കെ പോയി പണി നോക്ക് എന്ന് എന്റെ വക.
സഖാവിനേയും ഉസ്താദിനേയും കൂട്ടികുഴച്ച് മാലഖമാരാക്കനല്ല എന്റെ ഉദ്ദേശം.മനുഷ്യന്റെ പച്ച ഇറച്ചിക്കുള്ളിലെ  മനുഷ്യത്വം മരിച്ചുകൂടാ എന്നറിയിക്കാന്‍ വേണ്ടി മാത്രം.

ഏതൊരു കരളലിയിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ടാലും കേട്ടാലും “മനുഷ്യത്വമുള്ള”വരുടെ ഹൃദയം അവരറിയാതെ ഒന്നു പിടക്കും.അതിന് ഉദാഹരണത്തിനായി സോഷ്യല്‍ സൈറ്റുകളിലുള്ള അനേകായിരം ജീവിക്കുന്ന ചിത്രങ്ങള്‍ സാക്ഷി.ഒരു തുള്ളി കുടിവെള്ളം കിട്ടാതെ അന്യരാജ്യക്കാരായ കുരുന്നുകള്‍ പോലും  തെരുവിലെ ചെളിവെള്ളം കുടിക്കുമ്പോള്‍ ആയിരകണക്കിനു ഷയറും ലൈക്കും പിന്നെ കണ്ണീരില്‍ ചാലിച്ച കമന്റുകളും കൊണ്ടാഘോഷിക്കുമ്പോള്‍ സ്വന്തം മൂക്കിന്റെ താഴത്തെ പല കാഴ്ചകളും നാം അറിയാതെ കാണാതെ പോകുന്നു അല്ലെങ്കില്‍ മനപ്പൂര്‍വ്വം കണ്ണുകള്‍ മുറുക്കെ ചിമ്മുന്നു.

ലോകമഹാ യുദ്ധങ്ങള്‍ നാമാരും കണ്ടില്ല അതിന്റെ ഭീകരമായ അവസ്ഥ വായിച്ച് കേട്ടറിഞ്  “ശ്ശോ“!! ക്രൂരന്മാര്‍ എന്നൊക്കെ പിറുപിറുക്കുന്നവരാണ് .ഈ ആധുനിക കാലത്തില്‍ യുദ്ധം ആര്‍ക്കും പുത്തരിയല്ല.യുദ്ധം ചെയ്യാന്‍ പറ്റാത്തവര്‍  കൊടിയുടെ നിറവും മതത്തിന്റെ അനുഷ്ഠാനങ്ങള്‍ മാറിയതിലും പരസ്പരം പോരടിക്കുന്നു.  കൊച്ചുമക്കള്‍ യുദ്ധങ്ങളുടെ സിനിമ കാണുന്നു . പണക്കൊഴുപ്പുള്ള മക്കള്‍ യുദ്ധങ്ങളുടെ ഗെയിമുകള്‍ വാങ്ങി യുദ്ധം കളിക്കുന്നു.
ഇവിടത്തെ വിഷയം യുദ്ധവും ഗെയിമും അല്ലാ‍ത്തത് കൊണ്ട് ..എല്ലാവര്‍ക്കും വണക്കം!!

കമ്മ്യുണിസ്റ്റ് ഒരു ദാര്‍ശനികതയാണു കേവലം ഒരു ചെങ്കൊടിയുള്ള ഒരു പാര്‍ട്ടി മാത്രമല്ല.ആ സൈദ്ധാന്തികതയില്‍  വല്ല വീഴചയും കണ്ടാല്‍ മതത്തിലെ വല്ല കാഴ്ചപ്പാടിലും പൌരോഹിത്യം  വല്ലതും കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നത് കണ്ടാല്‍ ഏതൊരു വിശ്വാസിയും ചെയ്യുന്ന പോലെ കമ്മ്യൂണിസ്റ്റില്‍ ‘വിശ്വസിക്കുന്ന‘ നിരീശ്വരവാദികളായവര്‍ പോലും ‘വാളെടുക്കാ‍ന്‍ പറ്റിയില്ലെങ്കിലും നാവെങ്കിലുമെടുക്കും‘!
അങ്ങനെ നാവെടുത്ത് പുറത്ത് വന്ന സഖാവ് ടി പി യെ അദ്ദേഹത്തിന്റെ സിരകളില്‍ ഓടുന്ന ചോരക്കും,തലച്ചോറിനു വേണ്ടിയും അലറിയവര്‍ നിമിഷനേരം കൊണ്ട് കാട്ടാളന്മാരായി,അല്ല കാട്ടാളന്മാരാകാന്‍ പറ്റില്ല “അവര്‍ കൊന്നതിനെ തിന്നും” അല്ലെങ്കില്‍ തിന്നാന്‍ വേണ്ടി കൊല്ലുന്നു. ആ കൊലയാളികള്‍ തലയോട്ടിയിലേക്കു ആഞു വീശിയസമയത്ത് സ്വന്തം മാതാവിനെ,ഭാര്യയെ,സഹോദരിയെ,കുട്ടികളെ ഓര്‍ത്തെങ്കില്‍. ഈ ക്രൂര വിനോദം കൊണ്ടാടിയവര്‍ ആരെന്നു പേരെടുത്തോ അല്ലെങ്കില്‍ ചെയ്തവരുടെ കൊടിയോ പറയാന്‍ നമ്മള്‍ക്കാവില്ല.കാരണം ഈ അഴുകിയ ‘പൊളിറ്റിക്സ്‘ കണ്ടവരാ നാമോരോരുത്തരും പക്ഷെ “പൊളിട്രിക്ക്സ്“ കണ്ടില്ല അത് കാണാനും പറ്റില്ല “യമലോകമാണു അവരുടെ താവളം കാലന്മാരാണു പൂജാരികള്‍“.!





തലക്കെട്ടിനിടയില്‍ മറക്കാന്‍ പറ്റാത്തവേറൊരു പേരുംകൂടിയുണ്ട് “ശുക്കൂര്‍” പതാകയുടെ നിറം മാറിയതില്‍ “പച്ചമനുഷ്യന്റെ ചുടുചോരകുടിച്ചവര്‍”.അങ്ങനെ ബലിയാടായവരുടെ വിശദവിവരം എഴുതാന്‍ തുനിഞാല്‍ ഗൂഗിള്‍ ഫ്രീയായി തന്ന ഈ ഒരുപിടി സഥലം തികയില്ല.

ഭാരതം മാതാവാണ്...മാതാവാണ്..എന്ന് നാഴികക്കു നാല്പതു വട്ടം ഇസ്തിരി തേച്ച കുപ്പായമിട്ട് പറയുന്ന എല്ലാ ജാതി മതത്തിലും,രാഷ്ട്രീയത്തിലും പെട്ട കഴുകന്മാരുടെ കണ്ണുള്ളവര്‍ ആ മാതാവിനെ കൊണ്ട് തന്നെ 'മക്കളുടെ ചുടു ചോര' ഭൂമിയില്‍ ഒഴുക്കി കുടിപ്പിക്കുന്ന ഇത്ര വൃത്തിക്കെട്ട ‘കപട മാതൃസ്നേഹികളാണു‘  ഒരോരുത്തരും.
മൂന്ന് "W"കൊണ്ടാണു ലോകത്തിന്റെ നാശം എന്നു പറയാറുണ്ട് WAR,WOMEN,WINE പക്ഷെ ഇന്നു കാണുന്ന ഈ ക്രൂരത ഏതില്‍ പെടുമെന്നറിയില്ല.

മഅദനി ഒരു പുണ്യാളനല്ല അങ്ങനെയാക്കാന്‍ എനിക്കുദ്ദേശമില്ല നിങ്ങള്‍ക്കാര്‍ക്കെങ്കിലുമുണ്ടെങ്കില്‍ ആ വെള്ളം അങ്ങ് മാറ്റിവെക്കുക.സഖാവ് പിണറായി  സഖാവ് ടി പി യെ കൂറിച്ച്  പറഞ്ഞപോലെ അദ്ദേഹത്തിന്റെ ഭൂതകാലം വിളമ്പുന്നില്ല.അങ്ങനെ വിളമ്പാന്‍ പറ്റിയ ഒരു ഭൂതകാലവുമല്ല മഅദനിക്കുള്ളത്  .എന്റെ മുമ്പത്തെ ഒരു പോസ്റ്റില്‍ പറഞപോലെ ഉസ്താദിനു യുവാക്കളുടെ സെല്ലുകളിൽ ഉറങ്ങി കിടക്കുന്ന ചുടു ചോരയെ തൊട്ടുണര്‍ത്താൻ നല്ല കഴിവുണ്ട്  !
ആ കഴിവാണദ്ദേഹത്തെ  ഇന്ന് കര്‍ണ്ണാടകയിലെ അഗ്രഹാരയിലെ  ഇരുമ്പഴിക്കുള്ളിലാക്കിയത്.
സിരകളിലോടുന്ന ചുടു ചോരയെ തൊട്ടുണര്‍ത്താനുള്ള ആ കഴിവിനു അദ്ദേഹം നല്ല വില തന്നെ കൊടുക്കേണ്ടി വന്നു. ജീവിതത്തിന്റെ നല്ലൊരു ഭാഗം അതും യുവത്വത്തിന്റെ ഭീമമായ ഭാഗം അദ്ദേഹം ബലികൊടുക്കേണ്ടി വന്നു.മാളത്തിലൊളിക്കുന്ന കീരിയെ പോലെയുള്ള അനുയായികളാണതിനു കാരണമെന്നു പലരും പറയാറുണ്ടെങ്കിലും അത് സത്യമായ ഒരു കാഴ്ചയാണു നാം കാണുന്നത്.ഒരു കാലത്ത് ആജന്മ ശത്രുക്കളായവരുടെ കൂടെ കൂടി സഖാവ് പട്ടം സ്വീകരിച്ചതും കാണേണ്ടി വന്നവരാണു നാം.
ക്ഷമിക്കണം,ഭൂതകാലം എഴുതേണ്ടന്ന് വച്ചതാ പക്ഷെ കഥ പൂര്‍ണമാകില്ല അതു കൊണ്ട് മാത്രം.

ഇന്നദ്ദേഹം പല്ലുകൊഴിഞ സിംഹമാണു അദ്ദേഹത്തിന്റെ ഗര്‍ജനത്തിനു കിട്ടിയ കരഘോഷം നിലച്ചു.എനി ഒരു ഗര്‍ജനത്തിനു സാദിക്കാത്തതരത്തിലദ്ദേഹം ക്ഷീണിതനാണു.വിശ്വസിക്കുന്ന മത നിലപാടില്‍ ,രാഷ്ട്രീയ നിലപാടുകളില്‍ നമുക്കദ്ദേഹത്തോട് വിയോജിപ്പുണ്ടാകും അത് സ്വാഭാവികം.എന്നു കരുതി നമ്മുടെയുള്ളിലെ  മനുഷ്യത്വം മരവിച്ചുകൂടാ അല്ലെങ്കില്‍ കൊന്നുകൂടാ.
തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും പരമോന്നത നീതിപീഠം നല്‍കുന്ന ശിക്ഷ നല്‍കണം,നിരപരാധിയെങ്കില്‍ കൂട്ടില്‍ വളര്‍ത്തുന്ന പറവകളെ തുറന്നു വിടുന്നത് പോലെ സ്വതന്ത്രമായി വിടണം.അല്ലാതെ കേവലം സംശയത്തിന്റെ നിഴലില്‍ നമ്മളെ പോലെ പച്ചക്കരളും,വികാരവും,വേദനയും,ചുടുചോരയുമുള്ള മനുഷ്യനെ ഇങ്ങനെ അന്ധനാക്കി കൊല്ലരുത്.അത് കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നതിനു തുല്യമാണു,അത്തരം തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അന്ധനാക്കുകയോ ചൂഴ്ന്നെടുക്കുകയോ ചെയ്യാം. നേടിയെടുത്ത ഈ രാഷ്ട്ര സംവിദാനം ഒരു വിഭാഗത്തെ മാത്രം കുരിശില്ലാതെ ക്രൂശിച്ച് നാം തന്നെ നമ്മുടെ മുഖം വികൃതമാക്കാന്‍ അവസരമുണ്ടാക്കരുത്.

അദ്ദേഹം ഒരു പിതാവാണു,ഒരു ഭര്‍ത്താവാണു,ഒരു മകാനാണു പക്ഷെ ഞാനും നിങ്ങളും വിശ്വസിക്കുന്ന അല്ലെങ്കില്‍ പിന്തുടരുന്ന മത രാഷ്ട്രീയത്തിലെല്ലായിരിക്കാം അതിലെല്ലാമുപരി ഒരു മനുഷ്യനാണു!!

‘ഭാരതം എന്റെ രാജ്യമാണ് എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാരാണു എന്നു അഞ്ചു വിരലുകള്‍ നിവര്‍ത്തി വെച്ച് സമൂഹത്തിനെ നേരെ തിരിഞ് നിന്നു പറയാന്‍ മാത്രമുള്ളതല്ല,അത് പ്രാവര്‍ത്തികമാക്കാനുള്ളതാണു‘.


ഇത് വായിച്ച് മഅദനി യുടെ സ്തുതിപാലകര്‍ “ബലേഭേഷ്” പറയേണ്ടതില്ല.വെറുക്കുന്നവര്‍ വാളെടുത്ത് പോര്‍വിളികള്‍ നടത്തേണ്ടതുമില്ല.

ഇതും കൂടി വായിക്കുക..."മഅദനി ഉസ്താദ് മുതല്‍ ശശികല ടീച്ചര്‍വരെ“...

ജയ് ഹിന്ദ്....
പടന്നക്കാരന്‍ ഷബീര്‍.


Thursday, May 3, 2012

എന്റെ ആപ്പിൾ



രണ്ട  ഒരു വെളിച്ഛം കതകിന്റെ വിടവില്‍ കൂടി റീനു കാണുന്നുണ്ടായിരുന്നു...പക്ഷെ അവൾക്കു ഇപ്പോഴും നിശചയമില്ല പകലോ അതൊ പാതിരാത്രിയോ എന്ന്...

ചലനമറ്റ ശരീരം പോലെ ഒരു മൂലയിൽ ചുരുണ്ട് കിടക്കുന്ന അവളുടെ മനസ്സിനും ചിന്തകൾക്കും ചലനം നഷ്ടപ്പെട്ടില്ല .അറിയാതെ കവിളുകളിലേക്കൊഴുകുന്നു കണ്ണീർ തുള്ളികൾ അത് പറയുന്നുണ്ടായിരുന്നു. പൊട്ടി കരഞുകൊണ്ട്  റീനുവിനൊരുപാട് പറയാനുണ്ട്...പക്ഷെ വരണ്ട തൊണ്ടയിൽ നിന്നും വെറുമൊരു  ഞെരക്കം മാത്രമാണു പുറത്ത് വരുന്നത്.

കാണുന്ന അരണ്ടവെളിച്ചത്തിലേക്കു ചോര ഗന്ധമുള്ള കണ്ണീർ നിറഞ കണ്ണുകൾ കൊണ്ട്  റീനു   നിസ്സഹയായി നോക്കുമ്പോൾ  കണ്ണുകൾ  അവളറിയാതെ നിദ്രയിലേക്കു  വീണിരുന്നു..
ആ ഉറങ്ങാത്ത ഉറക്കത്തിൽ നിന്നും  മരിക്കാത്ത മനസ്സുമായി പഴയ ജീവിത യാതാർഥ്യം അവളെ  ഒരു സ്വപനത്തിലേക്കു കൊണ്ട്പോയിരുന്നു...

കാതുകളിൽ ഇഷ്ട സംഗീതം പാടിത്തന്ന്  മെല്ലെ തൊട്ടുണർത്തുമ്പോൾ പകുതി ഉറക്കിൽ കണ്ണുകൾ പോലും തുറക്കാതെ...ഒരു നേർത്ത പുഞ്ചിരിയൊടെ മെല്ലെ  റീനു ഉറ്റ  ചങ്ങാതിയെ തലോടിയപ്പോൾ  ആ സംഗീതം  പതിഞ സ്വരത്തിൽ നിലച്ചു പോകുമായിരുന്നു..

പതിനാറാമത്തെ ബർത്ത് ഡേക്ക്  "നാളേക്കുവേണ്ടി ജീവിക്കാൻ എപ്പോഴും ജീവിക്കാൻ മറന്ന  പ്രവാസിയായ  പപ്പ" സമ്മാനമായി കൊണ്ടുവന്ന “ആപ്പിൾ ഐ“ ഫോണിനെ ഒരിത്തിരി ഒന്നുമല്ല പതിനേഴിലേക്കു കടന്ന റീനു സ്നേഹിക്കുന്നത്. 
ഒരു കൂട്ടുകാ‍രിയോ കൂട്ടുകാരനോ ആവശ്യമില്ലാത്ത തരത്തിൽ റീനു സ്നേഹിച്ചു..

ക്ലാസ്സിലെ കൂട്ടുകാർക്ക് തെല്ലൊന്നുമല്ല റീനുവിനോട് അസൂയ...അവർക്കൊന്നും സ്വപ്നം കാണാൻ പോലും പറ്റാത്ത “ആപ്പിൾ”...അതിന്റെ രുചി അവൾ കൂട്ടുകാരോട് പറയുമ്പോൾ അവരാരും അറിയാതെ നാവിൽ നിന്നും കൊതികൊണ്ട് വെള്ളമൂറുന്നത് റീനു അഹങ്കാരത്തോടെ കാണാറുണ്ടായിരുന്നു...

എതൊരു പ്ലുസ് -ടു ക്കാരി  പെൺകുട്ടിയും ചിന്തിക്കുന്ന പൊലെയല്ലാതെ വെറൊരു ചിന്തയും റീനുവിനെ പിന്തുടർന്നില്ല...ഒരൊറ്റ മോളുമാത്രമുള്ള 'പപ്പ'.... സ്നേഹം കൂടിയത് കൊണ്ടാവണം റീനുവിനെ “കുട്ടാ” എന്നു വിളിക്കുന്നത്...ആ പപ്പയെ ചതിക്കാൻ പപ്പയുടെ കുട്ടനായ റീനുവിനു പറ്റില്ല.

പഠിച്ച് ഒരു നിലയിൽ എത്തി പപ്പക്കു ഒരു കൈ സഹായം കൊടുക്കണം എന്ന ചിന്തയുള്ളതു കൊണ്ടാവണം പഠിത്തത്തിൽ ശ്രദ്ധ കൂടുതൽ നൽകിയത്.

പുസ്തക പേജുകൾ മറിക്കുമ്പോൾ  തികച്ചും അപരിചിതമായ ഒരു നമ്പറിൽനിന്നും ആപ്പിളിലേക്കൊരു കിന്നാരം പറച്ചിൽ  "ഒരു മധുരമുള്ള സന്ദേശം"...
വായിച്ചാൽ അറിയാതെ കൊതി വരുന്ന ഒരു സന്ദേശം... 
തേനുകൊണ്ടെഴുതിയ കവിത പോലെ ....
വായിച്ചതിനു ശേഷം ഡിലീറ്റ് ചെയ്തെങ്കിലും പിന്നേയും പിന്നേയും ഒന്നിനു പിറകെ ഒന്നായി  കണ്ണിനും കരളിനും കുളിർമ്മ നൽകുന്ന സന്ദേശങ്ങൾ ഒരുപാട് ഒഴുകി...
പൂർണ്ണ ചന്ദ്രൻ ഒഴുക്കുന്ന പാൽ പുഴകൾ പോലെ...
എതൊരു പതിനാറുകാരിയുടെയും ഉള്ളിലുള്ള വികാരം പൊലെ റീനുവിനെയും വല്ലാതെ ഇക്കിളിപ്പെടുത്തി. പിടിച്ച് നിർത്താൻ റീനു ഒരു പാട് പാട്പെട്ടു...
എല്ലാം മറന്ന് പുസ്തകം തുറന്നു വായിക്കാൻ ഇരുന്നാലും “മധുര സന്ദേശങ്ങൾ” പുസ്തകത്താളുകളിൽ ഒഴുകുന്നതു പോലെ തോന്നി..

ആരായിരിക്കും അത് ...എന്നെ വെറുതെ കളിപ്പിക്കാൻ ആരെങ്കിലും ആയിരിക്കുമോ? 
തിരിച്ച് വിളിച്ച് നോക്കിയാലൊ? വേണ്ട...അവളുടെ നല്ല കുട്ടിത്തം അതിനു സമ്മതിച്ചില്ല....
പക്ഷെ അതികനാൾ പിടിച്ചിരിക്കാൻ റീനുവിനു പറ്റുമെന്ന് തോന്നുന്നില്ല...
അത് ആരെന്നറിഞില്ലെങ്കിൽ ...റീനുവിന്റെ പഠിത്തം താറുമാറാകും...
 അതിലേക്കു തന്നെ ശ്രദ്ധതിരിഞിരുന്നു.എന്തു ചെയ്യണം അമ്മയോട് പറയണൊ? വേണ്ട എന്റെ ആപ്പിളിനു അമ്മ കത്തി വെക്കും എന്നെ ചിന്ത അതിൽ നിന്നും പിന്തിരിപ്പിച്ചു.
എനി എന്ത് ചെയ്യണം...?

നല്ല നിലാവുള്ള ഒരു രാത്രിയിൽ അവൾ അറിയാതെ വിരലുകൾ ആപ്പിളിന്റെ കവിളത്ത് തലോടി കൊണ്ട് എഴുതി WHO IS THIZ? കണ്ണും പൂട്ടി അയച്ചു....എന്തൊ ഒരു വല്ലാത്ത വികാരം ...ഞാൻ ചെയ്തത് ശരിയാണൊ എന്നൊക്കെ ചിന്തിക്കാനുള്ള പക്വത  അപ്പോഴേക്കും റീനുവിനു നഷ്ടപ്പെട്ടിരുന്നു
മിന്നി മറയുന്ന നക്ഷത്രങ്ങളെ നോക്കി കാർമേഘം കവർന്നു തിന്നുന്ന നിലാവിനെ നോക്കി അവളിരുന്നു...അതാരായിരിക്കുമെന്ന മറുപടിക്കായി....

അപ്പോഴേക്കും ആപ്പിളിൽ മറുപടി വന്നിരുന്നു 
"പാൽ പുഴയിൽ ഒഴുകുന്ന എന്റെ ജീവിത നൌകയിലേക്കു ...
നമുക്ക് ഈ നിലാവിന്റെ വെളിച്ചത്തിൽ...
ആരും കാണാതെ പോകാം”...
എന്ന അവസാനത്തെ സന്ദേശം...റീനുവിനെ എത്തിച്ചത് വാതിലിനിടയിൽ കാണുന്ന അരണ്ട വെളിച്ചത്തിലേക്കു എന്നു മാത്രം....

തറയിൽ തലചായ്ച്ച് കിടന്ന റീനുവിനെ ബൂട്ട്സിന്റെ  കാലടി ശബ്ദം  ഞെട്ടിയുണർത്തി.
എന്നെ ഒന്നും ചെയ്യരുതേ...എന്നു വിലപിക്കാൻ പോലും ശക്തി ഇല്ലാതെ ..... 
അടുത്ത മനുഷ്യ ജീവിക്കു കാമ ദാഹം തീർക്കാൻ വേണ്ടി പാവം ...
കടിച്ചു ബാക്കി വന്ന ആപ്പിൾ പോലെ  അവളെ ഒരു മൂലയിൽ വലിച്ചെറിഞു...
-----------------------------------------------------------------
പാവം പപ്പ....എനിയും എത്ര പപ്പമാർ ഇങ്ങനെ...
അറിയാതെ റീനുവിനെ പോലെ കൊലക്കു കൊടുക്കും ...
അടുത്ത ബൂട്ട്സിന്റെ ശബ്ദം കേൾപ്പിക്കരുതേ...എന്നു നമുക്ക് പ്രാർഥിക്കാം...