എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Friday, October 18, 2013

ഹൈക്കു

പലിശ
തിന്നു 
തടിച്ച
പാവം 
പണക്കാരന്‍

ഗള്‍ഫ് കാരന്‍
വിരഹ
ദുഖത്താല്‍
വിമാനം
കയറിയവന്‍

കവിത
എഴുതാന്‍
കരുതിയൊരു
കവിത
വിരലില്‍
തങ്ങി
നിന്നു

തുള
തുള
വീണ
ഹൃദയം
തുന്നിക്കെട്ടാന്‍
തുണയാരുമില്ല

കാലന്‍
കരഞ്ഞാല്‍ 
കേള്‍ക്കാത്ത
കാലന്‍
കരയിപ്പിച്ചു

മൌനം
ചിരിച്ചും കരഞ്ഞും
ജീവിതം തീര്‍ത്തു
മരണം വിളിക്കുമ്പോള്‍
മൌനമായി കൂടെ പോയി


Thursday, October 17, 2013

മത നിഷേധികള്‍ ആരാണ് ??


ലക്കെട്ട്‌ വായിച്ചാൽ  മനസ്സിൽ മിന്നിമറയുന മുഖങ്ങൾ പലതായിരിക്കും, ദൈവമില്ല,ഡിങ്കനുണ്ട് എന്ന്  സോഷ്യല്‍ മീഡിയകളില്‍ ഡിങ്കന്റെ ചുവന്ന ജട്ടിയിട്ട പടം ഒട്ടിച്ചു കളിച്ച് കളിയാക്കാന്‍ മാത്രം ജനിച്ച 'ചില' യുക്തിവാദികൾ!!! ഡിങ്കോയിസ്റ്റുകള്‍ക്ക് മറുപടിയായി മതവിശ്വാസികള്‍ ദൈവം ഉണ്ട് എന്ന് ഇതേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിയാല്‍ വീണ്ടും പുച്ഛത്തോടെ തള്ളുന്ന അതെ ടീം,മതത്തിന്റെ  പേര് വെച്ച് മതം പറയുന്നതനുസരിച്ച് ജീവിക്കാതെ നടക്കുന്ന ഒരു താന്തോന്നി,ദിവസം മൂന്ന് നേരവും ലോകത്തുള്ള സകല മതത്തേയും കുറിച്ച് അരവരി തെറി  പറയാതെ,എഴുതാതെ കിടന്ന് ഉറങ്ങാനോ,കക്കൂസില്‍ പോകാനോ പറ്റാതെ വായുവിന്റെ അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന ബുദ്ധി ലവലേശം ഇല്ലാത്ത അഭിനവ ബുദ്ധി ജീവികള്‍,സകല മത ഗ്രന്ഥത്തെ കുറിച്ചും ത്വാതികമായ അവലോകനം നടത്തി വന്നവനെ പോലെ എട്ടും പൊട്ടും തിരിയാതെ പെട്ട് പോയ പൊട്ടന്മാര്‍ അങ്ങനെ പല പല മുഖങ്ങളും നമ്മുടെ മനസ്സിൽ മിന്നി മറഞ്ഞു വരാം...

ഹിന്ദു ,ക്രിസ്ത്യൻ മുസ്ലിം മത വിശ്വാസികളുടെ കാഴ്ചപ്പാടില്‍ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന അല്ലെങ്കിൽ അവരുടെ മതാചാരങ്ങളെ വിലകല്‍പ്പിക്കാതെ എന്റെ  മതമാണ്‌ എല്ലാറ്റിനും മുകളിൽ എന്ന് പറഞ്ഞു നടക്കുന്നവരായിരിക്കാംമതനിഷേധികള്‍!!അന്യ മതക്കാരുടെ ദൈവത്തെ,ആരാധനാ മൂര്‍ത്തിയെ കളിയാക്കുന്ന വില കല്‍പ്പിക്കാത്തവരും അവര്‍ക്ക് മത നിഷേധികളാവാം...

ജയന്തികളിലും,ദിനങ്ങളിലും ഘോഷയാത്രകള്‍,റാലികൾ നടത്തുന്ന ഇപ്പോഴാത്തെ ആധുനിക സൈബര്‍ ചെക്കന്മാരുടെ കാഴ്ചപ്പാടിലും മത നിഷേധികൾ എന്നാൽ ചിലപ്പോൾ അവരുടെ "തെരുവ് റാലികൾ" എതിർക്കുന്നവരായിരിക്കാം,അതുമല്ലെങ്കിൽ മത ചിഹ്നങ്ങളെ മറ്റു മതക്കാർ ദുരുപയോഗപ്പെടുത്തുന്നവരാവാം...(ലോകത്ത് 'സമാധാനം' പഠിപ്പിക്കാന്‍  വന്നു എന്ന് വിശ്വാസികള്‍ വിശ്വസിക്കുന്ന ഭാഗവാന്റെയും,പ്രവാചകന്റെയും,കര്‍ത്താവിന്റെയും പേരില്‍ തെരുവുകളും,പൊതു സ്ഥലവും കയ്യേറി സമാധാനം നഷ്ടപ്പെടുത്തുന്ന മതമല്ല മതമല്ല പ്രശ്നം മദമാണ് മദമാണ് പ്രശ്നം എന്ന് പാടി നടക്കുന്ന ശിങ്കിടികള്‍ക്കും നല്ല നമസ്കാരം നേരട്ടേ...)

പക്ഷെ  മുകളില്‍ പറഞ്ഞവയൊന്നുമല്ല ഒരു മത നിഷേധിയുടെ അടയാളമായി മുസ്ലിംകളുടെ വേദ ഗ്രന്ഥമായ പരിശുദ്ധ ഖുറാനിൽ പറയുന്നത്.


പരിശുദ്ധ ഖുറാനിലെ നൂറ്റി എഴാം അദ്ധ്യായമായ സൂറത്ത് "മാ-ഊനിൽ"  പറയുന്ന മതനിഷേധികൾ  ഇവരൊക്കെയാണ്;

  1. മതത്തെ നിഷേധിക്കുന്നവന്‍ ആരെന്നു നീ കണ്ടുവോ ?
  2. അവനത്രെ അനാഥ കുട്ടികളെ ആട്ടി അകറ്റുന്നവൻ
  3. പാവപ്പെട്ടവന്റെ  ഭക്ഷണ കാര്യത്തിൽ പ്രോത്സാഹനം നല്‍കാത്തവൻ
  4. അപ്പോള്‍ നമസ്കാരക്കാർക്കാണ്  നാശം 
  5. തങ്ങളുടെ നമസ്ക്കരത്തെ കുറിച്ച് ആശ്രദ്ധരായിരിക്കുന്ന നമസ്ക്കാരക്കാർ
  6. ജനങ്ങളെ കാണിക്കാൻ  വേണ്ടി നല്ലകാര്യം ചെയ്യുന്നവർ
  7. ചെറിയ നിലക്കുള്ള പരോപകാര സഹായങ്ങൾ തടയുന്നവരും 
മുകളിൾ  കൊടുത്ത എഴു വചനങ്ങളാണ് യതാര്‍ത്ഥ മത നിഷേധത്തിന്റെ  ഉദാഹരണമായി ഖുറാനിൽ പറയുന്നത്.അപ്പോൾ ആരാണ് മത നിഷേധികൾ ആരെന്നു നാം തന്നെ കണ്ടെത്തുക....കണ്ണുകള്‍ കൊണ്ട് കാണാന്‍ പറ്റാത്ത മറയത്ത് ഒളിച്ചിരിക്കുന്നവരാണ് യതാര്‍ത്ഥ മത നിഷേധികള്‍!!!!



Friday, September 20, 2013

വര്‍ഗീയത നാട്ടില്‍,മാവോയിസം കാട്ടില്‍!!

TERROR എന്ന ഇംഗ്ലീഷ് വാക്കിന്‍റെ മലയാളം അര്‍ത്ഥമാണ് "ഭീതി,ഭയം,മഹാഭയം ഉഗ്രഭയം".1988 നു ശേഷം മാത്രമാണ് Terror എന്ന പദത്തിനു ഇന്ന് കാണുന്ന രീതിയിലുള്ള അര്‍ത്ഥങ്ങളും,വ്യാഖാനങ്ങളും നല്‍കിയത് അതും ഇന്നത്തെ ഭീകരവാദത്തിന്റെയും,തീവ്രവാദത്തിന്റെയും മൊത്ത ചില്ലറ വ്യാപാരികളും,ഉപഭോക്താക്കളുമായ  ഫാദര്‍ ലെസ്സ് അമേരിക്ക!!അമേരിക്കന്‍ കരസേനയുടെ പഠനപ്രകാരംTerror എന്ന വാക്കിനു നൂറില്‍ കൂടുതല്‍ നിര്‍വചനങ്ങള്‍ ഉണ്ടെന്നാണ് അവരുടെ തന്നെ ഭാഷ്യം.Terror എന്ന വാക്കിനു ലോക പോലീസ് ഏമാന്മാര്‍ ഭീകരവാദം,തീവ്രവാദം എന്ന രണ്ട് അര്‍ത്ഥവും കൊടുത്ത് വളരെ ഉഷാറാക്കി വിവരിച്ചു കഴിഞ്ഞു.ജിഹാദ് എന്ന അറബി പദത്തിന് മുസ്ലിംകളുടെ വിശുദ്ധ യുദ്ധം എന്ന് മാത്രം അര്‍ത്ഥം നല്‍കിയത് പോലെ!!

രാഷ്ട്രീയ കക്ഷികള്‍,മത സംഘടനകള്‍,ഏകാധിപതികള്‍,വിപ്ലവ പ്രസ്ഥാനങ്ങള്‍,ദേശീയ വാദികള്‍ എന്ന് വേണ്ട എല്ലാ കല്ല്‌ കരട് കാഞ്ഞിര കുറ്റി മുതല്‍ മുള്ള് മുരട്‌ മൂര്‍ഖന്‍ പാമ്പ്‌ സംഘങ്ങള്‍  ഭൂലോകത്ത് സാമ്രാജ്യം കെട്ടിപടുത്താനും,നമ്മള്‍ മാത്രമാണ് ശരി എന്ന് വരുത്തി തീര്‍ക്കാനും വേണ്ടി  ഭീകരവാദത്തേയും,തീവ്രവാദത്തേയും അതി സമര്‍ത്ഥമായി സമൂഹത്തില്‍ തിരുകി കയറ്റി.സ്വന്തം വാദം മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുമ്പോള്‍ ഉണ്ടാവുന്ന വാദം തീവ്രവാദമെങ്കില്‍ അതെ വാദം ഭീതി പരത്തി കൊന്നും,കവര്‍ന്നും ഭീകര അന്തരീക്ഷം ഉണ്ടാക്കുന്നതിനെ ഭീകരവാദം എന്നും നിര്‍വചിക്കേണ്ടി വരും.

ലോകത്ത് ഒട്ടനവധി തീവ്രവാദ,ഭീകരവാദ സംഘടനകള്‍ ഉദയം കൊള്ളുകയും അത് പോലെ തന്നെ അണഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്.പക്ഷെ അന്നൊന്നും അതിനു തീവ്ര,ഭീകര എന്ന പേരുകള്‍ ആരും വിളിച്ചില്ല,വ്യാഖാനിച്ചില്ല എന്നത് വേറൊരു സത്യം.തൊണ്ണൂറുകള്‍ക്ക് ശേഷം മാത്രമാണ് ലോകത്ത് വ്യാപകമായി Terrorist എന്ന പദം ഉപയോഗിച്ചതും,അത് പൊതു ജന ശ്രദ്ധയില്‍ പെടുന്നതും.

തീവ്രവാദത്തിന്റെയും,ഭീകരവാദത്തിന്റെയും വകയിലെ ഒരു അടുത്ത ബന്ധുവാണ് "വര്‍ഗീയത"!!ഭീകര വാദത്തിന്റെയും,തീവ്രവാദത്തിന്റെയും ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടു പടി അല്ലെങ്കില്‍ ചട്ടുകമാണ്‌ വകയിലുള്ള ബന്ധുവായ വര്‍ഗീയത!!മുകളില്‍ പറഞ്ഞ എല്ലാ കല്ല്‌ കരട് കാഞ്ഞിര കുറ്റി മുതല്‍ മുള്ള് മുരട്‌ മൂര്‍ഖന്‍ പാമ്പ്‌ വരെയുള്ള സംഘങ്ങള്‍ തന്ത്രപരമായ പല നിഗൂഡ ലക്ഷ്യങ്ങളും ഇന്ത്യയില്‍ നിറവേറ്റുന്നത് ഇന്ന് കാണുന്ന രീതിയിലുള്ള വര്‍ഗീയ ലഹളകള്‍ എന്ന പുക മറകള്‍ സൃഷ്ടിച്ച് കൊണ്ടാണ്.അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് മുസാഫിര്‍ നഗറില്‍ ഇപ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുന്ന ലഹളകള്‍.
ഇന്ത്യയിലെ വര്‍ഗീയ ലഹളകളുടെ താഴ്വേരുകള്‍ തേടിയാല്‍ ഇന്ന് ഇന്ത്യയിലേക്ക് ഇ മാലിന്യങ്ങള്‍ കപ്പലില്‍ കൊണ്ട് തള്ളുന്നത് പോലെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യാ മഹാരാജ്യം അടക്കി ഭരിക്കാന്‍ കൊണ്ട് തള്ളിയ  തൊലിവെളുത്ത സായിപ്പന്മാര്‍ കൊണ്ട് തള്ളിയ Divide&Rule എന്ന ആശയം അവര്‍ സമര്‍ത്ഥമായി ഉപയോഗിച്ചതിലേക്ക് എത്തും .അതിന്റെ അനന്തര ഫലമായിട്ടാണ് ഇന്നുള്ള വര്‍ഗീയ ലഹളകള്‍ അരങ്ങേറുന്നത് എന്നത് നഗ്ന സത്യം.വിദേശ വസ്ത്രങ്ങള്‍ ചുട്ടും മറ്റും നാം സ്വാതന്ത്ര്യം നേടി പക്ഷെ അവര്‍ കൊണ്ട് തള്ളിയ 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന നാറിയ ആശയം പേറി ഇന്നും അഭിമാന പൂരിതമായും,ചോര തിളപ്പിച്ചും നമ്മുടെ രാഷ്ട്രീയ ശിഖണ്ടികള്‍ അധികാരത്തിന്‍റെ മടിത്തട്ടില്‍ മസ്താടി മുന്നേറുകയാണ്,പലപ്പോഴും അത്തരം ശിഖണ്ടികള്‍ക്ക് ബുദ്ധി പണയം വെച്ച ചാവേര്‍ സംഘമായി തീരുകയാണ് നമ്മുടെ സമൂഹം.

വിജയ ചിഹ്നമായി ഇംഗ്ലീഷ് അക്ഷരമായ V എന്ന് വിരലുകള്‍ ഉയര്‍ത്തികാണിക്കുന്ന രീതി ലോകത്തിനു പരിചയപ്പെടുത്തിയ ബ്രിട്ടീഷ് പ്രാധനമന്ത്രിയും,രാഷ്ട്ര തന്ത്രജ്ഞനുമായ സര്‍ വിന്‍സറ്റണ്‍ ചര്‍ച്ചില്‍ ഇന്ത്യയില്‍ കപ്പലിറങ്ങിയ സായിപ്പന്മാര്‍ തിരിച്ച് കപ്പല്‍ കയറുമ്പോള്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാരെ കുറിച്ച് പ്രവചിച്ചത് അപ്പടി സത്യമായി പുലര്‍ന്നു.

ഇന്ത്യയുടെ അധികാരം തെമ്മാടികളുടേയും,വഞ്ചകരുടേയും,പോക്കിരികളുടേയും,കൊള്ളക്കാരുടേയും കൈകളില്‍ എത്തും.ഇന്ത്യയുടെ നേതാക്കന്മാര്‍ സ്വഭാവഗുണമില്ലാത്ത ചണ്ടി ചവറുകള്‍ മാത്രമായിരിക്കും.അവര്‍ ജനങ്ങളെ മധുര വാക്കുകള്‍ പറഞ്ഞു മയക്കുന്ന മൂഡന്മാരുമായിരിക്കും.പാവപ്പെട്ടവരും വിഡ്ഢികളുമായ പൊതു ജനങ്ങള്‍ക്ക് കള്ളവാഗ്ദാനങ്ങള്‍ നല്‍കുന്നത് അവരുടെ രീതിയായിരിക്കും.ജനങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ അവര്‍  അവരുടെ രീതികളില്‍ നാണമില്ലാത്തവരും ദേശസ്നേഹം ഇല്ലാത്തവരുമായിരിക്കും.അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി പരിസരം മറന്ന് പരസ്പരം അടികൂടും ,ഇന്ത്യ രാഷ്ട്രീയ കലഹത്തില്‍ ഇല്ലാതാകും.നീതി എന്നത് ഒരു തമാശ വസ്തുവായി മാറും.ഒരു ദിനം വന്നെത്തും അന്ന് വായു,വെള്ളം എന്തിനു സാദാ ഉപ്പിനു പോലും ഇന്ത്യയില്‍ നികുതി ചുമത്തപ്പെടും.

ചര്‍ച്ചില്‍ സായിപ്പ് 

ചര്‍ച്ചില്‍ സായിപ്പ് അറുപത് കൊല്ലങ്ങള്‍ക്ക് മുമ്പ് പ്രവചിച്ചത്  ഇന്ന് വള്ളി പുള്ളി തെറ്റാതെ പുലര്‍ന്നു.പക്ഷെ പുള്ളി ഒരു കാര്യം മനപ്പൂര്‍വ്വം പറയാതെ വിട്ടു നിന്നു അതാണ്‌ അവര്‍ കപ്പല്‍ കയറ്റി വിട്ട Divide &Rule!!ചര്‍ച്ചില്‍ പറഞ്ഞ തെമ്മാടികളും,കപടന്മാരുമായ ഇന്ത്യയുടെ നേതാക്കന്മാര്‍ അഥവാ നമ്മുടെ സ്വന്തം നേതാക്കന്മാര്‍  പുറത്ത് വിട്ട വാര്‍ത്ത ഏതൊരു  ഇന്ത്യക്കാരനും കണ്ണും,കാതും കൂര്‍പ്പിച്ച് ശ്രദ്ധിക്കേണ്ടതാണ്.ഇന്ത്യാ രാജ്യത്ത് കഴിഞ്ഞ എട്ടു വര്‍ഷത്തില്‍ നടന്നത് ആയിരത്തില്‍ പരം വര്‍ഗീയ ലഹളകള്‍!!അതില്‍ ഇന്ത്യയിലെ സാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന കേരളവും!!മതത്തിന്റെയും,രാഷ്ട്രീയത്തിന്റെയും പേരില്‍ തെരുവില്‍ ചുടു രക്തം ഒഴുക്കാന്‍ ആളുകള്‍ ഉള്ളടുത്തോളം കാലം വര്‍ഗീയത നാട്ടില്‍ നടമാടികൊണ്ടിരിക്കും.

ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി കാട്ടില്‍ നടക്കുന്ന മാവോയിസ്റ്റ് ആക്രമണവും,കാട്ടിലെ വര്‍ഗീയതയുമാണ് എന്ന് വിളമ്പിയ അധികാരികള്‍ നാട്ടില്‍ നടക്കുന്ന വര്‍ഗീയതയെ കണ്ടില്ലെന്നു നടിക്കുന്നു അല്ലെങ്കില്‍ അധികാരക്കസേരകള്‍ക്ക് വേണ്ടി നാട്ടില്‍ കലാപങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു.കാട്ടിലെ മാവോയിസ്റ്റ് തീവ്രവാദികളെ തളയ്ക്കാന്‍ ഉണ്ടാക്കിയ അതെ ചങ്ങലകള്‍ നാട്ടിലെ വര്‍ഗീയ കോമാരങ്ങളെ തളയ്ക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയ അപ്പോസ്തലന്മാര്‍ ശ്രമിക്കില്ല കാരണം ഇവിടെ വേലി തന്നെയാണ് വിളകള്‍ നശിപ്പിക്കുന്നത്!!

പണം വാങ്ങി വര്‍ഗീയ കലാപങ്ങള്‍ നടത്താന്‍ കരാര്‍ എടുത്ത ശ്രീ രാമ സേനയിലെ പ്രമോദ് മുത്തലിക്കുമാര്‍ നമ്മുടെ കണ്മുന്നിലുള്ള ജീവിക്കുന്ന ചില ഉദാഹരണങ്ങള്‍ മാത്രം.നാം കാണാത്ത എത്ര കരാറുകള്‍ മുത്തലിക്കുമാര്‍ അണിയറയില്‍ നടത്തിയിട്ടുണ്ടാവാം?അതില്‍ എത്ര ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ടാവാം?എന്നുള്ള വിവരം അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി കടിപിടി കൂടുന്നവര്‍ ഒരു കാലത്തും പുറത്ത് കൊണ്ട് വരാന്‍ പോകുന്നില്ല.വിവേകത്തെക്കാള്‍ കൂടുതല്‍ വികാരം കൈമുതലുള്ള ചുടുചോര്‍ വാരുന്ന കുട്ടിക്കുരങ്ങന്മാരായ ചാവേര്‍ സമൂഹം എന്ന് നാണമില്ലാത്തവരും ദേശ സ്നേഹ്മില്ലാത്തവരുമായ തെമ്മാടികളായ കപട നേതാകന്മാരുടെ പഞ്ചാരപ്പാട്ടില്‍ മതിമറന്ന് ആടാതെ മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ച് എപ്പോള്‍ സമൂഹം മുന്നേറുന്നുവോ അന്ന് മാത്രമേ  ഇന്ത്യാ മഹാ രാജ്യം മാറാടും,ഗുജറാത്തും,മുസാഫിര്‍ നഗറും ആവാതിരിക്കൂകയുള്ളൂ...

ചര്‍ച്ചില്‍ സായിപ്പ് പ്രവചിച്ച എല്ലാ സ്വഭാവഗുണവുമുള്ള രാഷ്ട്രീയ നേതാവ് ഇന്ത്യാ മാഹാ രാജ്യത്തിന്‍റെ അധികാരം കയ്യാളട്ടെ!!!


Friday, July 19, 2013

ബദ്രീങ്ങളുടെ ത്യാഗവും ബെല്‍ഗാമിലെ പോത്തും!!!


ബദര്‍ എന്ന് കേള്‍ക്കാത്ത മാപ്പിളയുണ്ടാവില്ലെന്നുറപ്പാണ്.പുണ്യനഗരമായ മദീനയില്‍ നിന്നും കുറച്ചകലെ മാത്രം സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം,അസത്യത്തിനുമേല്‍ സത്യത്തിന്റെ വിജയത്തിന് സാക്ഷിയായ ഗ്രാമം,അതാണ് “ബദർ”!!

ബെല്‍ഗാം എന്നാല്‍ പോത്തുകളുടെ മൊത്തക്കച്ചവടം നടക്കുന്ന പട്ടണം.പോത്തു കച്ചവടക്കാരനായ ഒരു സുഹൃത്ത് പകര്‍ന്നു തന്ന അറിവ് മാത്രമേ എനിക്ക് ബെല്‍ഗാമിനെക്കുറിച്ചുള്ളൂ. =ചാരനിറത്തിലുള്ള ക്ഷീണിച്ചുണങ്ങിയ പോത്തുകളെ എണ്ണയും കരിയും തൊലിയില്‍ തേച്ചുപിടിപ്പിച്ച്, താടിയും മുടിയും കറുപ്പിച്ച് നടക്കുന്ന നമ്മുടെ നാട്ടിലെ തൈക്കിഴവന്മാരെപ്പോലെ, "യുവ" പോത്തുകളാക്കി മാറ്റുന്ന നാടാണ് ബെല്‍ഗാം എന്നും കേട്ടിട്ടുണ്ട്.

റമദാന്‍ പതിനേഴാണ് ഇതെഴുതാന്‍ കാരണം.ഹിജറ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിന് അത്യഷ്ണമുള്ള ഒരു വെള്ളിയാഴ്ചയാണു മരുഭൂമിയില്‍ വെച്ച് മുസ്ലിം ലോകം ഇന്ന് നിലനില്‍ക്കാന്‍ തന്നെ കാരണമായ ആ ചരിത്രയുദ്ധം നടന്നത്. അതിന്റെ സ്മരണയെന്നോണം ബെല്‍ഗാമിലെ പോത്തുകളെ മുളകിട്ട് വരട്ടി ചെമ്പിലാക്കി വിളമ്പി ബദറിന്റെ ത്യാഗസ്മരണ നിലനിര്‍ത്തുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു.

ബദര്‍ എന്ന നാട്ടില്‍ വെച്ച് നടന്ന ഈ യുദ്ധത്തില്‍ പങ്കെടുത്ത സ്വഹാബികളെ 'ബദ്രീങ്ങള്‍' എന്നു പറയുന്നു. കേവലം മൂന്നൂറിനടുത്ത് വരുന്ന സ്വഹാബികള്‍ മൂന്നിരട്ടിയോളം വരുന്ന കുതിരപ്പടയുമായി വന്ന മക്കാ മുശ്രിക്കുകളുമായി  യുദ്ധം ചെയ്ത ദിവസമാണ് റമദാന്‍ പതിനേഴ്. യുദ്ധസിദ്ധിയില്ലാതെ, യുദ്ധസാമഗ്രികളില്ലാതെ, ദൈവമാര്‍ഗ്ഗത്തില്‍ ജീവിക്കാന്‍ വേണ്ടി നടന്ന യുദ്ധമാണ് ബദർ!!

അബൂജഹൽ, ഉത്ബത്, ശൈമ്പത്, വലീദ്, അംറ് എന്നീ ശക്തരായവരുടെ നേതൃത്വത്തില്‍ മക്കയില്‍ നിന്നും ആക്രമിക്കാന്‍ ശത്രുസൈന്യം വരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രവാചകന്‍ അനുചരന്മാരെ വിളിച്ചുകൂട്ടി അഭിപ്രായം ആരാഞ്ഞു.യുദ്ധമോ സൈന്യമോ പ്രതീക്ഷിക്കാതിരുന്ന ഒരു സമൂഹത്തിനു നേരെ ശത്രുസൈന്യം സര്‍വ്വസന്നാഹങ്ങളുമായി ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ പകച്ചു നിന്ന പ്രവാചകനോട് അനുചരന്മാര്‍ പറഞ്ഞു: "താങ്കളും താങ്കളുടെ രക്ഷിതാവും പോയി യുദ്ധം ചെയ്തു കൊള്ളുക.ഞങ്ങള്‍ ഇവിടെ ഇരുന്നുകൊള്ളാം എന്ന് മൂസ (അ) യോട് സ്വജനത പറഞ്ഞപോലെ ഞങ്ങള്‍ പറയുകയില്ല. അങ്ങയുടെ മുന്നിലും പിന്നിലും ഇടത്തും വലത്തും നിന്ന് ഞങ്ങള്‍ പടപൊരുതും." ഇതു കേട്ട് പ്രവാചകന്‍ പറഞ്ഞു എന്നാല്‍ പുറപ്പെടുക, അല്ലാഹു നമ്മെ സഹായിക്കും.

വിശന്ന് ദാഹിച്ചൊട്ടിയ വയറുമായി രണ്ട് കുതിരകളും എഴുപത് ഒട്ടകങ്ങളും മാത്രമുള്ള ആ കൊച്ചു സംഘത്തെ നോക്കുമ്പോള്‍ തന്നെ വിവര്‍ണ്ണമാകുന്ന പ്രവാചകന്റെ മുഖം!! കണ്ണീര്‍ പൊഴിയുന്ന കണ്ണുകൾ!! തലയിലിട്ട തട്ടം തോളിലേക്ക് വീഴുന്ന തരത്തില്‍ ആകാശത്തേക്ക് കൈകളുയര്‍ത്തി, കണ്ണുനീരൊലിപ്പിച്ച്, കരളലിഞ്ഞ്, സാക്ഷാല്‍ പ്രവാചകന്‍ പ്രാര്‍ഥിച്ച ബദർ.
ഹൃദയവേദനയോടെ, താഴ്മയോടെ, വിറക്കുന്ന ശരീരത്തോടെ, കലങ്ങിയ കണ്ണുമായി പ്രവാചകന്‍ പ്രാര്‍ഥിച്ച വരികളാണിത്.

"അല്ലാഹുവേ.... ഈ ചെറുസംഘത്തെ ഈ ദിവസം നീ നശിപ്പിക്കുകയാണെങ്കിൽ, പിന്നെ ഈ ഭൂമുഖത്ത് നിന്നെ ആരാധിക്കുന്നവരായി ആരുമുണ്ടായിരിക്കുന്നതല്ല. അല്ലാഹുവേ... നീ എനിക്കു നല്‍കിയ വാഗ്ദാനം പൂര്‍ത്തിയാക്കിത്തരേണമേ....നിന്റെ സഹായം ആവശ്യമുള്ള സമയമാണിത്. നിരായുധരായ എന്റെ സംഘത്തെ നീ സഹായിക്കേണമേ......."

ഉടുതുണിക്ക് മറുതുണിയും ആയുധവും സന്നാഹവുമൊന്നുമില്ലാതെ ശക്തമായ ഈമാന്‍ മാത്രം ഹൃദയത്തിലുള്ള, അല്ലാഹുവിന്റെ ഔലിയാക്കളായ ബദ്രീങ്ങള്‍ പടപൊരുതി ആയിരകണക്കിനു ശത്രുക്കളെ തോല്‍പ്പിച്ച് ഇസ്ലാം മതം ലോകത്ത് ഇന്നു കാണുന്ന രീതിയിയില്‍ നിലനിര്‍ത്താന്‍ സഹായിച്ച യുദ്ധമാണു ബദർ.ത്യാഗത്തിന്റെയും ശക്തമായ വിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ ശത്രുസൈന്യത്തെ കീഴടക്കിയ ബദർ. ഈ യുദ്ധത്തില്‍ ആകെ പതിനാലു മുസ്ലിംകളും എഴുപതിനടുത്ത് മുശ്രിക്കുകളും മാത്രമാണ് മരണപ്പെട്ടത്!!

ഏതൊരു സമൂഹത്തിലും സമുദായത്തിലും പ്രമാണങ്ങള്‍ക്ക് എതിരു നില്‍ക്കുന്ന "വിശ്വാസികൾ" ഉണ്ടാകുമെന്ന ചരിത്രം നമുക്കറിയാം. ത്യാഗം എന്നാല്‍ ബദര്‍ എന്ന് പഠിപ്പിച്ച സമൂഹത്തിലും ചില ന്യുനതകള്‍ കാലക്രമേണ വന്നുകൂടിയിട്ടുണ്ട്. ത്യാഗത്തിന്റെ പ്രതീകമായ ബദറിനെ "Happy Badr Day" എന്നീ വാക്കുകളില്‍ ഒതുക്കി ത്യാഗത്തിന്റെ, സഹനത്തിന്റെ, നിലനില്‍പ്പിന്റെ പ്രതീകമായ ബദറിനെ കേവലം ആഘോഷങ്ങളിലൊതുക്കിയ മാലോകര്‍ക്കിടയിലായി ഇന്ന് നാമെല്ലാം.
തലക്കെട്ടില്‍ പറഞ്ഞപോലെ ത്യാഗം എന്തെന്നറിയാത്തവര്‍ "ബെല്‍ഗാമിലെ പോത്തുകളെ കശാപ്പ്" ചെയ്ത് സഹനത്തിന്റെ പ്രതീകമായ ബദറിനെ കൊഞ്ഞനം കുത്തുന്ന രീതിയില്‍ എത്തിച്ചു, അല്ല പൗരോഹിത്യമെന്ന വിഭാഗം എത്തിച്ചു! വിശപ്പും ദാഹവും വേദനയും സഹിച്ച് ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ ആയുധമില്ലാതെ പോരാടിയ ബദര്‍ രക്തസാക്ഷികളെ ഒരു ചെമ്പ് ബെല്‍ഗാമിലെ പോത്തിറച്ചിക്കറിയിലൊതുക്കിയ സമൂഹമായി പൗരോഹിത്യം അധ:പതിച്ചിരിക്കുന്നു.

നിലനില്‍പ്പിനു വേണ്ടി പോരാടിയ ബദ്രീങ്ങള്‍ "അല്ലാഹുവേ, നീയാണ് കാവൽ..." എന്ന് പ്രാര്‍ഥിച്ചവരോടുതന്നെ "ബദ്രീങ്ങളേ, നിങ്ങളാണ് കാവൽ..." എന്ന നിലവാരത്തില്‍ പറയിപ്പിക്കാന്‍ തരത്തില്‍ സമൂഹം എത്തിക്കഴിഞ്ഞു. ഏകദൈവവിശ്വാ‍സം എന്ന സന്ദേശത്തില്‍ മായം ചേര്‍ത്തു എന്ന വിവരം പോലുമില്ലാതെ അവര്‍ പോത്തുകളിലും ബിരിയാണിയിലും ആനന്ദം കണ്ടെത്തുന്നു. ചിലര്‍ റമദാന്‍ പതിനേഴിനെ എങ്ങനെ തെണ്ടല്‍ മാസമാക്കി മാറ്റാം എന്നും തെളിയിച്ചു. തെണ്ടുന്നവര്‍ തെണ്ടിയും തീറ്റിക്കാര്‍ പോത്തു വിളമ്പിയും ത്യാഗസ്മരണ നിലനിര്‍ത്തട്ടെ.
കോളാമ്പി മൈക്കിലൂടെ ചില പള്ളികളില്‍ നിന്നും ബദറില്‍ പങ്കെടുത്ത വിപ്ലവകാരികളുടെ നാമം ഉരുവിട്ട് അല്ലാഹുവേ, നീ സംരക്ഷിക്കണമേ.. എന്ന് കരഞ്ഞ് പ്രാര്‍ഥിച്ച അതേ ബദ്രീങ്ങളിലേക്ക് കാര്യം കാണാന്‍ വേണ്ടി കൈനീട്ടി പ്രാര്‍ഥിക്കുന്ന രീതിയിലേക്ക് സമുദായം എത്തിക്കഴിഞ്ഞു. പ്രമാണങ്ങള്‍ക്കു വിരുദ്ധമായ ഇത്തരം ചെയ്തികള്‍ സമൂഹത്തെ പഠിപ്പിക്കേണ്ട പൗരോഹിത്യം തന്നെ വിളതിന്നുന്ന കാലം.പേരിലല്ല ഒരാളും മത വിശ്വാസികളാകുന്നത്, ചെയ്യുന്ന കര്‍മ്മത്തിലാണ് എന്ന്‍ മത വിശ്വാസികള്‍ തന്നെ മറക്കുന്നു.

ചെമ്പ് വചനം: എന്തെഴുതിയാലും പറഞ്ഞാലും എല്ലാ റമദാന്‍ പതിനേഴിനും ബെല്‍ഗാമില്‍ നിന്നും കറുപ്പ് തേച്ച് മിനുക്കിയ പോത്തുകള്‍ വരും. അത് ചെമ്പിലാക്കി വിളമ്പാന്‍ കുറേ പോത്തിന്റെ ബുദ്ധിയുള്ള കാക്കമാരും, കിടാ‍വിന്റെ ബുദ്ധിയുള്ള കുട്ട്യോളും ഉണ്ടാകും.മുന്നൂറില്‍ പരം ബദര്‍ വിപ്ലവകാരികളുടെ പേരുകള്‍ ഒരൊറ്റ ശ്വാസത്തില്‍ കോളാമ്പി മൈക്കിലൂടെ ഉരുവിടുന്ന മൊല്ലാക്കാക്ക് യഥേഷ്ടം കൈമടക്കും ഒരു ബക്കറ്റ് ഇറച്ചിയും എല്ലാ കൊല്ലത്തേയും പോലെ തന്നെ കിട്ടും.

പദസൂചിക:
സ്വഹാബികൾ = പ്രവാചക അനുചരന്മാര്‍
ഹിജറ = ഇസ്ലാമിക വര്‍ഷം (മക്കയില്‍ നിന്നും ശത്രുക്കളുടെ അക്രമം സഹിക്കവയ്യാതെ പ്രവാചകന്‍ മദീനയിലേക്ക് പാലായനം ചെയ്ത നാള്‍ മുതല്‍ ഹിജറ വര്‍ഷം ആരംഭിക്കുന്നു.)
മുശ്രിക്കുകൾ = മക്കയിലുള്ള ബഹുദൈവാരാധകര്‍
ഈമാൻ = വിശ്വാസം
ഔലിയാക്കൾ = അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍



Friday, July 12, 2013

സുബ്രമണ്യ "ഗീബല്‍സ്" സ്വാമി എന്ന പാണ്ടി തവള !!!

ന്ത്യയില്‍ ഉദിക്കുകയും,അസ്തമിക്കുകയും ചെയ്ത വര്‍ഗീയ വാദികളും,തീവ്ര വാദികളും പാണ്ടി ലോറിക്ക് തലവെച്ച് 'വീര മൃത്യു വരിച്ച' തവളെക്കാളും കൂടുതലായിരിക്കും!!അത്തരം ഒരു പാണ്ടിയായ വര്‍ഗീയ തവളയാണ് സാക്ഷാല്‍ ശ്രീമാന്‍ ആളില്ലാ പാര്‍ട്ടിയുടെ നേതാവ് സുബ്രമണ്യ ഗീബല്‍സ് സ്വാമി എന്ന പാണ്ടി !!!പണ്ടൊക്കെ നേതാക്കന്മാര്‍ കവലകളില്‍ മൈക്ക് കെട്ടി പ്രസംഗം എന്ന പേരില്‍ ചര്‍ദ്ധിക്കുന്നതിനു കൈയ്യടിക്കാന്‍ ഉണ്ടായ ആള്‍ക്കാര്‍ ഇന്ന് ആധുനിക ലോകത്ത്  അതെ നേതാക്കന്മാര്‍ സോഷ്യല്‍ സൈറ്റുകളില്‍ വന്നു ചര്‍ദ്ധിക്കുമ്പോള്‍ ലൈക്കായും,ഷയറായും വാരി തിന്നുന്നു !!

ലോകത്ത് നിലവിലുള്ള എല്ലാ വര്‍ഗീയ,തീവ്രവാദ സംഘങ്ങളും പിന്തുടരുന്നത് ഒരേ ഒരാളുടെ ആശയമാണ്."പൊതുവില്‍ ഒരു ശത്രുവിനെ പൊതു സമൂഹത്തില്‍ കാണിച്ച്" ജനങ്ങളില്‍ ഭയം അടിച്ചേല്‍പ്പിച്ച് മുന്നേറുക എന്ന അതി സുന്ദരമായ ആശയം ലോകത്തിനു പഠിപ്പിച്ച അഡോള്‍ഫ് ഹിറ്റ്‌ലറിന്‍റെ ആശയം!!ഹിറ്റ്ലറിന്റെ അത്തരം ചീഞ്ഞഴുകിയ ആശയം ഇന്നും ലോകത്ത് ഒരു പാട് സംഘടനകള്‍ പിന്തുടരുന്നുണ്ട്.ഇന്ത്യ എന്ന മഹാ രാജ്യത്തും സമൂഹത്തില്‍ ക്യാന്‍സര്‍ പരത്തുന്ന അത്തരം സംഘങ്ങള്‍/വ്യക്തികള്‍ ധരാളമുണ്ട്.

ഹിറ്റലര്‍ എന്ന ക്രൂര ഭരണാധികാരി കേവലം അംഗ ബലവും,ആയുധവും കൊണ്ട് മാത്രമല്ല ജൂതന്മാരെ ജര്‍മ്മനിയില്‍ നിന്നും നിഷ്ക്രൂരമായി ഇല്ലാതാക്കിയത്.അന്ന് പ്രശസ്തിയാര്‍ജ്ജിച്ച നാറിയ ഒരു 'തന്ത്രത്തിന്‍റെ' സഹായത്തോടും കൂടിയാണ്,അതാണ്‌ ഗീബല്‍സിന്‍റെ തന്ത്രം!!!അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ പ്രചരണ മന്ത്രിയായ ജോസഫ് ഗീബല്‍സ് കേവലമൊരു പ്രചാരണ മന്ത്രിമാത്രമായിരുന്നില്ല ഹിറ്റ്ലറിന്.മറിച്ച് അടുത്ത സഹചാരിയും,പ്രസംഗമെന്ന കലയില്‍ കഴിവ് തെളിയിച്ച വ്യക്തികൂടിയായിരുന്നു ഗീബല്‍സ്!! അദ്ദേഹം തെരുവുകളില്‍ ജൂതര്‍ക്കെതിരെ നുണയുടെ കെട്ടുകള്‍ അഴിച്ച് വിട്ടു അത് സമൂഹം ഏറ്റെടുത്തു.ഒരു നുണ നിരന്തരം ആവര്‍ത്തിക്കുകയും,പ്രചരിപ്പിക്കുകയും ചെയ്‌താല്‍  പൊതു ജനം അത് സത്യമാണ് എന്ന് വിശ്വസിക്കും എന്ന തന്ത്രം ഗീബല്‍സ് ലോകത്തിനു  പരിചയപ്പെടുത്തി കൊടുത്തു അത് നന്നായി വിജയിക്കുകയും ചെയ്തു.

ഗീബല്‍സുമാര്‍ ലോകത്തിന്‍റെ അഴുകിയ ചരിത്രത്താളുകളില്‍ ഇന്നും സുഖനിദ്രയിലാണ് എന്ന് നാം ഒരിക്കലും കരുതരുത്,അത്തരം ഗീബല്‍സുമാര്‍ ഒറ്റയും,കൂട്ടവുമായി സമൂഹത്തില്‍ പല ദുഷ്പ്രചരണങ്ങളും നടത്തി അവര്‍ക്ക് വേണ്ട വിളവുകള്‍ കൊയ്തെടുക്കുന്നു,സമൂഹം പോലും അറിയാതെ!!

ഒരു കൂട്ടം ഗീബല്‍സുമാര്‍ വാഴുന്ന ഈ ലോകത്ത് ഇവിടെ 'ശ്രീ സുബ്രമണ്യന്‍ സ്വാമി' എന്ന പാണ്ടി ഗീബല്‍സിനെ പരിചയപ്പെടുത്താതെ തരമില്ല.ഹിറ്റ്ലറിന്റെ അതെ ആശയം ഭാരതത്തിലേക്ക് പറിച്ച് നട്ട സംഘപരിവാര്‍ സംഘടനയില്‍ പെടാത്ത "ജനതാ പാര്‍ട്ടി" എന്ന ഹിന്തുത്വ പാര്‍ട്ടിയുടെ അമരക്കാരനാണ്‌ ഇന്നത്തെ ഗീബല്‍സ് സ്വാമി !!കേരളത്തില്‍ നടന്ന മുസ്ലിം സാമുദായിക സംഘടനയുടെയോ,മതപരവും,ഭൌതികപരവുമായ ബുദ്ധിയില്ലാത്തെ ചില മാപ്പിള കൌമുകള്‍ പ്രവാചക ജന്മദിനത്തിനോ മറ്റോ നടത്തിയ ഫോട്ടോയും പൊക്കി പിടിച്ച് "കേരളത്തില്‍ ഇന്ത്യയെ ആക്രമിക്കാന്‍ പി എഫ് ഐ എന്ന മുസ്ലിം പട്ടാളം കോപ്പ് കൂട്ടുന്നു" എന്ന് ഉളിപ്പില്ലാതെ എഴുതി പൊതുവില്‍ ഒരു ശത്രുവിനെ കാണിച്ച് സമൂഹത്തില്‍ വര്‍ഗീയതയുടെ വിഷ വിത്തുകള്‍ വിതറാന്‍ മാത്രം അധപതിച്ചു പോയി ഗീബല്‍സ് സ്വാമി!!

ഇന്ത്യന്‍ എക്പ്രസ്സിന്റെ Sunday Standardല്‍ അതുല്‍ ലാല്‍ ഏപ്രില്‍ മാസത്തില്‍ എഴുതിയ  "Kerala Police unmasks PFI’s terror face" എന്ന തലക്കെട്ടാണ് ഗീബല്‍സ് സ്വാമിക്ക് പ്രചോദനം!! പി എഫ് ഐ എന്ന സംഘടന ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള വര്‍ഗീയ ,തീവ്രവാദ സംഘടനകള്‍ പോലെ തന്നെ "ഹിഡന്‍ അജണ്ടയുള്ള" സംഘടനയാണ് എന്നത് കേരള ജനതയ്ക്ക് പുതിയ അറിവല്ല എന്ന് എഴുതിയ അതുല്‍ ലാലും,അത് തെറ്റിദ്ധരിപ്പിച്ച് പാടി നടന്ന ഗീബല്‍സ് സ്വാമിക്കും അറിയാതെ പോയത് കേരളാ ജനതയുടെ തെറ്റല്ല!!

ഗീബല്‍സ് സ്വാമി ഫൈസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ചിത്രത്തിനു താഴെ നോര്‍ത്ത് ഇന്ത്യയിലെ മോഡി ഭക്തരും,കേരളത്തിലെ ചില വിവരം കെട്ടവന്മാരും കൂടി കമന്റുകള്‍ കൊണ്ട് "ബാലേഭേഷ്" ഉത്സവമാക്കി മാറ്റി !!അതില്‍ ഒരു നോര്‍ത്ത് ഇന്ത്യക്കാരന്‍റെ ആവലാതിയും,ഒരു കേരളക്കാരന്റെ തനി നിറവും ചുവടെ കാണാം!!


സുബ്രമണ്യ "ഗീബല്‍സ്" സ്വാമിയുടെ വകയും പടന്നക്കാരന്റെ വകയും സക്കാത്തായി നോമ്പ് കാലത്ത് പി എഫ് ഐ/ആര്‍ എഎസ് എസ് എന്ന വര്‍ഗീയ സംഘടനകള്‍ക്ക്  കൊടുത്ത നല്ല പരസ്യമായി രണ്ടു പോസ്റ്റുകളും!! :D

ജയ്‌ ഗീബല്‍സ്

ബെര്‍ലിന്‍ മുതല്‍ ഭാരതം വരെ!!

മഅദനി ഉസ്താദ് മുതൽ ശശികല ടീച്ചർ വരെ

നബിദിനം ബഹു ജോറായി റാലികൾ അതിലും ബഹുജോറായി



Wednesday, May 15, 2013

അലേലൂയാ...ഓം മഖ്ബറായ ന:മ!!


പഞ്ചായത്ത് വക പുതിയ റോഡ് പാസ്സായി...
പള്ളിക്കു മുന്നില്‍ ഒരു ഹമ്പും വെച്ചു....
പൊന്‍ കുരിശ് ആക്കാനാവാത്ത വിശമത്തില്‍ അവര്‍ കൈ വിട്ടു..!!
ശിവലിംഗത്തിനു  ഒരു കൈ നോക്കി പക്ഷെ നീളം കൂടുതല്‍..!!
പിന്നെ ഒന്നും നോക്കിയില്ല...പച്ചത്തുണി വിരിച്ചു,ചന്ദനത്തിരി കത്തിച്ചു,ഒരു ഭണ്ഡാരവും വെച്ചു...
ആള്‍ക്കാര്‍ കൂടി...നേര്‍ച്ചയാക്കി.. പൈസ എറിഞ്ഞു.....
അലേലൂയാ...അലേലൂയാ...  ഓം മഖ്ബറായ ന:മ!!



Friday, April 12, 2013

പടന്നക്കാരന്‍ ബുക്കിലായി

എഴുതാന്‍ എനിക്കറിയില്ലായിരുന്നു (ഇന്നും അറിയില്ല എന്ന ഉറച്ച വിശ്വാസമുണ്ട്)
പ്രവാസത്തിന്‍റെ ഒറ്റപ്പെടല്‍ മനസ്സില്‍ വല്ലാതെ തങ്ങി നിന്നപ്പോള്‍ ഉപമയും,ഉല്‍പ്രേക്ഷയും,വൃത്തവും,അലങ്കാരവും അങ്ങനെ ഒന്നും നോക്കാതെ അറിയുന്ന അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു കാച്ചു കാച്ചി അതാണ്‌ പടന്നക്കാരന്‍ എന്ന ബ്ലോഗിനകത്തുള്ളത്!!

എനിക്ക് മനസ്സില്‍ തോന്നിയത്,കണ്ടത്,കേട്ടത് ജീവിതത്തില്‍ സംഭവിച്ചത് അങ്ങനെ നടന്ന ചെറിയ സംഭവങ്ങളെ അറിയാത്ത ഭാഷയില്‍ അറിയുന്ന ശൈലിയില്‍ കോര്‍ത്തിണക്കി എഴുതി മഹാ സംഭവമാക്കി!! ആ സംഭവം ശിക്കാരി ശംഭുവിനെ പോലെ വിജയിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ!!അങ്ങനെ ബ്ലോഗില്‍ അറുപതിനടുത്ത്  ഗുലുമാല്‍ എഴുതി ഒട്ടിച്ചു വെച്ചു!! വായിച്ച് ചിലര്‍ ആശംസകള്‍ വാരി  കോരി എറിഞ്ഞു, അത് കണ്ട ഞാന്‍ കോരിത്തരിച്ചു!! ചിലര്‍ പുച്ഛം വിതറി കടിച്ച് കീറാന്‍ വന്നു!! അങ്ങനെ കൊണ്ടും കൊടുത്തും ബൂലോക ജീവിതം സംഭവ ബഹുലമാക്കി!! ബ്ലോഗില്‍ വന്നത് കൊണ്ട് ഒരു സത്യം അറിഞ്ഞു ഞാന്‍ പഠിക്കാത്ത നിരവധി വാക്കുകളും ,അക്ഷരങ്ങളും മലയാള ഭാഷയില്‍ഉണ്ടായിരുന്നു എന്ന സത്യം!!മാതാജീ കുക്കുടം ധാന്യം ബുജിക്കുന്നു എന്നെഴുതുന്നവരും,ഉമ്മാ കോയി അരി തുന്നുന്നു എന്ന് എഴുതുന്നവരും ഉറ്റ ചങ്ങാതിമാരും,ചതിയന്മാരുമായി മാറി മാറി വന്നുഈബൂലോകജീവിതത്തില്‍!!

അക്ഷരം നേരെ എഴുതാന്‍ അറിയാതെ ബ്ലോഗ്‌ എഴുതി എഴുതി ഒരു വഴിക്കായപ്പോള്‍ ഖല്‍ബിലൊരു മോഹം!! അതാണ്‌ പടന്നക്കാരന്‍ എന്ന ഈ പുസ്തകം!!ഇതിനു മുമ്പ് എന്തൊക്കെ എഴുതി എന്ന് ചോദിച്ചാല്‍ പയ്യന്നൂര്‍ കോളേജ് മാഗസിനില്‍ ഒരു ഗവിത ഗാച്ചിയിട്ടുണ്ട് സ്വന്തം ലേഖനം ക്യാമ്പസ് രാഷ്ട്രീയ നാടകത്തില്‍ വേറൊരുത്തന്റെ പേരിലും അടിച്ച് വന്നിട്ടുണ്ട്...അത്ര തന്നെ!!!

എന്‍റെ കോലം കാണുമ്പോള്‍ തന്നെ അഹങ്കാരത്തിനു കയ്യും കാലും വെച്ചവന്‍ എന്നും,ജാഡയുള്ള ജന്തുവെന്നും പലരും പറയുന്നുണ്ട് എന്ന് പലരും പറയുന്നു!!അതൊക്കെ സത്യമായത് കൊണ്ട് ഞാന്‍ മാറ്റാനും പോയില്ല!!എന്തിനാ വെറുതെ ല്ലേ?

വലിയ എഴുത്ത് കാരുടെ എഴുത്തുകള്‍ വായിച്ചവര്‍ക്ക് എന്റെ ബ്ലോഗിലെ വാക്കുകളും ,ശൈലികളും ഒന്നൊന്നര "ടോയ്ലറ്റ് സാഹിത്യം" മാത്രമാണെന്ന കാര്യത്തില്‍ എനിക്ക്  സംശയമില്ല!!ആ ശൈലികളും,അക്ഷരങ്ങളും കൂടി പെറുക്കി കൂട്ടി "പടന്നക്കാരന്‍" എന്ന ബ്ലോഗ്‌ സമാഹാരത്തില്‍ എഴുതി കൂട്ടുകയാണ്!! അനുഗ്രഹിക്കൂ ആശിര്‍'വധി'ക്കൂ!!

 സമര്‍പ്പണം
----------------
എഴുതാന്‍ കഴിവ് തന്ന ദൈവത്തിനും,അക്ഷരങ്ങള്‍ പഠിക്കാന്‍ പറഞ്ഞയച്ച മാതാപിതാക്കള്‍ക്കും, അത് പഠിപ്പിച്ച ഗുരുനാഥന്‍ മാര്‍ക്കും,എഴുതാന്‍ എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്റെ സ്വന്തം നാട്ടുകാരായ  പടന്നക്കാര്‍ക്കും,മലയാളത്തിലെ ആയിരക്കണക്കിന് ബ്ലോഗര്‍മാരും,എഴുത്ത്കാരും മാത്രമുള്ള ഫൈസ്ബുക്കിലെ "മലയാളം ബ്ലോഗേഴ്സ്" കൂട്ടായ്മയിലെ ഓരോ അംഗങ്ങള്‍ക്കും,ബ്ലോഗ്‌ വായിച്ച് ഫൈസ്ബുക്കില്‍ കൂടി ചങ്ങാത്തം കൂടിയ ആയിരക്കണക്കിന് അറിയാത്ത സുഹൃത്തുക്കള്‍ക്കും,എഴുത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്ന എന്റെ സ്വന്തം ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും ഞാന്‍ ഈ പുസ്തകം സമര്‍പ്പിക്കുന്നു!!!

നന്ദി നന്ദി നന്ദി
--------------------
ആദ്യം സര്‍വ്വ ശക്തനായ ദൈവത്തോട്!!ബ്ലോഗ്‌ ലോകത്തേക്ക് വരാന്‍ തന്നെ കാരണമാവുകയും ഈ പുസ്തകത്തിനു അവതാരിക എഴുതുകയും ചെയ്ത ബഷീര്‍ വള്ളിക്കുന്നിനോടും, മനോഹരമായ കവര്‍ ഡിസൈന്‍ ചെയ്ത് തന്ന ദര്‍ശന ടി വിയുടെ ഇ ലോകം പരിപാടി അവതാരകനുമായ റിയാസ് ടി അലിക്കും,ബ്ലോഗറും സീയെല്ലെസ് പുസ്തകത്തിന്റെ പ്രസാധകരുമായ ലീല എം ചന്ദ്രന്‍ ടീച്ചറോടും, എഴുത്തിലെ തെറ്റുകള്‍ ശരിയാക്കാന്‍ സഹായിച്ച ഓണ്‍ ലൈനിലെ സജീവ മാഗസിനായ "ഇ മഷി"യുടെ എഡിറ്റര്‍ മാരായ ഇതുവരെ നേരിട്ട് കാണാത്ത അരുണ്‍ ചാത്തം പൊന്നത്തും,നാസര്‍ അമ്പഴക്കേലിനും,എഴുതാന്‍ എനിക്ക് ഊര്‍ജ്ജവും പ്രോത്സാഹനവും തരുന്ന എന്‍റെ സ്വന്തം കൂട്ടുകാരായ തസ്ലീം,മനാഫ്,റാസിക്ക്,അഷ്‌റഫ്‌ യു കെ എന്നിവരോടും,നന്മയില്‍ കൂടെയുള്ള എല്ലാ സുഹൃത്തുക്കളോടും സര്‍വ്വോപരി എന്‍റെ പടന്നക്കാരോടും പറയാനുള്ളത് നന്ദി എന്ന വാക്ക് മാത്രം!!!


Tuesday, April 2, 2013

"പ്ര"

പ്ര
എന്ന
അക്ഷരം
കേള്‍ക്കാന്‍
സുഖമോ അതോ
പ്ര യില്‍ തുടങ്ങിയ
പ്രയാസപ്പെട്ട ജീവിതം
എന്ന്‍ പറയുന്ന പ്രയാസികള്‍
പ്ര യെ പ്രണയിച്ച് പ്രശനങ്ങള്‍
തീര്‍ത്ത് ജീവിക്കുന്ന പ്രാതലുപോലും
ഇല്ലാത്ത പ്രവാസികൂട്ടത്തിനു പ്ര യോട്
എന്നാലും പ്രശ്നവും,പുച്ഛവും മാത്രമായി തീരുന്നു


Saturday, February 23, 2013

കമ്മ്യുണിസം Vs താലിബാനിസം

ആദ്യഭാഗം വായിക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക 

The Bloody History of Communism-ക്രൂരമായ കമ്മ്യൂണിസ്റ്റ് ചരിത്രം

തുടര്‍ച്ച...

സ്റ്റാലിന്‍ എന്ന കമ്മ്യുണിസ്റ്റ് നരഭോജിയുടെ ക്രൂരത "ഭീകര വാഴ്ച" എന്ന രീതിയാണെന്നും,കൃത്യമായ അടക്കി വാഴേണ്ട ഒരു "കൂട്ടം മൃഗങ്ങളാണ്" സമൂഹം എന്ന് സ്റ്റാലിന്റെ കമ്മ്യൂണിസം ലോകത്തിനു കാണിച്ചു കൊടുത്തു.അതിനിടയിലാണ് എല്ലാ ശാസ്ത്രജ്ഞന്‍മാരേയും ഉള്‍പ്പെടുത്തിക്കൊണ്ട് "വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദത്തോട്"കൂറ് പുലര്‍ത്തണം എന്ന ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിതരായി.അബന്ധമാണെന്ന് അറിഞ്ഞിട്ടും സ്റ്റാലിന്‍ എന്ന ഏകാധിപതിയുടെ മുന്നില്‍ പഞ്ച പുച്ചമടക്കി  അവര്‍ ഒപ്പിട്ടു. തികച്ചും തെറ്റായ ഈ ധാരണ അങ്ങനെ ഉന്നത സ്ഥാനത്ത് എത്തിക്കാന്‍ സ്റ്റാലിന്‍ എന്ന ഏകാധിപതിക്ക് കൂടുതല്‍ ഒന്നും ചെയ്യേണ്ടി വന്നില്ല.ക്രൂരതുടെ പര്യായം എന്ന സ്റ്റാലിന്‍ ആയിരത്തി തൊള്ളായിരത്തി അമ്പത്തി മൂന്നില്‍ അന്തരിക്കുമ്പോള്‍ ബാക്കി വെച്ചത് 'നാലപത്തി രണ്ട് ദശലക്ഷം'പച്ച മനുഷ്യരുടെ ശവശരീരങ്ങളും,അതിലിരട്ടി സ്വപ്നങ്ങളുമാണ്.സ്റ്റാലിന്റെ മരണ ശേഷവും ചെമ്പടയുടെ ക്രൂരത തുടര്‍ന്നു.പുതിയ സോവിയറ്റ് നേതാക്കള്‍ സ്വന്തം നാട്ടില്‍ കൂട്ടക്കുരുതിക്ക് അയവു വരുത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് കാപാലികത അവര്‍ മറ്റു നാടുകളിലേക്ക് കയറ്റുമതിചെയ്തു.1956ല്‍ ഹംഗറിയില്‍ ആരംഭിച്ച മോസ്കോയില്‍ നിന്നും സ്വാതന്ത്രമാവാനുള്ള  ശ്രമം ചെമ്പടയുടെ ടാങ്കുകള്‍ അടിച്ചമര്‍ത്തി.1968 ലെ ചെക്ലോസോവാക്യയിലെ ചെറുത്ത് നില്‍പ്പും ചെമ്പട രക്ത രൂക്ഷിതമാക്കി.ശേഷം ചെമ്പട തിരിഞ്ഞത് അഫ്ഗാനിലേക്കായിരുന്നു.

ഇന്ന്‍ ലോകത്തെ ഏറ്റവും വലിയ ഭീകരര്‍ എന്ന് നവ കമ്മ്യുണിസ്റ്റുകാരടക്കം വിളിച്ച് കൂവുന്ന 'താലിബാനികളുടെ' ക്രൂരത സ്റ്റേജിലും പേജിലും അലറുന്നവര്‍ ചരിത്രത്തെ "വ്യഭിചരിക്കുന്ന നവ സ്റ്റാലിനിസ്റ്റുകള്‍"ചരിത്രത്തിനു നേരെ 'ചന്തി തിരിഞ്ഞ്' നിന്ന്‍ മുതലക്കണ്ണീര്‍ പൊഴിക്കുമ്പോള്‍ അവരോടൊക്കെ തോന്നുന്നത് വീട്ടിലെ വളര്‍ത്തു മൃഗങ്ങളോട് തോന്നുന്ന സഹതാപം മാത്രം. താലിബാനികളുടെ പ്രവര്‍ത്തനം ഭീകരവാദം എന്ന്‍ പറഞ്ഞു വെള്ളരിപ്രാവുകളാവാന്‍ ശ്രമിക്കുന്ന ക്രൂരത മാത്രം കൈമുതലുള്ളവര്‍ തങ്ങളുടെ "അപ്പൂപന്മാരായ" കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ  ചെയ്തികളുടെ അനന്തരഫലഫലമാണ് താലിബാന്‍ എന്ന തീവ്രസംഘടന രൂപപ്പെട്ടത് എന്ന അറിവ് പോലുമില്ലാതെ നാഴികയ്ക്ക് നാല്പതു വട്ടം പുലമ്പുന്നു "ലോകത്ത് സമാധാനം പുലരണം". 

രക്ത ദാഹിയായ യക്ഷിയെ പോലെ ചെമ്പട1979 ല്‍ അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യം ആക്രമിച്ചു.അഫ്ഗാനിലെ കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകരുടെ സഹായത്തോടെ വിപ്ലവം സംഘടിപ്പിക്കുകയും മത നേതാക്കളെ കൂട്ടക്കുരുതിക്ക് ഇരയാക്കുകയും ചെയ്തു.പത്തു വര്‍ഷക്കാലം സോവിയറ്റ് രക്ത ദാഹികള്‍ നിരവധി അഫ്ഗാനി പൌരന്മാരെ കൂട്ടക്കുരുതിക്ക് വിധേയരാക്കി.അഫ്ഗാനിലെ നിരവധി ഗ്രാമങ്ങള്‍ സ്റ്റാലിന്റെ അനുയായികള്‍ ചുട്ട് ചാമ്പലാക്കുകയും ചെയ്തു.പ്രധിരോധത്തിനു കല്ലെടുത്തെറിഞ്ഞ കുട്ടികളുടെ വിരലുകള്‍ വെട്ടിമാറ്റുകയും,ചെവികളില്‍കൂടി വെടിയുണ്ട പായിച്ചും ചെമ്പടക്കാര്‍ കൈമുതലുള്ള എല്ലാ ക്രൂരതയും അഫ്ഗാനിലെ സാധാരണ ജനങ്ങളുടെ മേല്‍ പ്രയോഗിച്ചു കൊണ്ടിരുന്നു.അഞ്ച് ദശ ലക്ഷം അഫ്ഗാനിലെ ജനങ്ങള്‍ ക്രൂരതയുടെ പര്യായമായ ചെമ്പടയുടെ കൈകള്‍ കൊണ്ട് മരണം രുചിച്ചു.ഇതിലും വലിയ വിഭാഗം അയല്‍ രാജ്യങ്ങളിലേക്ക് അഭയം തേടി.കൊടും തണുപ്പില്‍ മലനിരകളിലും മറ്റും ആയിരക്കണക്കിന് താല്‍കാലിക ടെന്റുകളില്‍ ലക്ഷക്കണക്കിന്‌ അഫ്ഗാനികള്‍ മരണത്തെ കാത്ത് വര്‍ഷങ്ങളോളം ജീവിതം തള്ളി നീക്കി.സമത്വം,സമാധാനം,നീതി എന്നിവ നടപ്പാക്കാന്‍ ചെയ്ത മനുഷ്യ കശാപ്പുകള്‍ കമ്മ്യൂണിസം എന്ന 'തത്വശാസ്ത്രം' ഒരു 'കാശാപ്പ് ശാസ്ത്രം'മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.

ഇത്രയൊക്കെ കിരാത ചെയ്തികള്‍ അഫ്ഗാനില്‍ നടമാടിയിട്ടും അഫ്ഗാന്‍ ജനതയുടെ ചെറുത്ത് നില്പില്‍ ചെമ്പടയ്ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല.ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ടില്‍ ചെമ്പട അഫ്ഗാന്‍ വിടാന്‍ നിര്‍ബന്ധിതരായി.കമ്മ്യൂണിസ്റ്റ് പട അഫ്ഗാന്‍ വിടുമ്പോള്‍ ലോകത്തിനു സമ്മാനിച്ചത് ലക്ഷക്കണക്കിനു നിരപരാധികളായ മനുഷ്യരുടെ ശവങ്ങളും 'താലിബാന്‍' എന്ന തീവ്ര സംഘടനയും.കമ്മ്യുണിസം എന്ന പ്രത്യയശാസ്ത്രം മാനുഷികതയ്ക്ക് മേല്‍ ചൊരിഞ്ഞ അക്രമങ്ങള്‍ക്ക് പിന്നീട് ചെമ്പട പല സാധാരണ വിശദീകരണങ്ങളുമുണ്ടാക്കി.

ചെമ്പടയുടെ അധിനിവേശ സമയത്ത് അഭയാര്‍ത്ഥികളായവര്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ചേക്കേറി. അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തുടങ്ങിയ സ്വകാര്യ മത സ്ഥാപനങ്ങളാണ് 'താലിബാന്‍'.വിദ്യാര്‍ത്ഥി എന്ന്‍ അര്‍ത്ഥം വരുന്ന 'താലിബ്(طالب)എന്ന അറബി പദത്തില്‍ നിന്നുമാണ് 'താലിബാന്‍' അഥവാ 'വിദ്യാര്‍ത്ഥികള്‍' എന്ന കൂട്ടായ്മ രൂപപ്പെടുന്നത്.ചെമ്പടയെ നേരിടാന്‍ താലിബാന്‍ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയ്ക്ക് വേണ്ട സഹായം ആ സമയത്ത് നല്‍കിയത്  ഇന്നത്തെ ലോക പൊലീസായ 'ഫാദര്‍ ലസ്സ് അമേരിക്ക"യാണെന്ന സത്യവും ചരിത്രങ്ങളുടെ പിറകില്‍ മറഞ്ഞിരിപ്പുണ്ട്.സോവിയറ്റ് സേനയുടെ പിന്മാറ്റത്തിന് ശേഷം അവര്‍ വിട്ടേച്ച് പോയ സംസ്കാരശൂന്യമായ പ്രവര്‍ത്തികളും   കഞ്ചാവ്,മദ്യം തുടങ്ങിയ ലഹരി ഉപയോഗത്തിന്റെ അതിപ്രസരം കുറയ്ക്കാനും വേണ്ടി പ്രവര്‍ത്തിച്ച താലിബാന്‍ പെട്ടെന്ന് ക്ഷയിച്ച മട്ടിലേക്ക് എത്തിയിരുന്നു.പിന്നീട് താലിബാന്‍ എന്ന സംഘടന പുതിയ കെട്ടിലും,മട്ടിലും സോവിയറ്റ് അധിനിവേശസമയത്ത് നിരവധി പ്രധിരോധ കക്ഷികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച മുല്ല ഉമര്‍ എന്നയാളുടെ കീഴില്‍ ഒരു ചെറിയ സംഘമായി ആയിരത്തി തൊള്ളായിരത്തി തോന്നൂറ്റി നാലില്‍ വീണ്ടും രൂപം കൊണ്ടു.അതാണ്‌ ഇന്ന്‍ കാണുന്ന തീവ്രമായ താലിബാന്‍.ഈ തീവ്ര സംഘടനയെ ലോകത്തിനു സമ്മാനിച്ചത് കമ്മ്യുണിസ്റ്റ് എന്ന കിരാതമായ ത്വത്വശാസ്ത്രമാണ് അവരെ വളര്‍ത്തിയതാകട്ടെ ഫാദര്‍ ലസ്സ് അമേരിക്കയും.ആ സമയത്ത് അഫ്ഗാന്‍ ചെകുത്താന്റെയും,കടലിനുംഇടയില്‍ പെട്ടവരെപോലെയായി.

താലിബാനികളുടെ ക്രൂരതകള്‍ക്കെതിരെ ഇന്ന്‍ വാവിട്ട് കരയുന്ന നവ കമ്മ്യൂണിസ്റ്റ് ആശയം പേറുന്നവര്‍ മറക്കുന്ന സത്യമുണ്ട്.ലോകത്ത് അമ്പത് ദശലക്ഷം മനുഷ്യരെ പട്ടിണിക്കിട്ടും,ചുട്ട് ചാമ്പലാക്കിയും  കുരുതി കൊടുത്ത പ്രത്യയ ശാസ്ത്രത്തിലാണുള്ളത് എന്ന സത്യം. നീതിയുടെയും,സമത്വത്തിന്റെയും സുന്ദരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കമ്മ്യൂണിസം കടന്നുവന്നതെങ്കില്‍ അത് മനുഷ്യ വംശത്തിനു നല്‍കിയത് രക്തവും,മരണവും,ഭീതുയുമാണ് എന്നത് ചരിത്ര സത്യം.കമ്മ്യുണിസം സാഹിത്യ ഭാഷയില്‍ പറഞ്ഞാല്‍ ലോകത്തെ ഒരു ഒന്നാംന്തരം"അറവുശാലയാക്കി" മാറ്റി. അതിലെ കശാപ്പുകാര്‍ ,മാര്‍ക്ക്സ്,എന്കെല്സ് ,സ്റ്റാലിന്‍,ലെനിന്‍ പിന്നെ ഈ ഉത്തരവാദിത്വത്തില്‍ മുഖ്യ പങ്കുള്ളയാളാണ് ഡാര്‍വിന്‍.മാക്സ് സൂചിപ്പിച്ച പോലെ കമ്മ്യുണിസ്റ്റ് ആശയങ്ങള്‍ക്ക് പ്രകൃതി ചരിത്രത്തിന്റെ അടിത്തറ പാകിയ ആള്‍.രക്തം പുരണ്ട കൂട്ടക്കുരുതികള്‍ സംഘടിപ്പിക്കുമ്പോളും,വിപ്ലവങ്ങള്‍ സംഘടിപ്പിച്ച് കൂട്ടക്കൊലകള്‍ നടത്തുംമ്പോളും കമ്മ്യുണിസ്റ്റുകാര്‍ സത്യത്തില്‍ ഡാര്‍വിന്റെ സിദ്ധാന്തത്തെ ജീവിതത്തിലേക്ക് കൊണ്ട് വരികയാണ് ചെയ്യുന്നത്. ആ സിദ്ധാന്തം മനുഷ്യരെ മൃഗങ്ങളുടെ വര്‍ഗമായി കാണുകയും,സംഘര്‍ഷവും,സംഘട്ടനങ്ങളുമാണ് മാറ്റമില്ലാ പ്രകൃതി നിയമങ്ങള്‍ എന്ന്‍ വാദിക്കുകയും ചെയ്തു.

"അമ്പത്തൊന്ന് വെട്ട് വെട്ടിയില്ലെങ്കില്‍"  - അടുത്ത ഭാഗം തുടരും!!!


Tuesday, February 19, 2013

The Bloody History of Communism-ക്രൂരമായ കമ്മ്യൂണിസ്റ്റ് ചരിത്രം

ചരിത്രത്തിന്റെ മുഖം പലപ്പോഴും വികൃതമാണ് അതിനെ മണവാട്ടിയെപോലെ സുന്ദരിയാക്കി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നവരാണ് ചതിയന്മാര്‍.സമാധാനം എന്തെന്ന് അറിയാത്തവര്‍ക്ക് സമാധാനത്തിന്റെ കിരീടവും,ചെങ്കോലും അണിയിച്ച് മാലഖമാരക്കുന്ന ലോകത്താണ് നാമുള്ളത്.സമാധാനത്തിന്റെ വെള്ളരിപ്രാവുകളുടെ വേഷം കെട്ടി ഇന്നത്തെ ചില  അഭിനവ കമ്മ്യൂണിസ്റ്റ്കാര്‍ സമാധാന ദാഹിയായി സമൂഹത്തില്‍ വിലസുമ്പോള്‍ സത്യത്തില്‍ 'പുച്ഛമെന്ന' വികാരം മാത്രമാണ് ആ സമയത്ത് അവരോട്  തോന്നാറുള്ളത്(മനസ്സില്‍ സമാധാനം കാംക്ഷിക്കുന്ന നല്ലവരായ കമ്മ്യൂണിസ്റ്റ് ആശയം പേറുന്നവര്‍ ഇതില്‍ ഉള്‍പ്പെടില്ല എന്നും ഓര്‍മ്മപ്പെടുത്തട്ടെ)കാറള്‍ മാക്ക്സിന്റെ കമ്മ്യൂണിസത്തെ  ഇന്ന് കാണുന്ന കേവല രാഷ്ട്രീയപാര്‍ട്ടിയായി ഒരാള്‍ക്കും നിര്‍വചിക്കാനോ,വിലയിരുത്താനോ സാധിക്കുകയില്ല.വല്ലവരും അങ്ങനെ കാണുന്നുവെങ്കില്‍  ഒന്നുകിലവര്‍  ചരിത്രമറിയാത്ത 'BLOODY  FOOL'അല്ലെങ്കില്‍ നേരത്തെ പറഞ്ഞപോലെ ചരിത്രത്തിന്റെ വികൃതമായ മുഖം മിനുസപ്പെടുത്തി മണ വാട്ടിയാക്കുന്നവര്‍.മത ഗ്രന്ഥങ്ങളും,മതാചാര്യന്മാരേയും കീറിമുറിച്ച് ചര്‍ച്ച ചെയ്യുന്നത് പോലെ തന്നെ കമ്മ്യൂണിസം എന്ന ത്വത്വശാസ്ത്രം കീറിമുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെ.

ചരിത്രത്തില്‍ എറ്റവും കൂടുതല്‍ രക്തം പുരണ്ടത് ഇരുപതാം നൂറ്റാണ്ടിലാണ് ഇരുന്നൂറ്റി അമ്പത് ദശലക്ഷം പച്ച മനുഷ്യര്‍ യുദ്ധം,കൂട്ടക്കുരുതി,രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന “ത്വത്വശാസ്ത്രത്തിനാണ്“ മാരകമായ ഈ പൈശാചികതയ്ക്ക് ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വമുള്ളത്.അവര്‍ മുഷ്ടിചുരുട്ടി പറയപ്പെടുന്ന പോലെ സമത്വവും,നീതിയും വാഗ്ദാനം ചെയ്യുന്ന ഈ പ്രത്യയശാസ്ത്രം പക്ഷെ ലോകത്തിനു നല്‍കിയത് മരണവും,ആശങ്കയും ഭീതിയും മാത്രമാണ്.രക്തക്കറ പുരണ്ട കമ്മ്യൂണിസത്തിന്റെ നൂറ്റാണ്ടുകള്‍ പരിശോധിച്ചാല്‍  ഈ ത്വത്വശാസ്ത്രം മനുഷ്യത്വത്തിന് വിതച്ച ദുരിദങ്ങള്‍ കണ്മുന്നില്‍കാണാന്‍ സാധിക്കും.ഭൂതകാലത്തില്‍ നിന്നും ഒന്നും പഠിക്കാക്കാത്ത പക്ഷം ഭാവിയില്‍ സമൂഹത്തിനു സമാനമായ ദുരന്തങ്ങളില്‍ ഒരിക്കലും ഒഴിവാക്കാനാവില്ല.അത് പോലെ കമ്മ്യൂണിസത്തിന്റെ രക്തം പുരണ്ട ചരിത്രം ഓര്‍ക്കാതെ തരമില്ല .

ഇംഗ്ലണ്ടില്‍ താമസിച്ചിരുന്ന രണ്ട്  ജര്‍മ്മന്‍ ത്വത്വജ്ഞാനികള്‍ ലോകത്തെ പിടിച്ച് കുലുക്കിയ പുതിയ ത്വത്വ ശാസ്ത്രം രൂപപെടുത്തി. അതാണു ഇന്ന്‍ കാണുന്ന "കമ്മ്യൂണിസം".കമ്മ്യൂണിസ്റ്റ് ത്വത്വശാസ്ത്രത്തിന്റെ രൂപീകരണം  പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. ആദ്യമായി ഇവര്‍ ഈ ത്വത്വ ശാസ്ത്രം അവതരിപ്പിച്ചത് അതിനു കുറച്ച് കാലം മുമ്പ് പ്രസിദ്ധീകരിച്ച "കമ്മ്യൂണിസറ്റ്  മാനിഫെസ്റ്റൊയിലാണ്".ഈ രണ്ട് ത്വത്വജ്ഞാനികളില്‍ ഒരാള്‍ "കാള്‍ ഹെണ്ട്രിക്ക്  മാക്സും,മറ്റെയാള്‍ "ഫ്രെഡറിക്ക്എന്കെല്സുമാണ്".ഇവര്‍ രണ്ടു പേരും ഭൌതികത എന്ന ത്വത്വശാസ്ത്രത്തില്‍ 'വിശ്വസിച്ചു'.ഇത് വസ്തുക്കള്‍ അല്ലാതെ മറ്റൊന്നും നിലനിന്നിരുന്നില്ലെന്നു അവകാശപ്പെട്ടു.യഥാര്‍ത്ഥത്തില്‍ ഭൌതികവാദം ഗ്രീക്ക് ചിന്തകനായിരുന്ന ദമോക്കിസ്റ്റ് മുന്നോട്ട് വെച്ച ഒരു പ്രമാണമായിരുന്നു.എന്തായാലും  ഫ്രഞ്ച് വിപ്ലവകാലത്ത് ധാരാളം യുറോപ്പ്യന്‍ ചിന്തകന്മാര്‍ ഭൌതിക വാദത്തെ അലമാരകളില്‍ നിന്നെടുത്ത് പൊടിത്തട്ടി വീണ്ടും പ്രചരിപ്പിക്കുവാന്‍ തുടങ്ങി.അവരുടെ ലക്ഷ്യമാവട്ടെ മത വിശ്വാസികളില്‍ നിന്നും അകലം പാലിക്കുക എന്നതും.മതത്തിനെതിരെ അവര്‍ക്ക് ഉയര്‍ത്തിപ്പിടിക്കാവുന്ന ഏക ത്വത്വശാസ്ത്രം ഭൌതികവാദം മാത്രമാണ്.ഭൌതിക വാദത്തെ പിന്തുണക്കുമ്പോള്‍ മാക്സും ,എന്കെല്സും വൈരുദ്ധ്യാധിഷിടിത രീതിയിലേക്ക് മാറി.ഇത് സംഘര്‍ഷമാണ് പ്രകൃതിയിലെ അടിസ്ഥാന നിയമമെന്ന്അവകാശപ്പെട്ടു.
എന്കെല്സ് & കാറല്‍ മാക്സ്


മതം,മൂല്യങ്ങള്‍,കുടുംബങ്ങള്‍ തുടങ്ങിയവയ്ക്ക് കമ്മ്യൂണിസ്റ്റ് സമൂഹത്തില്‍ സ്ഥാനമേതുമില്ല.ഏതായലും മാര്‍ക്ക്സും,എന്കെല്സും മനുഷ്യപ്രധാനമായ പ്രതിബന്ധത്തെ അഭിമുകീകരിച്ചു .അവര്‍ മനുഷ്യ സമൂഹത്തിന്‍റെ ചരിത്രത്തെ വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദമെന്ന ഭൂതക്കണ്ണാടിയിലൂടെ മാത്രം കണ്ടു.ഈ പ്രക്രിയയില്‍ അവര്‍ ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്തു.സ്വാഭാവിക ചരിത്രം ഇതിനു തികച്ചും വിഭിന്നവും.എങ്ങനെ ജീവ ജാലങ്ങള്‍ ഉണ്ടായി? എന്ന ചോദ്യത്തിന് ഭൌതികപരമായ ഉത്തരം നല്‍കിയേ പറ്റൂ.ആ സമയത്ത് ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ഒരാളാണ് ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത്.അയാളാണ് ഡാര്‍വിന്‍ എന്ന ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍.അദ്ദേഹം "The Origin Of  Species" എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.ജീവി വര്‍ഗങ്ങള്‍ ഉണ്ടായത് ഭൌതികവാദം അവകാശപ്പെടുന്ന പോലെ അദ്ദേഹം വിഷയം ആവര്‍ത്തിച്ചു.ഏതാനും ആകസ്മികത മൂലമാണ് ജീവജാലങ്ങള്‍ ഉണ്ടായത് എന്ന്‍ മാത്രമല്ല നിരവധി വൈരുദ്ധ്യാധിഷ്ടിത സംഘര്‍ഷങ്ങളുടെ ഫലമായാണ് ഈ ആസ്മികതകളെന്നും അദ്ദേഹം യാതൊരു തെളിവുമില്ലാതെ സമര്‍ത്തിച്ചു.ആയത് കൊണ്ട്  പ്രസിദ്ധ ശാസ്ത്രജ്ഞരടക്കം പലരും  അദ്ദേഹത്തിന്‍റെ വാദങ്ങള്‍ ഗൌനിക്കാതിരുന്നത്.(രണ്ടു പേരൊഴികെ,)കാറല്‍ മാക്സും,എന്കെല്സും.ഒര്‍ജിന്‍ ഓഫ് സ്പീഷിയസ് വായിച്ച എന്കെല്സ് മാക്സിനു ഇങ്ങനെ എഴുതി "ഞാന്‍ ഇപ്പോള്‍ വായിക്കുന്ന ഡാര്‍വിന്റെ പുസ്തകം അതിശയകരം തന്നെ.
ഡാര്‍വിന്‍


കമ്മ്യൂണിസത്തിലൂടെ ശാന്തിയും ,നീതിയും എന്ന്‍ വിഭാവനം ചെയ്ത അവര്‍ക്ക് എത്ര മാത്രം അതൊക്കെ ലോകത്തിനു നല്‍കാന്‍ കഴിഞ്ഞു?മാര്‍ക്ക്സിന്റെയും ,എന്കെല്സിന്റെയും സിദ്ധാന്തം സത്യത്തില്‍ ലോകത്തിനു സമ്മാനിച്ചത് രക്തവും,മരണവും മാത്രമാണ്.ഡാര്‍വിന്റെ ആശയത്തോട് കൂടെ മാര്‍ക്കസിന്റെ കമ്മ്യൂണിസം റഷ്യയില്‍ ആദ്യ വിപ്ലവത്തിന് പ്രേരണയായി.വിപ്ലവത്തിന് ശേഷം അധികാരം ലഭിച്ച ലെനിന്‍ എകാധിപ്ത്യത്തിലൂടെ റഷ്യയുടെ മുക്കിലും മൂലയിലും ക്രൂരമായ അക്രമം അഴിച്ചു വിട്ടു.കമ്മ്യൂണിസത്തെ എതിര്‍ക്കുന്ന പതിനായിരകണക്കിന് മനുഷ്യരെ പീഡിപ്പിക്കുകയും,ക്രൂരമായി കൊന്ന് തള്ളുകയും ചെയ്ത ലെനിന് എതിരാളികളോട് തികഞ്ഞ പുച്ഛമായിരുന്നു എന്ന്‍ ഇന്ന്‍ ചരിത്രം പരതിയാല്‍ നമുക്ക് കാണാന്‍ പറ്റും.കമ്മ്യൂണിസത്തിലൂടെ പുതിയ ലോകം സ്വപനം കണ്ട  ക്രൂരനും,ഏകാധിപതിയുമായ ലെനിന്‍ വികലമായ നയങ്ങള്‍ മൂലം ഭക്ഷ്യക്ഷാമം മൂലം കൊല്ലപ്പെട്ടത്  അഞ്ചു ദശലക്ഷം പച്ച മനുഷ്യര്‍.പുരാവസ്തു ഗവേഷകര്‍ സ്ഥിരീകരിക്കുന്ന ഇത്തരം കണക്കുകള്‍ കമ്മ്യൂണിസത്തിന്‍റെ രക്തംപുരണ്ട ക്രൂരമായ ചരിത്രം പുറം ലോകത്തെ അറിയിക്കുന്നു.മതത്തിന്‍റെ ചെയ്തികളിലൂടെയാണ് ലോകത്ത് മനുഷ്യരാശിക്ക് കൂടുതല്‍ അപകടം ഉണ്ടായതെന്ന് തൊണ്ടക്കുഴല്‍  പൊട്ടുന്ന രീതിയില്‍ പേജിലും,സ്റ്റേജിലും കുരയ്ക്കുന്നവര്‍ കാണാതെ പോയ ക്രൂരമായ കൊലപാതകങ്ങള്‍.

ലെനിനെപ്പോലെ തന്നെ ലോക ചരിത്രം കണ്ട ഏറ്റവും കൂടുതല്‍ മനുഷ്യരെ  കൊന്ന കൊടും ക്രൂരനായ ഏകാധിപതിയാണ് "സ്റ്റാലിന്‍".ലെനിന്റെ മരണ ശേഷം അടുത്ത ഏകാധിപതിയായിവാഴാന്‍ സ്റ്റാലിന്‍അധികാരത്തില്‍ വന്നു.മുപ്പതുവര്‍ഷക്കാലം ഏതൊരു ഏകാധിപതിയുംപോലെ തന്നെ ഭീതിയും,പീഡനവും  കൂടെ പ്പിറപ്പാക്കിസോവിയറ്റ് യൂണിയന്‍ ഭരിച്ചു.നാല്‍പത് ദശ ലക്ഷം കൊലപാതകങ്ങള്‍ക്ക് സ്റ്റാലിന്‍ ഉത്തരവാദിയായി.ഏതൊരു എകാധിപതിയേയും പോലെ അധികാരം ഉറപ്പിക്കാന്‍ സ്റ്റാലിന്‍ വളരെ ശ്രദ്ധാലുവായി.തന്റെ എതിരാളികള്‍ ആയിരിക്കുമെന്ന് തോന്നിയവരെയൊക്കെ രാജ്യദ്രോഹിയായും,കമ്മ്യൂണിസ്റ്റ് വിരുദ്ധനായും മുദ്രകുത്തി കൊന്നൊടുക്കി.ലെനിന്‍ തുടങ്ങിവെച്ച പല കാര്യങ്ങളും പൂര്‍ത്തിയാക്കുവാന്‍ സ്റ്റാലിനും തീരുമാനിച്ചു.രാഷ്ട്രത്തിലെ കൃഷിയും,വിളവുകളും കൂട്ടുത്തരവാദിത്വം എന്ന നയത്തിലൂടെ പിടിച്ചെടുത്തു.

ആ സമയം തന്നെ പല പ്രാചാര സിനിമകിളിലൂടെയും മറ്റും സ്റ്റാലിന്‍ തന്‍റെ മുഖം സമൂഹത്തിനു മുന്നില്‍ മിനുസപ്പെടുത്തി.'പൊതു ഉടമ സമ്പ്രദായം'  അടിച്ചേല്‍പ്പിച്ച അദ്ദേഹം കൂട്ടുത്തരവാദിത്വം എന്ന നയത്തിലൂടെ കൃഷിക്കാരുടെ വിളവുകള്‍ പിടിച്ചെടുത്തു. റഷ്യയുടെ കാര്‍ഷിക വിപ്ലവത്തിന്റെ നേതാവായി സ്വയം അവരോധിച്ച സ്റ്റാലിന്‍ അധികാരഭാവം അഭിനയിച്ച് ആര്‍ത്തിപൂണ്ട ചിരിയിലൂടെ പല പ്രചാര സിനിമകളിലും നിറഞ്ഞു നിന്ന് സോവിയറ്റ് കാര്‍ഷിക മേഖലയുടെ നായകനായി.പക്ഷെ സത്യം വളരെ വ്യത്യസ്ഥമായിരുന്നു.ആയിരത്തി തൊള്ളായിരത്തി മുപ്പതുകളില്‍ കാര്‍ഷിക വിളകള്‍ പിടിച്ചെടുക്കുവാന്‍ ആരഭിച്ചു.എല്ലാ കൃഷിയിടങ്ങളില്‍ നിന്നും സ്റ്റാലിന്റെ ചെമ്പട വിളവുകള്‍ പിടിച്ചെടുത്തു.ചില കര്‍ഷകര്‍ സ്വന്തം കുട്ടുംബത്തെ ഊട്ടാന്‍ ഒളിപ്പിച്ചുവെച്ചവയും പിടിച്ചെടുത്തു.കര്‍ഷകരുടെ പണിയായുധം ചെമ്പട കണ്ടുകെട്ടി.ഭക്ഷണം കഴിക്കുവാണോ അവരുടെ മണ്ണില്‍ ജോലി ചെയ്യുവാനോ ഒന്നും അവശേഷിപ്പിച്ചില്ല.

കമ്മ്യൂണിസത്തിനു വളരെ ഉപകാരപ്രദം എന്ന്‍ ലെനിന്‍ വിശേഷിപ്പിച്ച ആ ദുരന്ത ക്ഷാമം വീണ്ടും ഉയര്‍ന്നു വന്നു.ചുരുങ്ങിയ കാലം കൊണ്ട് ഉക്രൈനില്‍ മാത്രം ആറു ദശലക്ഷമാലുകള്‍ക്ക് പട്ടിണി ബാധിച്ചു.കസാഖിസ്ഥാനില്‍ രണ്ടു ദശ ലക്ഷം മനുഷ്യരും പട്ടിണി മൂലം പിടഞ്ഞു മരിച്ചു.റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ആ സമയം തന്നെ ദശലക്ഷകണക്കിനു മനുഷ്യര്‍ ജീവനു വേണ്ടി യാചിച്ചു മരണമടഞ്ഞിരുന്നു.എല്ലും തോലുമായി തീര്‍ന്ന കുട്ടികള്‍ ഒട്ടിയ വയറും,കവിളുമായി മൃഗങ്ങളെ പോലെ മരിച്ച് വീണു.സ്റ്റാലിന്‍ എന്ന ക്രൂരന്‍ തുടങ്ങിവെച്ച ക്ഷാമത്തിന് മറ്റൊരു ദാരുണമായ ഫലവുമുണ്ടായി."നരമാംസഭോജനം"വിശപ്പുമൂലം ഭ്രാന്തമായി അലഞ്ഞവര്‍ ചലവും,ചോരയും ഒലിക്കുന്ന അഴുകിയ ശവശരീരങ്ങള്‍ വരെ ആര്‍ത്തിയോടെ തിന്നാന്‍ തുടങ്ങി.ചില കര്‍ഷകര്‍ കുട്ടികളെ തട്ടികൊണ്ട് പോയി കൊന്നൊടുക്കിയും വിശപ്പടക്കിയ ധാരുണമായ സംഭവങ്ങള്‍ ഉടെലെടുത്തു. ഇത്തരം നരമാംസഭോജികളായ കര്‍ഷകരുടെയും അവര്‍ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ ശവശരീരങ്ങളുടെ ശേഷിപ്പുകള്‍ ബാക്കിയായി.കമ്മ്യുണിസ്റ്റ് ലക്ഷ്യം വെച്ചത് പോലെ സ്റ്റാലിന്റെ ഭരണകാലത്ത് മനുഷ്യര്‍ മൃഗങ്ങളായി മാറി.ഈ സമയങ്ങളിലൊക്കെയും കര്‍ഷകരെ പിടിച്ച് കൊണ്ടുപോയി തലയ്ക്ക് വെടിവെച്ച് കൊല്ലുകയുമുണ്ടായി.
അക്കാലത്ത് പിടിക്കപ്പെട്ട നരഭോജികള്‍


പിടിച്ചു കൊണ്ടുവന്ന കര്‍ഷകരെ ലേബര്‍ ക്യാമ്പുകളില്‍ അയച്ചു.രാഷ്ട്രത്തെ എതിര്‍ത്തിരുന്നവര്‍ എന്ന്‍ മുദ്രകുത്തി ലക്ഷക്കണക്കിന്‌ മനുഷ്യരെ മരണത്തിനു മുന്നില്‍ എറിഞ്ഞു കൊടുത്തു.ക്യാമ്പുകളിലൊക്കെ ഭയാനകമായ സാഹചര്യമൊരുക്കി അവരെ പീഡിപ്പിച്ചു കൊണ്ടിരുന്നു.കത്തുന്ന വെയിലത്തും,കൊടും തണുപ്പിലും യാതൊരു ദയയുമില്ലാതെ കൊല്ലങ്ങളോളം അടിമകളെ പോലെ പണിയെടുപ്പിച്ചു.പ്രതികൂല സാഹചര്യങ്ങളില്‍ പണിയെടുകുന്ന ഇവര്‍ ജീവിക്കുന്ന ശവങ്ങളായി മാറി.

ആയിരത്തി തൊള്ളായിരത്തി മുപ്പത്തിനാലില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെ അവസാനം നടന്ന വോട്ടെടുപ്പില്‍ അപ്രതീക്ഷിതമായ വിധിയാണ് ഉണ്ടായത്.രഹസ്യമായി നടന്ന വോട്ടെടുപ്പില്‍ ആയിരത്തി തൊള്ളായിരം പ്രധിനിധികളില്‍ മുന്നൂര്‍ പേര് സ്റ്റാലിന് എതിരായി വോട്ട് ചെയ്തത് അറിഞ്ഞ സ്റ്റാലിന്‍ ഞെട്ടിപ്പോയി.ബാലറ്റ്പേപ്പറുകള്‍ കത്തിക്കാന്‍ ഉത്തരവിട്ടു.വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സിക്രട്ടറിയായി സ്വയം അവരോധിച്ചു.ശേഷം  സ്റ്റാലിന്റെ രഹസ്യ പോലീസുകാരെ ഉപയോഗിച്ച് ആ 'ചതിക്ക്' സ്റ്റാലിന്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത ആയിരത്തിലധികം പേരെ ആഴ്ചകള്‍ കൊണ്ട്  കൊന്നുകളഞ്ഞു.എന്തിനേറെ തന്നെക്കാള്‍ കൂടുതല്‍ കൈയ്യടി നേടിയവര്‍ എന്ന്‍ തോന്നുന്ന പല നേതാക്കന്മാരേയും സ്റ്റാലിന്‍ കൊന്നുകഴിഞ്ഞിരുന്നു.തന്റെ എതിരാളികളാവുമെന്ന ഭീതിയില്‍ സ്റ്റാലിന്‍ പല നേതാക്കന്മാരെയും തരം താഴ്ത്തി.ഇതിനിടയില്‍ ജര്‍മ്മന്‍ നാസികളുടെ നേതാവും, ഏകാധിപതിയുമായും,ക്രൂരനായ ഹിറ്റ്‌ലര്‍ റഷ്യയെ ആക്രമിച്ചു.ലക്ഷക്കണക്കിന്‌ റഷ്യന്‍ ജനത ഈ യുദ്ധത്തില്‍ ജീവന്‍ വെടിയേണ്ടി വന്നു.ഇതിനിടയിലും സ്റ്റാലിന്‍ സാധാരണക്കാരെ മറുഭാഗത്ത് കൊന്നൊടുക്കികൊണ്ടിരുന്നു.സ്റ്റാലിന്റെ കാലത്തെ പല പൈശാചിക  നരഹത്യകളുടേയും ദൃശ്യങ്ങള്‍  ഈ നൂറ്റാണ്ടില്‍ വെളിച്ചം കണ്ടതാണ്.നിരവധി പൊതു കുഴിമാടത്തില്‍ തലയോട്ടികള്‍ വെടിവെച്ച് തകര്‍ത്ത ലക്ഷക്കണക്കിന്‌ ജനങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതം ഈ നൂറ്റാണ്ടില്‍.

കമ്മ്യുണിസമാണ് മഹത്വമെന്ന് വിളിച്ച് കൂവുന്ന കമ്മ്യൂണിസ്റ്റ്കാര്‍ ലോകത്തിനു നല്‍കിയ സമ്മാനം ഇതൊക്കെയാണ്.പച്ചമനുഷ്യര്‍ക്ക് മൃഗങ്ങളുടെ വിലപോലും കൊടുക്കാതെ പീഡിപ്പിപ്പിച്ചും,വെടിവെച്ചും ക്രൂരമായി കൊന്നൊടുക്കിയ കമ്മ്യൂണിസത്തിന്റെ യഥാര്‍ത്ഥ മുഖം എത്ര വികൃമാണ്.കൃത്യമായി അടക്കി വാഴേണ്ട ഒരു കൂട്ടം മൃഗങ്ങളാണ് സമൂഹമെന്നു കമ്മ്യൂണിസം കരുതി.അങ്ങനെ ജനങ്ങളെ ഭരിക്കുവാന്‍ ഭീതിയും,ഭീഷണിയുമാണെന്ന് അവര്‍ വിശ്വസിച്ചു.പല പാര്‍ട്ടി കോണ്‍ഗസ്സുകളിലും സ്റ്റാലിന് നിര്‍ത്താതെയുള്ള കയ്യടികള്‍ കിട്ടികൊണ്ടിരുന്നു.ആദ്യം നിര്‍ത്തുന്നത് താന്‍ ആവരുതേ എന്ന്‍ ഓരോരുത്തരും ഭീതിമൂലം ആഗ്രഹിച്ചു.

രണ്ടാംഭാഗം വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക 
കമ്മ്യുണിസം Vs താലിബാനിസം
The Bloody  History of Communism എന്ന ഡോക്യു മെന്ററിയുടെസഹായത്തോടെ


Sunday, February 10, 2013

വാലന്റൈന്‍ ആറാട്ടും തലയും വാലും പോയ കൌമും!!


തലയും വാലും പോയ  കുട്ട്യോള്‍ക്ക്  ഒരു  തലയും വാലില്ലാ ദിനവും കൂടി വരവായി .ഖല്‍ബില്‍ ഒളിപ്പിച്ചു വെച്ച മുഹബ്ബത്തിന്‍ പഞ്ചാര മുഠായി പിരിശത്തോടെയോഴുക്കാന്‍ കൌമാര കമിതാക്കള്‍ക്ക് ഒരു അസുലഭ നിമിഷം വരവായി!! പൊരയില്‍ നിന്നും ഇരന്നുവാങ്ങിയ പോക്കറ്റ് മണിക്ക് ഗ്രീറ്റിംഗ്സ് കാര്‍ഡും ,മുള്ളില്ലാത്ത റോസാപ്പൂവും കൂടെ കരളേ,മുത്തേ,ചക്കരേ,ചക്കേ എന്ന പരശുറാം മഴുവെറിയന്നതിനു മുന്നേ കേരളമാമല നാട്ടില്‍ പിറവി കൊണ്ട ഒലിപ്പിക്കല്‍ ഡയലോഗുകള്‍ പള പളാ മിന്നുന്ന മഷിയുള്ള പേന കൊണ്ടെഴുതി ഖല്‍ബിലൊളിപ്പിച്ചു വെച്ച സുബര്‍ഗത്തിലെ പുതുമണവാളനായ മജ്നൂനെ ഖല്‍ബില്‍ കിനാക്കണ്ട് തട്ടത്തിന്‍ മറയത്തെ ഒന്നും തിരിയാത്ത ഉമ്മച്ചി കുട്ട്യോള്‍ക്കും,പൊട്ടു തൊട്ട അമ്മച്ചി കുട്ട്യോള്‍ക്കും,ചട്ടയും മുണ്ടും കെട്ടാത്ത,കടുക്കയും കൊന്തയും തൂക്കാത്ത അച്ചായത്തി കുട്ട്യോള്‍ക്കും,ഒന്നുലുമില്ലാത്ത സഖാക്കള്‍ കുട്ട്യോള്‍ക്കും ഖല്‍ബിലെ പിരിശം മൊഞ്ചോടെ പുഞ്ചിരി തൂകി തുറന്ന്  കാണിക്കാന്‍  തലയും വാലും പോയ ന്യൂ ജനറേഷന്‍ ടീമിനൊരു വാലില്ലാ സുദിനം വരവായി!! ചുരുക്കി പറാഞാല്‍ അടുപ്പില്‍ നിന്നും ചേരപായുന്നവര്‍ക്കും,വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചവര്‍ക്കുമുള്ള പരേഡില്ലാ സ്വാതന്ത്ര്യ ദിനം വന്നെത്തി എന്നു ചുരുക്കം!!

ഇന്ന് കാണുന്ന അഘോഷങ്ങളൊക്കെ ആഭാസമാകാനും,ആക്കാനും പ്രത്യേക കാരണങ്ങളൊന്നും വേണ്ടതില്ല എന്ന് നമ്മളൊക്കെ കാണുന്നതും,അനുഭവിച്ചറിയുന്നതും!!സൈക്കിള്‍ അഗര്‍ബത്തിക്കാര്‍ പറഞപോലെ പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍ എന്ന പോലെ “ആഘോഷിച്ച് ആഭാസിക്കാന്‍” ഓരോരോ ഉഡായിപ്പ് കാരണങ്ങള്‍!! ഇന്ന് ലോകത്തുള്ള അഘോഷങ്ങളുടെ ചരിത്രവും മറ്റും പരതാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയക്കാരുടെ പീഡന കഥ പരതാന്‍ പോയ അവസ്ഥയാകും!!അത്തരം ആഘോഷ ആഭാസ കദന കഥകള്‍ മൊത്തമായും ചില്ലറയായും വ്യാപാരം ചെയ്യാന്‍ തീരെ സമയമില്ലാത്തത് കൊണ്ട് നമ്മക്ക് നേരെ പതിനാലാം രാവുദിച്ച പതിനാലാം തിയ്യതിയിലെ വാലില്ലാത്ത വാലന്റൈന്‍ മാമാങ്കത്തെ കുറിച്ച് ചര്‍ച്ചിക്കാം!!
ന്യൂ ജനറേഷന്‍ ടീംസ് യു ആള്‍ ആര്‍ റേഡി?

പെണ്ണ്,പിടക്കോഴി, പൂവന്‍ കോഴി എന്നിവയുടെ ഒക്കെ പിറകില്‍ നാട്ടിലെ പുരുഷ കേസരികള്‍ ഫുള്‍ ബുസിയായപ്പോള്‍ നമ്മടെ റോമിലെ ക്ലോയിഡസ് രണ്ടാമന്‍ എന്ന ചക്രവര്‍ത്തിക്ക് യുദ്ധം ചെയ്യാന്‍ ആളെ കിട്ടാതെ വന്നു.പുള്ളിക്ക് ഹാലിളകി കണ്ട്രി ആണുങ്ങള്‍സ് എന്നും ചീറി ആന്റ് ഹീ ഗോട്ട് വരി വരി ആന്‍ഗ്രി യു നോ,..!!ആന്‍ഗ്രിയുടെ പുറത്ത് പുള്ളി  ഇനി മുതല്‍ ഒരൊറ്റ ആണും, പെണ്ണൂം കെട്ടി പെണ്‍ കോന്തന്മാരാകേണ്ട എന്ന ആന്‍ഗ്രികമന്റ്സ് പാസാക്കി.കമന്റ് നിയമാമായി പുലിവാലായി എന്ന് പറാഞാല്‍ മതിയല്ലോ!! നിക്കാഹും,താലികെട്ടും അങ്ങനെ വേണ്ട സകലതും പുള്ളീ നിരോധിച്ചു എന്ന് ചുരുക്കം!! നിരോധിച്ചിട്ടും നിക്കാഹും കുലുമാലും  നടത്താന്‍ മുന്‍ കൈ എടുത്ത വാലന്റൈന്‍ എന്ന പള്ളീലച്ചനെ ജയിലിലാക്കി!!! അച്ചനാരാ മോന്‍? ജയില്‍ വാര്‍ഡന്റെ മോള്‍ക്ക് തന്നെ ഖലിബിലെ പിരിശം കാണിച്ച് കൊടുത്തു!! വാര്‍ഡന്റെ മോള്‍ പള്ളീലച്ചന്റെ   മൊഹബ്ബത്തില്‍ വീണു കണ്ണീരും കിനാവുമായി മാപ്പിളപ്പാട്ട് പോലെയായി!! ഇതാണു വാലില്ലാത്ത വാലന്റൈ ചരിത്രം!!

ഐ തിങ്ക് യു ആള്‍ ആര്‍ ഗോട്ട് ഇറ്റ്!!
ഏതോ റോമില്‍ അതും കുറേ പിരാന്തന്മാ‍ര്‍ നൂറ്റാണ്ടുകള്‍ മുന്നേ ഉണ്ടാക്കപ്പെട്ട ഉഡായിപ്പ് അഘോഷങ്ങള്‍ക്ക് പിറകെ പോയി ഖല്‍ബിലെ പിരിശം ന്യൂ ജനറേഷന്‍ ടീംസ് പഴം കഞ്ഞിപോലെയാക്കി!!സംസാകരമില്ലാത്ത സമ്പത്തുള്ളവര്‍ നാറിയ ഇത്തരം ആഘോഷങ്ങള്‍ പേറുന്നത് കാണുമ്പോള്‍  തന്നെ അറിയാതെ മൂക്കു പൊത്തിപോകും!!വീട്ടില്‍ നിന്നും ഇരന്നു വാങ്ങിയ പുളിക്കുന്ന വിയര്‍പ്പും,ചോരയും മണക്കുന്ന കായ ഇത്തിരി അതികം കയ്യിലുണ്ടെങ്കില്‍ മുറ്റത്തിറങ്ങിയാല്‍ നിങ്ങളുടെ ഭാഷയില്‍ പറഞാല്‍ കണ്ട്രി ഡേര്‍ട്ടി ഫെല്ലോസിനെ കാണും!! എന്തെങ്കിലും തുട്ട് നാണായം അവറ്റകള്‍ക്ക് എറിഞ് കൊടുത്താല്‍ അവറ്റകള്‍ വല്ലതും പള്ളയിലേക്കെറിയും!!കാമുകന്‍ ചാടിപ്പോയ കാമുകിക്ക് വേണ്ടി ഒരു ദിനം,പല്ലു പോയ അമ്മൂമ്മക്ക് പല്ലില്ലാ ദിനം,താടി നെരച്ച ഉപ്പുപ്പാക്ക് താടി ദിനം,അണ്ടിപോയ അണ്ണാനു വേണ്ടി ഒരു ദിനം,ഭാര്യയുടെ തല്ല് കൊള്ളുന്ന പുരുഷ കേസരികള്‍ക്ക് ഒരു ദിനം!!! അല്ല വേറെ പണിയില്ലേ പൊന്നാര മക്കളേ......!!! കണ്ണില്‍ കണ്ട ആട്ടത്തിന്റെ കൂടെ അങ്ങ് ഉരിഞ്ഞാടാന്‍!!

ഇതിലെ ചില വരികള്‍ കടം തന്ന ബഷീര്‍ വള്ളിക്കുന്നിന്  എന്റെ വക ഖല്‍ബില്‍ നിന്നും  വാലന്റൈന്‍  നന്ദി:) 


Friday, February 8, 2013

ഇസ് ദുനിയാമേ "കോയി" നഹീഹെ-इस दुनियामे कोई नहीहे ?

പ്രിയ " കായിക" മന്ത്രി ഗണേഷ് കുമാര്‍ ജി,
അറിയുന്ന ഹിന്ദിയില്‍ കേന്ദ്ര കായിക മന്ത്രിയായ ജിതേന്ദര്‍  സിംഗിന് കത്തെഴുതാന്‍ തുടങ്ങിയതാണ്‌ സ്കൂളില്‍ പഠിച്ച ഹിന്ദിയുമായി ഒരിക്കല്‍ ബോംബയില്‍ പോയിട്ട് പച്ചവെള്ളം കിട്ടിയില്ല.അത് പരീക്ഷക്ക് പഠിക്കാന്‍ മാത്രമുള്ള ഭാഷയാണെന്ന് അറിയാന്‍ വളരെ വൈകിയിരുന്നു. അത് കൊണ്ട്  മറുനാടനായ അദ്ദേഹത്തിനു മേരാ ഹിന്ദി  മാലൂം നഹി...അതാ നിങ്ങള്‍ക്ക് തന്നെ എഴുതാന്‍ തീരുമാനിച്ചത്.
ഇസ് ദുനിയാമേ കോയി നഹീഹെ -"ഈ ദുനിയാവില്‍ കോയികളേ ഇല്ല" പൂവന്‍ കോയികളേയുള്ളൂ എന്ന സത്യം അറിയിക്കാനും കൂടിയാണ് ഈ എഴുത്ത്.

താങ്കള്‍  മുജ്ജന്മ ശത്രുവായ സ്വന്തം അച്ഛനോടുള്ള മല്‍പിടുത്തത്തില്‍  ഫുള്‍ ബുസിയാണെന്ന് അറിയാം.ഇന്ന്‍ കേരളം നേരിട്ട് കൊണ്ടിരിക്കുന്ന 'നീറുന്ന നാറുന്ന കോയി' പ്രശ്നത്തില്‍ (തമിള്‍ നാട്ടിലെ ഇറച്ചിക്കോയി പ്രശ്നമല്ല കേരളത്തിലെ പൂവന്‍ ക്കോയി പ്രശ്നം) കേരളത്തെയും കേരള രാഷ്ട്രീയത്തേയും രക്ഷിക്കാന്‍ താങ്കള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.തീവണ്ടിയില്‍ പത്തുരൂപക്ക് മൂന്ന് ക്രൈം മാഗസിന്‍ കിട്ടുന്ന കാലത്ത് അതിലെ  ഓരോ പേജും സ്ക്യാന്‍ ചെയ്യുക എന്നത് അക്കാലത്ത് എന്റെ  മെയിന്‍ ഹോബിയായിരുന്നു.അതില്‍ ഏതോ ഒരു ബുക്കില്‍  നിങ്ങളെ "നീലക്കുപ്പായക്കാരനായ" 'നീല'നീലക്കുറുക്കന്‍  എന്നൊക്കെ എഴുതി താങ്കളെ കാമാക്കണ്ണനായ നീല കുറുക്കനാക്കിയത് ഞാന്‍ വിശ്വസിച്ചിരുന്നു.നിങ്ങള്‍ ഒരു സില്‍മാക്കാരനയത് കൊണ്ട്  നിങ്ങളും ഒരു കള്ള കാമാക്കണ്ണന്‍ ആയിരിക്കുമെന്ന്  ഞാനും എല്ലാരേയും പോലെ  വിശ്വസിച്ചു.തലാഖിനോടടുത്ത്  ബീവിയെ മൊഴി ചൊല്ലാനിരക്കുന്ന  നിങ്ങള്‍ പിന്നീട് എല്ലാ പ്രശനവും ചൊല്ലി തീര്‍ത്ത് ബീവിയെ കൂടെകൂട്ടിയപ്പോള്‍ എന്റെ ഖല്‍ബിലും നിങ്ങളോട് പിരിശമുണ്ടായിരുന്നു.ആ ഒരു പിരിശം കൊണ്ട് മാത്രമാണ് ഈ കത്ത്.

സ്വയം കുളിച്ച് വൃത്തിയാക്കി  പരിസരംവൃത്തികേടാക്കുന്ന നാം മലയാളികള്‍ സാക്ഷരതയിലും,വൃത്തിയിലും മാത്രം ഒന്നാം സ്ഥാനത്ത് ആയാല്‍ മതിയോ ബഹു:കായിക മന്ത്രി?  കായികവിഭാഗത്തില്‍  നമ്മുക്ക് നമ്മുടേതായ കഴിവ് തെളിയിക്കേണ്ടതുണ്ട്.ഡല്‍ഹിയിലെ കുട്ടികളാണ് ഇപ്പോള്‍ അതില്‍ മുന്‍പന്തിയില്‍ നമ്മളാകട്ടെ  തൈക്കിളവന്‍മാരേ കൊണ്ട് നമ്മുടെ 'കായിക' ശക്തി  അഡ്ജസ്റ്റ് ചെയത്പോരുന്നു.ഇതൊരര്‍ത്ഥത്തിലും നമുക്ക് ഗുണംചെയ്യുന്ന  പരിപാടിയല്ല.യുവാക്കളിലൂടെ മാത്രമേ 'കായികഫലം' ലഭിക്കുകയുള്ളൂ എന്ന് ദല്‍ഹി നമ്മെ പഠി പ്പിച്ചിട്ടുണ്ട്.

നമ്മുടെ നാട്ടിലെ മന്ത്രിമാരും,തന്ത്രിയും അതി സാഹസികമായി നടത്തുന്ന 'പീഡന കായിക' മത്സരത്തിന്റെ ഫലം ഒരു ഡസനിനടുത്തുള്ള   മലയാളം ചാനല്‍ വഴി ഓരോ മിനുട്ടിലും നമ്മുടെ ഭാവി തലമുറ കണ്ട് പഠിച്ചു  വെച്ചിട്ടുണ്ട് .മത്സരം എങ്ങനെ തുടങ്ങണം,അവസാനിപ്പിക്കണം എന്ന പൂര്‍ണ്ണ  അറിവുകള്‍  ഇല്ലെങ്കില്‍ പോലും  മത്സരത്തിന്റെ നിയമ വശങ്ങളും,എങ്ങനെ റഫറിയേയും,കാണികളേയും ഒരുപോലെ  പറ്റിക്കാം എന്നൊക്കെയുള്ള 'പൊതു അറിവ്' ഏകദേശം പഠിച്ച് വെച്ചിട്ടുണ്ട്.ആയതിനാല്‍ ബഹു :കായിക മന്ത്രി,പീഡനം,ബലാല്‍സംഘം എന്നീ 'കഠിനാദ്വാനമുള്ള കായിക' ഇനങ്ങള്‍  കേരളത്തിലെ സ്കൂള്‍ തലം മുതല്‍ക്കുള്ള കുട്ടികള്‍ക്ക് മത്സരിക്കാനും ,സമ്മാനം നേടാനുമുള്ള ഒരു കായിക മത്സരമായി പ്രഖ്യാപിക്കണ മെന്ന് വിനീതമായി  അപേക്ഷിക്കിക്കുന്നു.ഡല്‍ഹിയിലെ കൌമാരക്കര്‍ക്കും,കേരളത്തിലെ തൈക്കിളവന്മാരായ  രാഷ്ട്രീയക്കാര്‍ക്കും മാത്രമുള്ളതല്ല ഈ കായികാഭ്യാസം എന്ന് താങ്കള്‍ കണ്ടെത്തി ഉചിതമായ തീരുമാനം എടുത്ത് കേരളത്തെ ലോകത്തിനു തന്നെ  മാതൃകയും,പാഠവുമാക്കണമെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തുന്നു.

പടന്ന ക്കാരന്‍ ഷബീര്‍ അലി
പി ഒ  പടന്ന
പിന്‍:671312
ചെറുവത്തൂര്‍ വഴി
കാസര്‍ഗോഡ്‌ ജില്ല
കേരളം
ഇന്ത്യ 


കൊക്കരെക്കോക്കോ:ആയിരക്കണക്കിന് 'ഇറച്ചിക്കോഴികളെ' ഇരുമ്പിന്‍  കൂട്ടില്‍കയറ്റിയാലും,ഒരൊറ്റ 'പൂവന്‍ കോഴിയെ' പോലും മരക്കൂട്ടില്‍ കയറ്റരുത്!!!


Saturday, February 2, 2013

കേരളം നാട്ടപ്പിരാന്താലായം തന്നെ!!

കേരളം ഭ്രാന്താലയമാണ്‌ എന്ന്  ഹൈന്ദവ സന്യാസിയും,ആചാര്യനുമായ സ്വാമി വിവേകാനന്ദന്‍ കേരളത്തിലെ നാറുന്ന ജാതീയ വ്യവസ്ഥകളെ വിമര്‍ശിച്ച്  പറയുകയുണ്ടായി.എത്രത്തോളമെന്നാല്‍ അവര്‍ണ്ണന്‍ തൊട്ട് ആശുദ്ധമാക്കിയത് നസ്രാണികളെ കൊണ്ട് തൊടീച്ച് അശുദ്ധി മറ്റിയിരുന്ന ഇരുണ്ട കാലഘട്ടത്തെ കുറിച്ചാണ് സ്വാമി അങ്ങനെ പറഞ്ഞെതെങ്കിലും  ഇന്നും അദ്ദേഹത്തിന്‍റെ വാക്കുകള്‍ എല്ലാ അര്‍ത്ഥത്തിലും  സത്യമായി പുലരുകയാണ്‌ ചെയ്യുന്നത്.

ജാതീയ ഉച്ചനീചത്വങ്ങളും മറ്റും നടമാടിക്കൊണ്ട് മനുഷ്യരെല്ലാരേയും ഒരു പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു കേരളത്തിലുണ്ടായിരുന്നത് എന്ന്‍ പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാം.അന്ന്‍ ജാതി വിഷയമായെങ്കില്‍ ഇന്ന്‍ മതമാണ്  വിഷയയമാക്കി 'വിഷമാക്കുന്നത്' എന്ന വ്യത്യാസം മാത്രം.ഹൈന്ദവ മതം ഒരു മതം മാത്രമല്ല നല്ലൊരു സംസ്കാരംകൂടിയുള്ളതാണ് എന്ന്‍ എന്റെ സര്ട്ടിഫിക്കേറ്റിന്റെ ആവശ്യമില്ലാതെ തന്നെ അറിയാവുന്ന വേറൊരു സത്യം.

പണ്ടു കാലങ്ങളില്‍ നമ്മുടെ സ്വന്തം ദൈവത്തിന്‍റെ നാട്ടില്‍ വിചിത്രമായ ഒരു കൊലപാതക രീതിയുണ്ടായിരുന്നു "ചിത്രവധം" എന്ന പേരില്‍!! പൃഷ്ഠത്തില്‍ കമ്പി കയറ്റി നാട്ടി നിര്‍ത്തി കൊലചെയ്യുന്ന രീതിയാണ് ചിത്രവധം.ദിവസങ്ങളോളം ആ കമ്പിയില്‍ കിടന്ന്‍ ജീവനു വേണ്ടി യാചിച്ച് അവസാനം മരണത്തിനു കീഴടങ്ങും.കീഴാളന്‍മാരോട് മേലാളന്മാര്‍ ചെയ്തിരുന്ന ഇത്തരം ക്രൂരമായ രീതികള്‍ അറിഞ്ഞിട്ടായിരിക്കണം സ്വാമി വിവേകാനന്ദന്‍ കേരളം ഭ്രാന്താലയമാണ്‌ എന്ന്‍ തറപ്പിച്ച് പറഞ്ഞത്.ഇത്തരം 'ചിത്രവധങ്ങള്‍' വേറൊരു രീതിയില്‍ സമൂഹത്തില്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ചില പിരാന്തന്മാര്‍ അതും നാട്ടപ്പിരാന്തന്മാര്‍!! 

ഇന്ന്‍ കീഴാളന്‍ മാരില്ല ആ യുഗം ചരിത്രങ്ങളില്‍ കത്തിയമര്‍ന്നു.ഇന്ന്‍ ജാതിക്ക് പകരം മതം!!
അതിനുള്ള ഏറ്റവും 'വലിയ പുതിയ'  ഉദാഹരണമാണ്  ആലുവാ മണപ്പുറം സംഭവം !!
ഒരു ഡസനോളം ചാനലും അത്ര തന്നെ പത്രങ്ങളും അതിനേക്കാള്‍ ഏറെ രാഷ്ട്രീയ നപുംസകങ്ങളും വാഴുന്ന ഈ കേരളത്തില്‍  ഭാവി തലമുറകളിലേക്ക് വര്‍ഗീയത അടിച്ച് കയറ്റുന്ന പ്രവണതകളെ ഒറ്റക്കെട്ടായി ചെറുക്കാന്‍ സാധിക്കുന്നില്ല? പുരകത്തുമ്പോള്‍ വാഴ വെട്ടി ഇത് നമ്മുടെ മാത്രം ചാനലിന് കിട്ടിയതാണെന്ന് അവകാശപ്പെടാന്‍ മത്സരിക്കുന്ന മാധ്യമ മാമാര്‍ എന്തെ ഇത്തരം നട്ടപിരാന്ത് കാണാതെ പോകുന്നു?അടിവസ്ത്രത്തിലും മറ്റും ക്യാമറ തിരുകി കയറ്റി 'ഇലനക്കി പട്ടികളുടെ ചിറിനക്കി പട്ടികളായി' ജീവിക്കുന്നവന്റെ അണ്ണാക്കിലേക്ക് ക്യാമറ തിരുകി കയറ്റി എക്സ്ക്ലൂസിവ് വാര്‍ത്തയാക്കാന്‍ കഷ്ടപ്പെടുന്ന  മാധ്യമ വേശ്യകള്‍ എന്തെ ഇത്തരം മേലാള വാഴ്ചകള്‍ കാണാതെ പോകുന്നു?

കേരളത്തെ മതത്തിന്‍റെയും,സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ കീറി മുറിച്ച് കിരീടം ചൂടി ചെങ്കോല്‍ കൈകളിലേന്താന്‍ വേണ്ടി  അഹോരാത്രം മതനേതാക്കന്മാര്‍ക്ക്   ദാസ്യവേല ചെയ്യുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ക്ക് ഇത്തരം വാര്‍ത്ത ഗ്രഹണി പിടിച്ച പിള്ളേര്‍ക്ക് ചക്കര കിട്ടിയ പോലെയാണ്.അവര്‍ ഒരിക്കലും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കില്ല പകരം  എണ്ണയോഴിച്ച് കൂടുതല്‍ ആളിക്കത്തിക്കുകയെയുള്ളൂ. 

കേരളത്തില്‍ നിന്നും തുടച്ച് നീക്കപ്പെട്ട തൊട്ട് കൂടായ്മയും തീണ്ടിക്കൂടായ്മയും പുതിയകുപ്പായമിട്ട് സമൂഹത്തില്‍ വിലസുന്നത് നൂറു ശതമാനം സാക്ഷരത നേടിയ സമൂഹം എന്ന്‍ വീമ്പു പറയുന്ന നമ്മുടെ കണ്മുന്നില്‍.മനുഷ്യ സംസ്കാരത്തിന് ചേരാത്ത ഇത്തരം ചെയ്തികള്‍ കൊണ്ട് ഒരു ചുക്കും നേടാനില്ല കുറെ വികാരെ ജീവികളെ കൊണ്ട് ച്ചുടുചോര്‍ വാരിച്ച് ചുടു രക്തം ഭൂമിയില്‍ ഒഴുക്കാം !!

ഭാവിയില്‍ ആശുദ്ധമാകാനും ,പിടിച്ചടക്കാനും പോകുന്ന സ്ഥലങ്ങള്‍. 
ശ്രീ ലങ്ക-പണ്ട് ഹനുമാന്‍ പറന്നു പോയ സ്ഥലമല്ലേ?
കേരളത്തിലെ സകല റോഡുകളും-ശോഭായാത്രകളും മറ്റു ആഘോഷങ്ങളും നടക്കുന്ന സ്ഥലമല്ലേ?
ഇനി പരശുരാമന്‍ മാഴുവെറിഞാ കേരളം ഉണ്ടായത് അത് കൊണ്ട് മൊത്തം അന്യമാതക്കാരെയും തമിളന്‍നാട്ടിലേക്കോമറ്റോ അയച്ച് ശുദ്ധീകരിച്ചെക്കല്ലേ ചങ്ങായിമാരേ..
ഭാരതം മാതാവാണ് മാതാവാണ് എന്ന്‍ പുട്ടിനു തേങ്ങയിടുന്ന പോലെ വിളമ്പുന്നവര്‍ ഭാരതത്തില്‍ അപ്പിയിടാറില്ലേ? അതോ അപ്പിയൊക്കെ ഭൂമിയില്‍  സ്പര്‍ശിക്കാതെ അണ്ണാക്കിലേക്ക് ഉരുട്ടി വാരി വിഴുങ്ങുകയാണോ സോദരന്‍ മാരേ ചെയ്യുന്നത് ?ചില പ്രവര്‍ത്തികള്‍  കാണുമ്പോള്‍ അങ്ങനെയാതോന്നുന്നത്.

ചങ്ങായിമാരെ  കേരളം വീണ്ടും നാട്ടപ്പിരാന്താലയമാക്കല്ലേ ശ്രീ നാരയണ ഗുരുവും,സ്വാമി വിവേകാനന്ദനും,അയ്യങ്കാളിയും,ചട്ടമ്പിസ്വാമിയൊന്നും ഇന്ന്‍ ജീവിച്ചിരിപ്പില്ല ഉപദേശങ്ങള്‍ തന്ന്‍  നിങ്ങളുടെ നട്ടപ്പിരാന്ത്‌  നേരെയാക്കാന്‍ !!

മണല്‍ മാഫിയ വചനം:ആലുവാ മണപ്പുറം എന്ന്‍ വല്ലപ്പോഴും പറയാനുള്ള അവകാശം ബൂര്‍ഷ്വാ മാപ്പിളയായ എനിക്ക് അനുവദിച്ച് തരണമെന്ന്‍ നാട്ടപ്പിരാന്തന്മാരോടു വിനീതമായി അപേക്ഷിക്കുന്നു.നീ പോടാ പാക്കിസ്ഥാനിലേക്ക് എന്നൊന്നും സഹോദരന്മാര്‍ ആക്രോശിച്ചേക്കല്ലേ :D അത് കേള്‍ക്കാനുള്ള ത്രാണി ഈശരീരത്തിലില്ല!!

നല്ല ഒരു സംസ്കാരം പിന്തുടരുന്ന ജനകോടികള്‍ ഇത്തരം പിരാന്തന്‍ ചിന്താഗതിയോട് പുച്ഛവും ,വെറുപ്പുമാണുള്ളതെന്ന പരമ സത്യം മറച്ച് വെക്കുന്നില്ല!!


Friday, February 1, 2013

ദര്‍ശനയെ ദര്‍ശിച്ചപ്പോള്‍

ദര്‍ശന ടി വിയിലെ ഇ ലോകം എന്ന ബ്ലോഗര്‍മാരെ പരിചയപ്പെടുത്തുന്ന പരിപാടിയില്‍ ബ്ലോഗര്‍ ഓഫ് ദ വീക്കായി  തെരഞ്ഞെടുത്ത് നടത്തിയ അഭിമുഖത്തില്‍ നിന്നും.

 
 
വീഡിയോ അപ്ലോഡ് ചെയ്ത സുഹൃത്ത് അമീര്‍ അലിക്ക് നന്ദി!!


അസ്രൂസ് ചതിച്ചപ്പോള്‍

ബൂലോക ചിത്രകാരനും,കാര്‍ട്ടൂണിസ്റ്റുമായ അസ്രൂസ് ഇരുമ്പുഴി ചതിച്ചപ്പോള്‍.
അസ്രൂസിന്റെ ASRUs WORLD ഇവിടെ ക്ലിക്കിയാല്‍ കാണാം.
അസ്രൂസിന്റെ ഫൈസ്ബുക്ക് പ്രൊഫൈല്‍ ഇവിടെ ക്ലിക്കിയാല്‍ കാണാം.




വരയന്‍ റിയാസിന്റെ വിരുത്

ദര്‍ശന ടി വി അവതാരകനും എന്റെ വര എന്ന ബ്ലോഗറുമായ റിയാസ് ടി അലിയുടെ കരവിരുത്.
റിയാസ് ടി അലിയുടെ ബ്ലോഗ്‌ "വരയും വരിയും" ഇവിടെ ക്ലിക്കിയാല്‍ കാണാം.
ഫിസ്ബുക്ക് പ്രൊഫൈല്‍  ഇവിടെ ക്ലിക്കിയാല്‍ കാണാം.

 


കോയാസ് "ബ്ലോഗ്‌ വാദിയാക്കിയപ്പോള്‍"


ബൂലോകത്തെ സജീവ കാര്‍ട്ടൂണിസ്റ്റ് കോയാസ് എന്ന കൊടിഞ്ഞിക്കാരന്‍ എന്നെ "ബ്ലോഗ്‌ വാദിയാക്കിയപ്പോള്‍"!!
കോയാസ് കാര്‍ട്ടൂണ്‍ ഇവിടെ ക്ലിക്കിയാല്‍ കാണാം.
കോയാസ് ഫൈസ്ബുക്ക് പ്രൊഫൈല്‍ ഇവിടെ ക്ലിക്കിയാല്‍ കാണാം.




Friday, January 25, 2013

നബിദിനം ബഹു ജോറായി റാലികൾ അതിലും ബഹുജോറായി


സുഹുർത്തുക്കളെ   ഈ പ്രച്ഛന്ന വേഷങ്ങൾ കണ്ട്  ആരും  തെറ്റിദ്ധരിച്ചു പോകരുത്!!
ഈ കാട്ടിക്കൂട്ടലുകൾ നടത്തിയവർക്കു മാത്രമേ ഇതുമായി ബന്ധമുള്ളൂ!!പ്രവാചകന്‍ മുഹമ്മദ്  (സ)പഠിപ്പിച്ച ഇസ്ലമാമുമായി ഒരു ബന്ധം പോലും ഇല്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ച ഇസ്ലാമിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതിനാൽ അറിയിച്ച് കൊള്ളുന്നു 
നബി (സ) ജനിച്ച സൗദി അറേബ്യയിൽ പോലും നിയമം കൊണ്ട് നിരോധിച്ചതാണ് 
 നബിദിനാഘോഷത്തിന്‍റെ പേരില്‍ നടത്തുന്ന ഇത്തരം കാട്ടിക്കൂട്ടലുകള്‍ !!




ഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇക്കുറിയും സ്പിരിറ്റ്‌ മാപ്പിളമാർ നബിദിനം ബഹുജോറായി ആഘോഷിച്ചു...!!!

ബഹുവർണ്ണത്തിലുള്ള  (പച്ചയാ കൂടുതലും )   കുർത്തയും തലൈക്കെട്ടും ധരിച്ച് ചെക്കന്മാർ റോഡിൽ പ്രച്ഛന്ന വേഷം കെട്ടി  നബി ദിനത്തെ നാട്ടാരുടെ മുന്നിൽ ബഹുജോറാക്കി!!

എല്ലാ മുക്കിലും മൂലയിലും പിന്നെ റോഡിലും പച്ച വർണ്ണം കൊണ്ടും ,പച്ച ട്യൂബ് ലൈറ്റ് കൊണ്ടും ഗള്‍ഫ്കാരന്റെ  സ്പോൺസർഷിപ്പോടെ അലങ്കരിച്ചു !!

മദ്രസാ കുട്ടികൾ നടു റോട്ടിൽ നിന്നും എങ്ങനെ "ദഫ്" മുട്ടി കളിക്കാം എന്നും പഠിപ്പിച്ചു,മക്കളുടെ ദഫ്  മുട്ടുകള്‍  കൺ നിറയെ കണ്ടു മാതാപിതാക്കൾ പ്രവാചക സ്നേഹം ഒന്ന് കൂടി ഖല്‍ബില്‍ ഉറപ്പിച്ചു!!

എല്ലാ സമസ്ത പള്ളിയിൽ നിന്നും മദ്രസ്സയിൽനിന്നും പള്ളി പ്രസിഡന്റുമാര്‍  പാതകയും ഉയർത്തി പിന്നീട്   റോഡിലൂടെ ബൈക്കുകളുടെയും കാറുകളുടെയും മൈക്ക് കെട്ടിയ ജീപ്പിന്റെ അകമ്പടിയോടെ പാട്ടുകളുടെ താളത്തില്‍  പ്രവാചക സ്നേഹം ആകാശം മുട്ടെ ഉയരത്തില്‍ സ്വലാത്തും ചൊല്ലി നടന്നു.!!

പട്ടാളത്തില്‍ ചേരാന്‍ പറ്റാത്ത ബേജാറില്‍ ചെക്കന്മാര്‍ ബൂട്ടും കോട്ടും കെട്ടി നടുറോഡില്‍ ഭാരത്‌ മാതാ കീ ജയ്‌ പോലെ തക്ബീര്‍ മുഴക്കി ബേജാറില്ലാതാക്കി!!

അവസാനം  എല്ലാ കൊല്ലവും നടക്കുന്നപോലെ ബിരിയാണിയും  ഇറച്ചിയും വിളമ്പി!! സ്വാധീനം ഉപയോഗിച്ചും മറ്റും രണ്ടും മൂന്നും ബിരിയാണി,ഇറച്ചി പൊതികള്‍ സാദാരണ പോലെ കുറച്ചാളുകള്‍ കൈക്കലാക്കി പിന്നീട്  വയറ്റിലാക്കി.!!

പുതു പണക്കാരും ക്ലബ്ബുകാരും പിന്നെ നാട്ടിലെ മാപ്പിള  പ്രമാണിമാരും പ്രച്ചന്നവേശം കെട്ടി റോഡു ബ്ലോക്ക്‌ ആക്കി നടക്കുന്ന ചെക്കന്മാരുടെ നേരെ പച്ചലഡുവും ,പച്ച സർവത്തു വെള്ളം  ബിരിയാണി പൊതികള്‍ വാരിയും കോരിയും  എറിഞ്ഞു പ്രവാചക സ്നേഹം നാട്ടരുടെ മുമ്പില്‍ തെളിയിച്ചു!!

പല്ലും നഖവും കൊണ്ട് നബിദിനാഘോഷത്തിലെ കൂത്താട്ടത്തെ  എതിര്‍ത്ത 'പുത്തന്‍ വാദികള്‍' പോലും ക്ലബ്ബുകാരും,പുതുപ്പണക്കാരും വാരിയെറിഞ്ഞ ബിരിയാണിയുടെ മണം മൂക്കിലടിച്ചപ്പോള്‍ "സ്വാഹ" എന്നായിപ്പോയതായും വാര്‍ത്തയുണ്ട്!!

രാത്രിയിൽ "ഓപ്പണ്‍ ഗഗ്നം സ്റ്റൈല്‍"  എന്ന പാട്ടിന്റെ രീതിയില്‍ മുസ്ല്യാക്കന്മാർ രചിച്ച പ്രവാചക  "മദ്ഹു"  പാട്ടുകൾ കുട്ടികളെ കൊണ്ട് പാടിച്ചു കോളാമ്പി മൈക്കിലൂടെ നാടൊട്ടും  മുഴക്കി  !!
അങ്ങനെ പ്രവാചക സ്നേഹം വര്‍ഷത്തിലെ റബീഉല്‍ അവ്വല്‍ മാസത്തിലെ പ്രന്തണ്ടാം തിയ്യതിയിൽ " ഒതുക്കി "!!
പ്രവാചക സ്നേഹം ഇങ്ങനെയും കാണിക്കാം എന്നും പഠിപ്പിച്ചു!!
പ്രച്ഛന്ന വേഷം കെട്ടിയവര്‍ക്കും,സര്‍വത്തും വെള്ളം കോരികൊടുത്തവര്‍ക്കും,മദ്ഹു പാട്ടുകൾ എഴുതിയവര്‍ക്കും, പാടിയവര്‍ക്കും ,ബിരിയാണി തിന്നു ഉറങ്ങിയവര്‍ക്കും ഒരു കാര്യം ഓര്‍ക്കാന്‍ മറന്നു!!! “പ്രവാകചൻ മരണപ്പെട്ടതും ഇതേ ദിവസമാണെന്ന സത്യം“!!!
                           "മക്ക വിജയദിവസം പ്രവാജകന്‍ സമൂഹത്തോട് പറഞ്ഞു...
                                      "സത്യം ജയിച്ചു അസത്യം പരാജയപ്പെട്ടു "!!
                     ആരാ അതൊക്കെ കേള്‍ക്കാൻ അല്ലെ ....??നമ്മക്കും വേണം ബിരിയാണി ....!!

                                                     







പരേഡ് ആഗെ ചല്‍: ഇനി അടുത്ത കൊല്ലം ഇതേ ദിവസം,ഇതേ സമയം ഇന്ഷാ അല്ലാഹ്!!

ഈ കഥയും കൂടി വായിച്ചാലേ ആട്ടം മനസ്സിലാകൂ..
വരവായി ഇല്ലാത്ത നബിദിനാഘോഷം



Monday, January 21, 2013

രാഹുല്‍ ഗാന്ധിയോ,ഘണ്ടിയോ അതോ വെറും ചണ്ടിയോ?

ഇന്ത്യയെ കോപ്പറേറ്റ് കുത്തകകള്‍ക്ക് അടിയറവ് വെച്ച ഇന്ത്യന്‍ ഭരണകൂടം സത്യത്തില്‍ ചണ്ടികള്‍ തന്നെ!! പുതുതായി ചുമതലയേറ്റ രാഹുല്‍ എതായാലും എനിക്ക് ഇതുവരെ ചണ്ടിയല്ല.ഇനി മുന്നോടുള്ള യാത്രയില്‍ അദ്ദേഹം ചണ്ടിയാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു,ആശംസിക്കുന്നു!! ചണ്ടിയല്ലാത്ത രാഹുല്‍ പിന്നെ ആരാണ് ? കോണ്‍ഗ്രസ്സിന്റെ ഉപാധ്യക്ഷനായ ‘കുമാരന്‍‘ രാഹുല്‍ സത്യത്തിലാരാണ്? നമുക്കറിയുന്നത് ഇറ്റലിക്കാരിയായ അന്റോണിയ ആല്‍ബിന മെയ്നോ എന്ന സോണിയാ ഗാന്ധിയുടേയും, ഇന്ത്യയുടെ  സുമുഖനായ രാജീവ് ഗാന്ധിയുടേയും പുത്രന്‍!! എന്ത് കൊണ്ട് താങ്കള്‍ ഇറ്റലിക്കാരിയെ കല്യാണം കഴിക്കാന്‍ കാരണമെന്ന് രാജീവ് ഗാന്ധിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്    ഇന്ത്യയിലെ എല്ലാവരും എന്റെ ‘സഹോദരി സഹോദരന്‍ മാരാണ്‘ സഹോദരികളെ എങ്ങനെ വിവാഹം ചെയ്യുമെന്ന്?!! ഒരു ഒന്നൊന്നര ഉത്തരം!! ഇന്ത്യയുടെ പ്രതിജ്ഞയില്‍ പറയുന്നത് അപ്പടി ജീവിതത്തിലേക്ക് കോപ്പിയടിച്ച മഹാന്‍ :)

'ഭാരതം എന്റെ നാടാണ്,എല്ലാ ഭാരതീയരും എന്റെ സഹോദരി,സഹോദരന്മാരാണ്‘ എന്ന അതി സുന്ദരമായ എന്നാലൊട്ട് ഒരു മോനും,മോളും പിന്തുടരാത്ത ഈ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തിയത് രാജീവ് ഗാന്ധി മാത്രമല്ല അദ്ദേഹത്തിന്റെ മാതാവായ ഇന്ത്യയുടെ പ്രിയദര്‍ശിനി സാക്ഷാല്‍ ഇന്ദിരാ ഗാന്ധിയും !!! യൂറോപ്പിലെ പഠന സമയത്ത് പാര്‍സിയായ ഫിറോസ് ഗാന്ധി എന്നറിയപ്പെടുന്ന ഫിറോസ് ഘണ്ടിയായ മുസ്ലിം- പാര്‍സി വംശജനെ വിവാഹം ചെയ്തു.അതേ യൂറോപ്പിലെ ലണ്ടനില്‍ പഠന സമയത്ത് ഇറ്റലിക്കാരിയെ വിവാഹം ചെയ്ത് രാജീവ് ഗാന്ധി അമ്മയെ പിന്തുടരരുകയും,ഇന്ത്യയുടെ പ്രതിജ്ഞ ജീവിതത്തില്‍ പകര്‍ത്തുകയു ചെയ്തു.(പ്രതിജ്ഞ ജീവിതത്തില്‍ പകര്‍ത്തിയതാണെന്ന് എന്ന് ഒറ്റയടിക്ക് പറയാന്‍ ഞാനില്ല)

സറാത്തുസ്ര (സൊറോസ്റ്റര്‍) എന്ന ഇറാനിയന്‍ പ്രാവാചകന്റെ പ്രബോധനം പിന്തുടരുന്നവരാണ് പാര്‍സികള്‍ എന്നറിയപ്പെടുന്ന സൊറോസ്റ്റ് മതക്കാര്‍.അഹൂറ മസ്ദ എന്ന ദൈവത്തിന്റെ വെളിപാടുകളാണ് സറാത്തുസ്ര പ്രവാചകന്‍ പ്രചരിപ്പിച്ചിരുന്നത് അത് കൊണ്ട് മസ്ദ മതം എന്നും അറിയപ്പെടാറുണ്ട്.ഇന്ത്യയുടേയും,പാക്കിസ്ഥാന്റേയും ചില ഭാഗങ്ങളിലും ഇറാനിലുമായിട്ടാണ് ഈ മതക്കാരിന്നുള്ളത്.ഇന്ത്യയില്‍ കുടിയേറിയ  മസ്ദ മതക്കാരെ പാര്‍സികള്‍ എന്നറിയപ്പെടുന്നു.വിചിത്രമായ ആരാധനാ രീതികളാണ് ഈ മതക്കാര്‍ക്കുള്ളത്.ശവ ശരീരം ദഹിപ്പിക്കുകയോ,കുഴിവെട്ടി മൂടുകയോ ചെയ്യാത കഴുകന്മാര്‍ക്ക് തിന്നാനാണ് കൊടുക്കാറുള്ളത്. ഭൂമിയും,അഗ്നിയും വിശുദ്ധമാണെന്നും ശവങ്ങളെ ദഹിപ്പിച്ചാല്‍ അത് മോഷമാകുമെന്നുള്ള വിശ്വാസമാണ് ശവശരീരം കഴുകന്മാര്‍ക്ക് ഭക്ഷണമായി കൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്.ഇന്ത്യയിലെ വ്യവസായ പ്രമുഖന്‍ ടാറ്റാ അത് പോലെ ആദ്യകാല ഇന്ത്യന്‍ നേതാക്കളിലൊരാളായ ദാദഭായ് നവറോജി എന്നിവരൊക്കെ പാര്‍സി മത വിശ്വാസികളായിരുന്നു.അഗ്നിയെ ആരാധിക്കുന്ന വിഭാഗം എന്നും പാര്‍സികളെ അറിയപ്പെടാറുണ്ട്.

പാര്‍സി മതം അവിടെ നില്‍ക്കട്ടെ,നമുക്ക് രാഹുലിലേക്ക് വരാം.ഇന്ദിരാ ഗാന്ധി പ്രണയത്തിലായ ഫിറോസ് ഗാന്ധി മുകളില്‍ പറഞ്ഞ പാര്‍സി മതവിശ്വാസിയാണോ മുസ്ലിം മത വിശ്വാസിയാണോ എന്നതില്‍ സംശയമുണ്ട്.മുസ്ലിം -പാര്‍സി മത വിഭാഗക്കാരില്‍ ജനിച്ചവനായിരുന്നു ഫിറോസ് ഘാന്‍ എന്ന ഫിറോസ് ഘണ്ടി!! മുസ്ലിം ആചാരപ്രകാരം നിക്കാഹും,ഹൈന്ദവ ആചാരപ്രകാരം താലികെട്ടോട് കൂടിയുമാണ് ഇന്ദിരയുടെയും ഫിറോസിന്റേയും വിവാഹം നടന്നത്.സോഷ്യലിസ്സായ നെഹ്റു രണ്ട് വിഭാഗത്തേയും ചൊടിപ്പിക്കാതെ മംഗളകരമായി മംഗലം കഴിപ്പിച്ചു എന്ന് ചുരുക്കം.

അന്യ മതക്കാരനുമായി പ്രണയത്തിലായ പ്രമുഖനായ നെഹ്റുവിന്റെ മുഖം പൊതു സമൂഹത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ മാഹത്മാ ഗാന്ധി ഫിറോസിന്റെ വാലില്‍ ചേര്‍ത്ത പേരാണ് ഗാന്ധി എന്നാണ് അറിയപ്പെടുന്നത്.സ്വന്തം പേരിന്റെ വാല്‍ നെഹ്റുവിന്റെ മകളുടെ അന്യമതക്കാരനായ ഭര്‍ത്താവിന് നല്‍കിയ ഗാന്ധിയുടെ ഹൃദയ വിശാലതയെ സ്മരിക്കുന്നു.ഇതിനു മുമ്പും ഗാന്ധി എന്ന നാമം പാര്‍സികള്‍ക്കിടയിലും ഉപയോഗിക്കാറുണ്ട് എന്ന വാദവുമില്ലാതില്ല.ഘണ്ടിയെ ഗാന്ധിജി ഗാന്ധിയാക്കിയതാണെന്നും അതല്ല ഘണ്ടിയെ ഗാന്ധി എന്നും അറിയപ്പെടാറുണ്ടെന്ന വാദവും നിലവിലുണ്ട്.

ഫിറോസ് ഗാന്ധിയുടെ പുത്രന്മാരായ സഞ്ജയ് ഗാന്ധിയും,രാജീവ് ഗാന്ധിയും എല്ലാ അര്‍ത്ഥത്തിലും 'ഗാന്ധി' എന്ന നാമത്തിന്റെ പിന്‍ബലത്തില്‍ ലോകം അറിഞ്ഞവരാണ്.അവരുടെ മക്കളും അപ്പോള്‍ ഗാന്ധി എന്ന നാമത്തില്‍ അറിയാതിരിക്കില്ലല്ലോ? സഞ്ജയ് ഗാന്ധിയുടെ പുത്രന്‍ വരുണ്‍ ഗാന്ധിയും,രാജീവ് ഗാന്ധിയുടെപുത്രന്‍  രാഹുല്‍ ഗാന്ധിയും,പ്രിയങ്കാ ഗാന്ധി അറിയപ്പെടുന്നതും അതേ ഗാന്ധി നാമത്തില്‍ തന്നെ!! അര്‍ഹതയില്ലാതെ ‘ഗാന്ധി‘ എന്ന നാമം മറ്റുള്ളവര്‍ ഉപയോഗിക്കുന്നു എന്ന സങ്കടം മഹാത്മാഗാന്ധിയുടെ പുത്രന്‍ ഒരു കാലത്ത് ലോകത്തോട് വിളിച്ച് പറയുകയും കേസ് വരെ ഫയല്‍ ചെയ്തിട്ടുമുണ്ട് എന്നത് വേറൊരു സത്യം!!

രാഹുല്‍  ഘണ്ടിയായാലും,ഗാന്ധിയായാലും ചണ്ടിയാവാതിരുന്നാല്‍  അങ്ങേയ്ക്കും നമ്മള്‍ ഇന്ത്യക്കാര്‍ക്കും വളരെ നന്ന്!!പുതിയ കോണ്‍ഗ്രസ്സ് സ്ഥാനപതിക്ക് എല്ലാ വിധ ആശംസകളും എന്റെ സ്വന്തം വക!!



Saturday, January 12, 2013

ബെര്‍ലിന്‍ മുതല്‍ ഭാരതം വരെ!!

ചില സംഭവങ്ങള്‍ പറയണമെങ്കില്‍,എഴുതണമെങ്കില്‍  ചരിത്രത്തില്‍  നിന്നും ഉദ്ധരിക്കണം.എല്ലാ ചരിത്രവും ചരിത്രമല്ല അതില്‍ ചരിത്രങ്ങളുണ്ടാകും  എന്നത് മറ്റൊരു ചരിത്രം.
ചരിത്രം തിരുത്തിയ എല്ലാ മഹ പ്രസ്ഥാങ്ങള്‍ക്കു  പിന്നിലും പ്രസംഗം എന്ന കലയുടെ മാന്ത്രിക ശക്തിയുണ്ട്.മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ആശയങ്ങള്‍ പൊതു സമൂഹത്തില്‍ എത്തിക്കുന്നതില്‍ പ്രസംഗമെന്ന കലയ്ക്ക് വലിയൊരു  പങ്കുണ്ട് .ഹിറ്റ്ലര്‍ പറയുകയുണ്ടായി “എഴുത്ത് തമ്പുരാക്കന്മരുടേയും സാഹിത്യ പൊങ്ങച്ചക്കാരുടേയും തൂലികയല്ല ഇവിടെ വിപ്ലവം സൃഷ്ടിച്ചത്   എന്ന് .മറ്റേതു ശക്തിയേക്കാളും പ്രഭാഷകന്റെ ഗാംഭീര്യമുള്ള വാക്കുകളായിരിക്കും ജനത്തെ കൂടുതല്‍ സ്വാധീനിക്കാനാവുക.എല്ലാ മഹാ പ്രസ്ഥാനങ്ങളും മനുഷ്യന്റെ അടക്കിവെച്ച വികാരങ്ങളേയും അഭിലാഷങ്ങളേയും വാക്കുകള്‍ കൊണ്ട്  അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍  കണക്കെ വിക്ഷുബ്ദ്ധമാക്കിയിരുന്നു.

വിപ്ലവങ്ങള്‍ക്കും,ജനകീയ സമരങ്ങള്‍ക്കും  പിന്നിലും ജനത്തിന്റെ ഹൃദയത്തില്‍ തുളച്ച് കയറുന്ന  ഒരു പാട് വാക്കുകളുണ്ട്.അതല്ലാതെ പാട്ടെഴുത്ത്കാരുടെ പഞ്ചാരപ്പാവുകൊണ്ട് ഇവിടെ ഒന്നും നടന്നിട്ടില്ല“.ഹിറ്റ്ലര്‍ ഈ  പറഞതില്‍ വലിയ ഒരു സത്യമുണ്ട് “കൈയ്യൂക്കുള്ളോന്‍ കാര്യക്കാരന്‍“ എന്ന പോലെ പ്രസംഗത്തില്‍ വൈഭവമുള്ളവര്‍ക്ക് വിപ്ലവം സൃഷ്ടിക്കാന്‍ പറ്റും!! ഹിറ്റലര്‍ നല്ല ഒരു പ്രാസംഗികനായത് കൊണ്ടും ആ കാലത്തെ എഴുത്ത്കാരും മറ്റും അദ്ദേഹത്തെ നിശിതമായി വിമര്‍ശിച്ചത് കൊണ്ടുമാവാം എഴുത്ത് കാരെ 'പഞ്ചാരപാട്ടുകാര്‍ ' എന്നദ്ദേഹം  വിശേഷിപ്പിച്ചത്.“ഒരു വരി പ്രസംഗിക്കണമെങ്കില്‍ ഒരു പേജ് വായിക്കണം എന്ന ത്വതം ഹിറ്റലര്‍ ഇവിടെ കാറ്റില്‍ പറത്തി എന്ന് വേണം പറായാന്‍.കാരണം  എഴുത്തില്ലാതെ  പ്രസംഗമില്ലല്ലോ!!

ഇന്ത്യ എന്ന മഹാ രാജ്യത്ത് ഒരു പാടാളുകള്‍  വളര്‍ന്നതും തളര്‍ന്നതും പ്രസംഗം എന്ന കലയെ ഉപയോഗിച്ച് കൊണ്ടാണെന്നതില്‍ സംശയമില്ല.ജനങ്ങളുടെ ഹൃദയത്തിലേക്ക് തുളച്ചകയറുന്ന വികാരം നിറഞ്ഞവാക്കുകളാണ് പലര്‍ക്കും ഉന്മേഷം നല്‍കിയത്.പ്രസംഗം എന്ന കലകൊണ്ട് തളര്‍ന്ന പ്രസ്ഥാങ്ങളും വ്യക്തികളും ഇല്ലാതില്ല.ഇന്ന് കാണുന്ന കവല പ്രസംഗങ്ങള്‍ക്ക് പോലും ജനങ്ങളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വികാരത്തെ സടകുടഞെഴുന്നേല്‍പ്പിക്കാന്‍ വേണ്ട  ശക്തിയുണ്ടെന്ന് അത്തരം പല കവല പ്രസംഗങ്ങള്‍  കേട്ട നമുക്കറിയാവുന്ന കാര്യമാണ്.  പ്രസംഗമെന്ന കലയില്‍ വളര്‍ന്നവരുടേയും തളര്‍ന്നവരുടേയും ചരിത്രം വേറൊരവസരത്തില്‍ വര്‍ണ്ണിക്കാം.

കേശവ ബലിറാം ഹെഡ്ഗേവാര്‍ എന്ന ഡോക്ടര്‍ ജി


“അറിവ് സമാധാനത്തിന്“ എന്ന മുദ്രാവാക്യം ഇന്നുള്ള ഒട്ടു മിക്ക സംഘടനകളും,മത രാഷ്ട്രീയ ക്കാരും അറിയാതെ പേറി നടക്കുന്ന അറിയപ്പെട്ട വാക്കാണ്.എല്ലാ അറിവും സമാധാനത്തിനു വേണ്ടിയുള്ളതാണെന്നതില്‍  സംശയമില്ല.പക്ഷെ എല്ലാ സമാധാന വാദികളും അറിവുള്ളവരാണെന്ന വാദവും മിഥ്യയാണ്.അറിവ് ആയുധം പോലെയാണ് ശത്രുവിനെ കൊല്ലാനും,സ്വയം രക്ഷയ്ക്കും ,അത് പോലെ മിത്രത്തെ രക്ഷിക്കാനും അറിവിന്  സാധിക്കും.പക്ഷെ ഇന്നുള്ള അറിവുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് നിരപരാധികളെ വേട്ടയാടാനാണെന്ന് ആരെങ്കിലും  പറഞാല്‍ അതിനെ പിന്തുണക്കാതെ തരമില്ല.

ഭാരതത്തില്‍ നിരവധി സംസ്കാരങ്ങളും അതോടപ്പം സംഘട്ടനങ്ങളും നില നിന്ന് പോന്നിരുന്നു.ഇപ്പോഴത്തെ ആധുനിക  ഇന്ത്യപോലെ തന്നെ. ശിലായുഗത്തില്‍ നിന്നും തുടങ്ങുന്ന  ഭാരതത്തിന്റെ സംസ്കാരം ചെന്നവസാനിക്കുന്ന ആധുനിക ഇന്ത്യയിലേക്ക് എത്തുമ്പോഴേക്കും ഏകദേശം ഇരുപത്തി അഞ്ചില്‍ പരം സംസ്കാരങ്ങള്‍,അതും ബൃഹത്തായ പല സംസ്കാരങ്ങളും കടന്ന് പോയി എന്നത് ചരിത്ര സത്യം.
1-ശിലായുഗ
2-മേര്‍ഘര്‍ സംസ്കാരം
3-സിന്ധു നദീതട സംസ്കാരം
4-ഹരപ്പന്‍ ശ്മശാന സംസ്കാരം.
5-വേദകാലഘട്ടം.
6-ലോഹയുഗ കാലഘട്ടം.
7-മഹാജനപാദങ്ങള്‍.
8-മഗധ സാമ്രാജ്യം.
9-മൌര്യ സാമ്രാജ്യം.
10-ഇടക്കാല സാമ്രാജ്യങ്ങള്‍.
11-ശതവഹന സാമ്രാജ്യം.
12-കഷാണ സാമ്രാജ്യം.
13ഗുപ്ത സാമ്രജ്യം.
14-പാല സാമ്രാജ്യം.
15-ചോള സാമ്രാജ്യം.
16-മുസ്ലിം ഭരണകാലഘട്ടം.
17-ദില്ലി സുല്‍ത്താന്‍.
18-ഡെക്കാന്‍ സുല്‍ത്താന്‍.
19-ഹൊയ്സാല സാമ്രാജ്യം.
20-കാകത്യ സാമ്രാജ്യം.
21-വിജയനഗര സാമ്രാജ്യം.
22-മുഗള്‍ സാമ്രാജ്യം.
23-മറാഠ സാമ്രാജ്യം-
24-കൊളോനിയല്‍ കാലഘട്ടം.
25-ആധുനിക ഇന്ത്യ.

മുകളില്‍ പറഞ്ഞ  സംസ്കാരങ്ങലിലോന്നും  ഭരണം വളരെ സുഖമായിട്ടൊന്നുമല്ല നടന്നിരുന്നത് എന്ന് ചരിത്രം പരതിയാല്‍ മനസ്സിലാകും.അതിനൊക്കെ അതിന്റേതായ കാരണവും കാര്യവുമുണ്ടായിരുന്നു.ദില്ലി സുല്‍ത്താനായിരുന്ന ഇബ്രാഹിം ലോധിയെ പരാചയപ്പെടുത്തി അധികാരം കയ്യിലാക്കിയ ബാബര്‍ എന്നറിയപ്പെടുന്ന സഹീറുദ്ധീന്‍  മുഹമ്മദ് എന്ന മദ്ധ്യേഷന്‍ ഭരണാധികാരിയായിരുന്ന  തിമൂറിന്റെ പിന്‍ഗാമികളായിരുന്നു ഇന്ത്യയില്‍ കൂടുതല്‍ കാലം ഭരിച്ചവര്‍.ബാബറില്‍ നിന്നും തുടങ്ങിയ ഭരണം ഹുമയൂണ്‍,ഷേര്‍ഷാ,അക്ബര്‍,ജഹാംഗീര്‍,ഷാജഹാന്‍,ഔറം ഗസീബില്‍ എത്തുന്നതോടെ  അവസാനിച്ചിരുന്നു. ഇതിലെ പല  രാജാക്കന്മാരും  കേവലം മുസ്ലിം നാമധാരികള്‍ മാത്രമായിരുന്നു എന്നത് വേറൊരു ചരിത്രം.ഇവരില്‍ പലരും  പരസ്പരം കൊന്നും മറ്റുമാണ് രാജഭരണം കയ്യാളിയത്.അക്ബര്‍ തന്റെ കാലത്തെ ഹിന്ദു,മുസ്ലിം,കൃസ്ത്യന്‍ തുടങ്ങി ചില പ്രാദേശികമതങ്ങളില്‍ നിന്നെല്ലാം അകബറിനു നല്ലതെന്നു തോന്നിയ വശങ്ങള്‍ കോര്‍ത്തിണക്കി ദീനി ഇലാഹി എന്ന പുതിയ മതം തന്നെ സ്ഥാപിച്ചു.

മുസ്ലിംകളായ മുഗളന്മാര്‍  ഭരണം കയ്യാളുന്ന ആ കാലത്തിന്റെ മധ്യത്തില്‍ തന്നെ ഛത്രപതി ശിവാജി സ്ഥാപിച്ച നാട്ടു രാജ്യമാണ്  'മറാഠ സാമ്രാജ്യം' എന്ന പേരില്‍ അറിയപ്പെടുന്നത്.മുസ്ലിംകളായ മുഗളന്മാരുമായുള്ള നിരന്തരം സംഘര്‍ഷത്തില്‍ നിന്നും രൂപം കൊണ്ട ഒരു പ്രാദേശിക വാദമാണ് മറാഠകളുടേത്.ദേശ്മുഖ് യുദ്ധവീരന്മാരുടെ സഹായത്തോടെ ശിവജി സുസ്ഥിരമായ സാമ്രാജ്യം സ്ഥാപിച്ചു.മുഗളന്മാരുടെ നിരവധി കോട്ടകൊത്തളങ്ങള്‍ ശിവജി പിടിച്ചടക്കി.കേവലം മറാഠകളും മുഗളന്മാരും തമ്മില്‍ നടന്ന ഒരു യുദ്ധമായി ഇതിനെ കാണേണ്ടതില്ല ഇന്ന് കാണുന്ന “മുസ്ലിം -ഹിന്ദു“ വേര്‍തിരിവ് പോലെതന്നെയെന്നതില്‍ സംശയമില്ല.ഇതില്‍ നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്- ഇന്നലെ പെയ്ത  മഴയ്ക്ക് ഇന്ന്  മുളച്ച തകര പോലെ  പെട്ടെന്ന് പൊട്ടിമുളച്ചതല്ല ഭാരതത്തിലെ വര്‍ഗീയ  സംഘര്‍ഷങ്ങ ളും,സംഘട്ടനങ്ങളും .ഇതിനൊക്കെ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.വരുണ്‍ ഗാന്ധിയും,ഒവൈസിനെ പോലുള്ളവര്‍ ബന്ധുത്വ രാഷ്ട്രീയത്തിന്റെ സ്വധീനം ഉപയോഗിച്ചാണ് ഭാരതത്തിലെ സകല പ്രശ്നങ്ങളും ഉണ്ടാകുന്നതെന്ന്   വല്ലവരും എഴുതിയാല്‍ പറഞ്ഞാല്‍ അതിനെ ചിരിച്ച് തള്ളുകയേ വകുപ്പുള്ളൂ .
മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ എന്ന ഗുരുജി

1925ല്‍ നാഗ്പൂരില്‍ വെച്ച് ആര്‍ എസ് എസ് എന്ന രഷ്ട്രീയ സ്വയം സേവക സംഘം രൂപികരിച്ച കേശവ ബലിറാം ഹെഡ്ഗേവാര്‍ എന്ന ഡോക്ടര്‍ ജി യുടെ ലക്ഷ്യം ഭാരത്തിന്റെ സംസ്കാരവും സ്വാതന്ത്ര്യവും നില നിര്‍ത്താന്‍ ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന ആശയമായിരുന്നു. .“വസുധൈവ കുടുംബകം“ അഥവ  "ലോകമേ തറവാട്" എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ച് ഭാരതത്തെ  ഹൈന്ദവ രാജ്യമാക്കുകയായിരുന്നു  അദ്ദേഹത്തിന്റെ പ്രധാന  ലക്ഷ്യം.ആര്‍ എസ് എസിന്റെ  നിര്‍വചനത്തില്‍ മുസ്ലിംകളും, കൃസ്ത്യാനികളും ഭാരതത്തിന്റെ സംസ്കാരവും  പിന്തുടരണമെന്നു  അപ്രഖ്യാപിത ലക്ഷ്യവുമുണ്ടായിരുന്നു. ഭാരത ജനതാ പാര്‍ട്ടി ഭരിക്കുന്ന വേളയില്‍  ഏകീകൃത സിവില്‍ കോഡ് നിയമം കൊണ്ട് വരാന്‍  മുറവിളി കൂട്ടിയത്  ആര്‍ എസ് എസ് അത് പോലെ സംഘപരിവാര്‍  സംഘടനകളുമാണെന്ന    കാര്യം പറയാതെ തന്നെ അറിയുന്ന കാര്യം.അതിലൂടെ വിശാല ഹൈന്ദവ രാജ്യം എന്ന ലക്ഷ്യപ്രാപ്തി നേടുക മാത്രമാണ് അവരുടെ ഉദ്ദേശം.

വിശാല ഹൈന്ദവ രാജ്യം സ്വപനം കണ്ട്   രാഷ്ട്രീയ സ്വയം സേവക സംഘം രൂപീകരിച്ച ആര്‍ എസ് എസ്സിന്റെ  പിതാവും ആദ്യത്തെ സര്‍സംഘചാലകനുമായിരുന്ന ഡോക്ടര്‍ ജി എന്ന അറിയപ്പെടുന്ന   കെ ബി ഹേഡ്ഗേവാര്‍ മഹാരാഷ്ട്രയിലെ ബ്രാഹ്മണ  കുടുംബത്തില്‍ ജനിക്കുന്ന അതേ വര്‍ഷം അതേ  മാസം  വിശാല ജര്‍മ്മന്‍ രാജ്യം സ്വപനം കണ്ട്, ലക്ഷണക്കിനു ജൂത  മത വിശ്വാസികളേയും അവരെ പിന്തുണക്കുന്ന കമ്മ്യൂണിസ്റ്റ്കാരേയും കൊന്നൊടുക്കിയ,ജനന സമയത്ത് മാതാപിതാക്കള്‍  "ഷിക്കില്‌ ഗ്രൂബര്‍"  എന്ന പേര് നല്‍കിയ   ലോകം അറിയപ്പെട്ട   ക്രൂരനും ഏകാധിപതിയുമായ  ജര്‍മ്മനിയുടെ ഭരണാധികാരിയായിരുന്ന  "അഡോള്‍ഫ്  ഹിറ്റ്ലര്‍" ജനിച്ചതും അതേ വര്‍ഷം  അതേ മാസം(1889 ഏപ്രില്‍) എന്നുള്ളത് തികച്ചും യാദൃഛികമാണ്.മാത്രമല്ല   രണ്ടുപേരുടെയും   ആശയങ്ങള്‍    ഒരു പോലെയായിരുന്നു എന്നതും  യാദൃഛികമായിരിക്കാം!!

ആര്‍ എസ് എസിന്റെ  വിശാല ഹൈന്ദവ രാജ്യം എന്ന ലക്ഷ്യത്തെ പിന്തുണക്കുന്നവരെ സംഘപരിവാര്‍ എന്നറിയപ്പെടുന്നു.ഭാരതത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ബി ജെ പി,ഹിന്ദു ഐക്യ വേദി,എ ബി വി പി,ബി എം എസ്,ബജ്രംഗദള്‍ തുടങ്ങി മുപ്പതോളം സംഘങ്ങള്‍ ചേര്‍ന്നതാണ് ഈ  സംഘപരിവാര്‍.ഭാരതത്തെ  ഹൈന്ദവ രാജ്യമാക്കുക  എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിനായി നില കൊള്ളുന്നവര്‍ എന്ന് ചുരുക്കം.ഇതിനായി  ചിട്ടയായ പ്രവര്‍ത്തന രീതിയിലൂടെ കായികവും,മാനസികവുമായ മറ്റ്  തയ്യാറെടുപ്പോടെ പൊതു സ്ഥലങ്ങളിലുള്ള   സംഘശാഖകളില്‍ ഇവര്‍ കൂടിച്ചേരുന്നു.

ഹിറ്റ്ലറിന്റെ നാസികളുടെ പ്രവര്‍ത്തനരീതിയുമായി ആര്‍ എസ് എസ്സിനു സാമ്യതകളുണ്ടായിരുന്നു എന്ന് വേണം പറയാന്‍.ദേശീയ വാദം പൊതു ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച് പൊതുവില്‍ ഒരു ശത്രുവിനെ കാണിച്ച് ഐക്യം “തകര്‍ക്കാന്‍” വരുന്നവര്‍ എന്ന സന്ദേശം സാദാരണക്കാര്‍ക്ക് കൊടുക്കുന്ന അതേ രീതി ഇന്ത്യയില്‍ ആര്‍ എസ് എസും   ഉപയോഗിച്ചിരുന്നു. ഹിറ്റലറിന്റെ പ്രവര്‍ത്തന രീതിയും  മറ്റും  കെ ബി ഹെഡ്ഗേവാര്‍ പഠിച്ചിരിക്കാനുള്ള  സാധ്യത  എത്രത്തോളമുണ്ടെന്ന് പറയാന്‍ പറ്റില്ല.ഒരേ വര്‍ഷം ഒരേ മാസം ജനിച്ച രണ്ട് സംസ്കാരത്തിലുള്ളവര്‍ ഒരുപോലെ  ചിന്തിച്ചു എന്ന് വേണം കരുതാന്‍.1918 നും 1925നും ഇടയിലാണ് “നാസി“ എന്ന  പാര്‍ട്ടി ജര്‍മ്മനിയില്‍ ജനിച്ചതെങ്കില്‍ അതിനോട് സമാനമായ കാലത്താണ് ആര്‍ എസ് എസും  ഭാരതത്തില്‍  രൂപം കൊണ്ടത്.കൃത്യമായി പറഞ്ഞാല്‍  1925ലെ വിജയദശമി  ദിവസം .

സ്വാതന്ത്ര്യ സമരത്തിനും മറ്റും ആര്‍ എസ് എസ്  എന്ന സംഘടന  പങ്കെടുത്തിരുന്നില്ല എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കാന്‍ അനുമതിയുണ്ടായിരുന്നു.ഖിലാഫത്ത് പ്രസ്ഥാനവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സഹകരിക്കുന്നത് കൊണ്ടാണ് ആര്‍ എസ് എസ് എന്ന സംഘടനയെ ഹെഡ്ഗെവാര്‍  മാറ്റി നിര്‍ത്തിയതെന്ന് പറയപ്പെടുന്നു.ഡോക്ട്ടര്‍  ഹെഡ്ഗേവാറിന്റെ മരണ ശേഷം മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ എന്ന ഗുരുജി ആര്‍ എസ് എസ്സിന്റെ രണ്ടാമത്തെ സംഘചാലകനായി.ഭാരതം  മൊത്തം  സഞ്ചരിച്ച അദ്ദേഹം കൂടുതല്‍ കാലം സംഘചാലകാനായിരുന്ന നേതാവാണ്.സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരുന്നതിന്റെ കളങ്കവും ,ഗാന്ധിജിയെ വധിച്ചതില്‍ പങ്കുണ്ടായിരുന്നതിനാല്‍  നിരോധിച്ചിരുന്നു ആര്‍ എസ് എസ് എന്ന സംഘടനയെ  ഈ  കളങ്കത്തില്‍  നിന്നെല്ലാം കരകയറ്റാന്‍ ഗോള്‍വല്‍ക്കറിനു സാധിച്ചു.1962 ലെ ഇന്ത്യാ -ചൈനാ യുദ്ധത്തില്‍ സ്വയം സേവകരോട് രാജ്യ സുരക്ഷക്കയി നിലകൊള്ളാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.സൈനികര്‍ക്ക് വേണ്ട സഹായം എത്തിക്കാന്‍ സ്വയം സേവകര്‍ പരിശ്രമിച്ചു.ഹിറ്റ്‌ലറിന്റെ പ്രവര്‍ത്തനത്തെ  പുകഴ്ത്തുന്ന  രീതിയായിരുന്നു  ഗുരുജിയുടേത്  എന്നത്    വേറൊരു  ചരിത്ര  സത്യം !!


സ്വാതന്ത്ര സമരത്തില്‍  പങ്കെടുക്കാതിരുന്നതും ,ഗാന്ധി വധവുമായി  ബന്ധപ്പെട്ട മാനക്കേട്  പേറി  നടന്ന  അവര്‍  അവരുടെ  ശത്രുക്കള്‍ക്ക്  മധുരമായ മറുപടി  കൊടുത്തു .യുദ്ധത്തില്‍  സൈനികരെ  സഹായിച്ചു  എന്ന ഒറ്റ  കാരണത്താല്‍  മുമ്പ് ചെയ്ത  കളങ്കത്തില്‍  നിന്നും കരകയറാന്‍  1963 ലെ റിപ്ലബ്ബിക്ക് ഡേ  പരേഡില്‍ വെള്ള ഷര്‍ട്ടും കാക്കി ട്രൌസറും ധരിച്ച സ്വയം സേവകര്‍ക്ക്  പങ്കെടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു അവസരം  കൊടുത്തു .അവര്‍ക്ക്   പ്രതീക്ഷ  അംഗീകാരം തന്നെ കിട്ടി  എന്ന് വേണം പറയാന്‍.ഇതോടെ ഇന്ത്യന്‍  സമൂഹം ആര്‍ എസ് എസിനെ  ത്വത്തില്‍ അംഗികരിക്കുന്ന സാഹചര്യ മുണ്ടായി.

എന്നാലും ജാതിയും ഉപജാതിയും വാഴുന്ന ഹൈന്ദവ സമൂഹത്തില്‍ ഇന്നും ആര്‍ എസ് എസിനു വേണ്ടത്ര  വേരോട്ടമില്ല എന്ന് തന്നെ പറയേണ്ടി വരും.സവര്‍ണ്ണനും,ബ്രാഹ്മണനും അടങ്ങുന്ന  മുന്തിയ ജാതികള്‍ക്ക്  ആര്‍ എസ് എസിന്റെ  സ്ഥാനമാനങ്ങള്‍ തീറെഴുതി വെച്ചതാണെന്നാണ്  അവരുടെ ചരിത്രം തന്നെ വെളിപ്പെടുത്തുന്നത്.ആ ജാതീയ വ്യവസ്ഥ ആര്‍ എസ് എസ്  എന്ന സവര്‍ണ്ണ സംഘടനക്ക് ഒരിക്കലും മാറ്റാനും പറ്റില്ല.ഒരിക്കല്‍ പോലും നേരിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിട്ടില്ലാത്ത ആര്‍ എസ് എസ് സമാന ചിന്താഗതിക്കാരെ പിന്തുണച്ചിരുന്നു .ബി ജെ പി യെയാണു മുഖ്യമായും പിന്തുണക്കുന്നതെങ്കിലും ഒരു പാട് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടും  ഹൈന്ദവ രാജ്യം എന്ന ലക്ഷ്യത്തിനായി സംഘകുടുംബമായി ഒന്നിച്ച് പോകുന്നു എന്ന മാത്രം.  ഭാരതതില്‍ നടന്ന ഒട്ടനവധി വര്‍ഗീയ കലാപങ്ങള്‍ക്കും,ബോംബ്  സ്ഫോടനങ്ങള്‍ക്കും ആര്‍ എസ് എസിനു നേരിട്ട് പങ്കുള്ളതായി അതൊക്കെ അന്വേഷിച്ച  കമ്മീഷനുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.വസുധൈവ കുടുംബം നിലനിര്‍ത്താന്‍ വേണ്ടി ചെയ്യുന്ന ഇത്തരം കലാപങ്ങള്‍ അവര്‍ക്ക് തിലകച്ചാര്‍ത്താണെങ്കിലും പൊതു സമൂഹത്തിലതൊക്കെ കണ്ണിലെ കരടായി തന്നെ നിലകൊള്ളുന്നത്.

ജൂതരേയും അവരെ  സഹായിച്ച  കമ്മ്യൂണിസ്റ്റ്കാരേയും നീചവും നികൃഷ്ടവുമായ രീതിയില്‍ കൊന്നൊടൊക്കി അവരുടെ രോദനത്തിന്റേയും,രക്തത്തിന്റേയും  മുകളില്‍ അധികാരക്കസേരയിലിരുന്ന ഹിറ്റ്ലര്‍ പറഞ്ഞത് ലക്ഷ്യം നേടണമെങ്കില്‍ "ഒരൊറ്റ ശത്രുവിനെ മാത്രം മുന്നില്‍ കാണുക" ആ വാക്കുകള്‍  അദ്ദേഹം പ്രാവര്‍ത്തികമാക്കുകയും ചെയ്തു.വെറും സേനാശക്തിയും അംഗബലവും കൊണ്ട് ശത്രുക്കളെ തുരത്താനാവില്ലെന്ന് നന്നായി അറിയുന്ന ഹിറ്റ്ലര്‍ പ്രയോഗിച്ച തന്ത്രം ഇതിനു മുമ്പും  ശേഷവും  ഒരു നേതാവും  പ്രയോഗിച്ചില്ല എന്ന് പറയാന്‍ സാധിക്കില്ല.

'ഗീബല്‍സിന്റെ തന്ത്രം' എന്നത് ലോക പ്രശസ്ഥിയാര്‍ജിച്ച  ഒരു തന്ത്രമായിരുന്നു . അഡോള്‍ഫ് ഹിറ്റലറിന്റെ പ്രചരണ മന്ത്രിയായിരുന്ന ജോസഫ്  ഗീബല്‍സ് വെറുമൊരു മന്ത്രി മാത്രമല്ല അടുത്ത സഹചാരിയും പ്രസംഗത്തില്‍ തന്റേതായ കഴിവ് തെളിയിച്ച വ്യക്തിയാണ് ഗീബല്‍സ്.ജൂതരെ എല്ലാ തരത്തിലും ആക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതില്‍ വ്യക്തമായ ലക്ഷ്യത്തോടെ തന്ത്രം മെനയുന്നവനാണ് ഗീബല്‍സ്. ഹിറ്റലറുടെ ‘വലിയ നുണ‘ "ഒരു നുണ നിരന്തരം ആവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താല്‍ അത് പിന്നീട് പൊതുജനം വിശ്വസിക്കും" എന്ന തന്ത്രം അതി സമര്‍ത്ഥമായി അദ്ദേഹം  സമൂഹത്തില്‍ പരീക്ഷിച്ചു ,അത് നന്നായി വിജയിക്കുകയും ചെയ്തു.ഗീബല്‍ സിന്റെ തന്ത്രം ഇന്നും പലരൂപത്തിലും  ഭാവത്തിലുമായി  ഈ ആധുനിക ലോകത്ത് നമുക്ക് കാണാന്‌ സാധിക്കുമെന്നത്  നഗ്ന സത്യം.സ്വന്തം ആദര്‍ശം ആശയം മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്നതില്‍ ഇന്ന് ഒരു ഗീബല്‍സല്ല,ഒരുപാട്  ഗീബല്‍സ് മാരാണുള്ളത്. പത്ര,ദൃശ്യ ,ശ്രാവ്യ മാധ്യമങ്ങളും ,സോഷ്യല്‍  മീഡിയയും .മറ്റു  ആനുകാലികങ്ങളൊക്കെ ഇത്തരം  ‘നുണ‘ പ്രചരിപ്പിക്കുന്ന  ആധുനിക ഗീബല്‍സുമാരാണ്.ഹിറ്റലറിനു ഒരു ഗീബല്‍സിന്റെ സഹായമാണ് കിട്ടിയെതെങ്കില്‍ ഇന്നത്തെ അതേ ആശയം പേറുന്നവര്‍ക്ക് ഒരു കൂട്ടം ഗീബല്‍സ് മാ‍രാണുള്ളത് എന്ന് ചുരുക്കം.

ഹിറ്റലറിന്റെ സമാന ചിന്താഗതിയിലുള്ള മറ്റൊരു നേതാവായിരുന്നു ആധുനിക ഇന്ത്യയില്‍ ജീവിച്ച  ബാല്‍ത്താക്കറെ എന്ന മറാഠ വാദി.മറാഠവാദം ആളിക്കത്തിച്ച് ശിവസേന എന്ന ഹിന്ദു  സംഘടന 1966ല്‍  തുടങ്ങിയ ഈ ഹൈന്ദവ സംഘടന സംഘപരിവാരില്‍ അംഗമല്ല.താക്കറുടെ ലക്ഷ്യം ചിലപ്പോള്‍ മറ്റൊന്നായിരിക്കണം. ഛത്രപതി ശിവാജിയെ പോലെ മറ്റ് അയല്‍  സംസ്ഥാനങ്ങള്‍ താക്കറെ മറാഠയോട് ചേര്‍ക്കാന്‍ ശ്രമിച്ചില്ല പക്ഷെ മറാഠകളല്ലാത്തവര്‍ മറാഠയില്‍ നിന്നും വിട്ട് പോകണമെന്ന് ഇടയ്ക്കിടെ ആഹ്വാനം പുറപ്പെടുവിച്ച് അക്രമങ്ങളുണ്ടാക്കി ബോംബെ എന്ന മുംബൈയെ  അദ്ദേഹം  രക്ത ഭൂമിയാക്കിയിട്ടുണ്ട്.

ഹിറ്റ്ലറില്‍ നിന്നും കടമെടുത്ത ഒരുപാട് ആശയങ്ങള്‍ ബാല്‍ത്താക്കര്‍ പേറിയിരുന്നു എന്ന സത്യം ആധുനിക ഇന്ത്യയെ പരിചയപ്പെടുത്തേണ്ടതില്ല.ഹിറ്റ്ലറും ബാല്‍ത്താക്കറേയും ആശയം കൊണ്ടു മാത്രമല്ല സമാനര്‍ എന്നത് ഇവിടേയും ചിലപ്പോള്‍ അത്  യാദൃഛികമായിരിക്കാം ഹിറ്റലറും ബാല്‍താക്കറും  വരയ്ക്കുന്ന കലയില്‍ കഴിവ് തെളിയിച്ചവരായിരുന്നു!!അതേ പോലെ   മഅദനി ജനിച്ച(1966) അതേ വര്‍ഷത്തിലാണ്  "ശിവസേന" എന്ന സംഘടന  രൂപം കൊണ്ടത്  എന്നതും  മറ്റൊരു  സമാന യാദൃഛികത. ചരിത്ര പുരുഷന്മാര്‍ തമ്മിലുള്ള ചില സാമ്യതകള്‍ ചിലപ്പോള്‍ അമ്പരിക്കപ്പെടാറുണ്ട്!!

ബാല്‍ത്താക്കറുടെ ഈ വാദത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ അംഗബലവും  ആസൂത്രിത നീക്കങ്ങള്‍ ഇല്ലാത്തവരുമായ  മറ്റു മതക്കാരും  (മുസ്ലിം വിഭാഗത്തിലുള്ളവരായിരുന്നു കൂടുതലും) ചേര്‍ന്ന്‍ ബോംബെ  നഗരത്തെ  കുറേകാലം നരഗ  ഭൂമിയാക്കിയിട്ടുണ്ട്.ബോളിവുഡ്ഡിലും ലും,കള്ളക്കടത്തിലും മറ്റും രാജാവായി വാണിരുന്ന ദാവൂദ് ഇബ്രാഹീം എന്ന അധോലോക നായകന്‍ എങ്ങനെ  താക്കര്‍ക്കും കൂട്ടര്‍ക്കും ശത്രുവായി മാറി എന്നത് പഠിക്കാനുള്ള ചരിത്രം.ഇസ്ലാമിക  പ്രമാണങ്ങളിലൊ  ഗ്രന്ഥങ്ങളിലോ പാണ്ഡിത്യ മില്ലാത്ത  ദാവൂദ്  ഇബ്രാഹീം- "മുസ്ലിം" തീവ്രവാദികളുടെ  നേതാവ് !!


മുഗള്‍ രാജാവ് ബാബറിന്റെ ഗവര്‍ണര്‍ ജനലറായിരുന്ന  മീര്‍ബാഖി  നിര്‍മ്മിച്ച. ബാബരി മസ്ജിദ്, കോണ്‍ഗ്രസ്സിന്റെ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് മുരളി മനോഹര്‍ ജോഷിയുടേയും ,ലാല്‍  കൃഷ്ണ  അദ്വാനിയുടേയും കൂടെയുണ്ടായിരുന്ന സംഘപരിവാരങ്ങള്‍ വസുധൈവ കുടുംബകം എന്ന  ലക്ഷ്യ സാല്‍ക്കാരത്തിനു വേണ്ടി  പോലീസിനേയും മാധ്യമ പ്രവര്‍ത്തകരേയും സാക്ഷി  നിര്‍ത്തി  ബാബരി മസ്ജിദ് തകര്‍ത്തു.സ്വതന്ത്ര ഇന്ത്യയില്‍ നടക്കാന്‍ പാടില്ലാത്ത ഈ സംഭവം സംഘപരിവാര സംഘടനകള്‍ക്ക് നടക്കേണ്ട ഏറ്റവും വലിയ കാര്യമായിരുന്നു.അതിനു  വര്‍ഷങ്ങള്‍ക്ക്  മുന്നേ  രാമാജന്മ  ഭൂമി-ബാബരി  മസ്ജിദ്  പ്രശ്നം പുകഞ്ഞു  കൊണ്ടേയിരുന്നു അവസാനം 1992 ഡിസംബര്‍  ആറിനു  കത്തുന്നത് വരെ !!

ഈ പ്രശ്നങ്ങള്‍ക്ക് തുടര്‍ച്ചയെന്നോണം  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പൊട്ടി പുറപ്പെട്ട വര്‍ഗീയ കലാപങ്ങളിലും അക്രമങ്ങളിലും ചോര ചീന്തി പരസ്പരം പോരടിച്ച് മരണപ്പെട്ടവരുടെ കണക്കുകള്‍ വ്യകതമല്ല.തൊണ്ണൂറുകളില്‍ ആര്‍ എസ് എസ്  എന്ന ഹൈന്ദവ സംഘടനയ്ക്ക് ബദലായി മുസ്ലിം സമുദായത്തിന് സ്വയം പ്രധിരോധമെന്ന് വിളംബരം ചെയ്ത്  കേരളത്തിലെ മതപ്രഭാഷണങ്ങളില്‍ ഉറച്ച ശബദം കൊണ്ട് കഴിവ് തെളിയിച്ച അബ്ദുല്‍ നാസര്‍ മഅദനി രൂപം കൊടുത്ത സംഘടനയായിരുന്നു ഇസ്ലാമിക് സേവക് സംഘ് (ഐ എസ് എസ്).കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിച്ച് തന്റെ ഉറച്ച ശബ്ദം കൊണ്ട് കാര്യങ്ങള്‍ സമൂഹത്തില്‍ പറഞ്ഞ് ബോധിപ്പിച്ച മദനിക്ക് ആ കാലഘട്ടത്തില്‍ മുസ്ലിംകളുടെ വലിയൊരു  വിഭാഗത്തിന്റെ പിന്തുണനേടാന്‍ സാധിച്ചു  എന്നത്  സത്യം.

ആര്‍ എസ്  എസ് പ്രവത്തകരുടെ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹത്തിന്റെ വലതുകാല്‍ നഷ്ടപ്പെടുകയും  ബാബരി മസ്ജിദ് പ്രശ്നവുമായി അറസ്റ്റ് ചെയ്യപ്പെടുകയും  ചെയ്തു.ഐ എസ്  സില്‍ നിന്നും  രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവന്റേയും,ദളിത രുടേയും ഉന്നമനത്തിനായി പി ഡി പി എന്ന  പുതിയ രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിച്ചു.അന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായകമായ ശക്തിയാവാന്‍ കഴിഞ്ഞ പിഡിപി പിന്നീട്  എല്ലാ അര്‍ത്ഥത്തിലും തകരുകയാണുണ്ടായത്.ഹിറ്റ്ലര്‍ പറഞ്ഞ പോലെ പ്രഭാഷണ ശക്തിയിലൂടെ ജനങ്ങള്‍ക്ക് കാര്യം ബോധിപ്പിക്കാന്‍ കഴിവുള്ള വാനാണ്  നേതാവ്  പക്ഷെ   മഅദനിക്ക് ഇവിടെ  പിഴച്ചു.വ്യക്തമായ ലക്ഷ്യവും  പ്രവര്‍ത്തന രീതിയും കൈമുതലുള്ള ആര്‍ എസ് എസി  നോട് മത്സരിക്കാന്‍ മത്രം സംഘശകതിയും ആള്‍ ബലവും അദ്ദേഹത്തിനുണ്ടായില്ല.മുസ്ലിം  സമുദായത്തിലെ  നല്ലൊരു  വിഭാഗം  അദ്ദേഹത്തെ  ആ കാലഘട്ടത്തില്‍  പിന്തുണച്ചിരുന്നു  പക്ഷെ  അതിലും വലിയൊരു  വിഭാഗം  അദ്ദേഹത്തിന്റെ  ആശയത്തോട്  പുരം തിരിഞ്ഞ് നടന്നിരുന്നു .ആര്‍ എസ്  എസ്  എന്നാ സംഘടനയോട് വലിയൊരു  ഹൈന്ദവര്‍  മുഖം തിരിഞ്ഞ്  നടക്കുന്നത്  പോലെ .

ആര്‍ എസ് എസ് എന്ന ഭീമാകരനായ ഉറച്ച ലക്ഷ്യമുള്ള ഭാരതത്തിലെ സംഘശക്തികളെ പ്രധിരോധിക്കാന്‍ ഭാരതത്തില്‍ മറ്റ് മത വിഭാഗക്കാര്‍ക്ക്  ഒറ്റയും തെറ്റയുമായി നിരവധി സംഘടനകളുണ്ടായി .പ്രാദേശികമായി  രൂപം  കൊണ്ട  ഒട്ടനവധി  സംഘങ്ങള്‍ പിന്നീട്   കേരളത്തില്‍  എന്‍ ഡി എഫ് എന്ന സംഘടനക്ക്  രൂപം കൊടുത്തു .ഇപ്പോള്‍ തമിള്‍ നാട്ടിലെ മനിത നീതി പാസറെ,കര്‍ണാടകയിലെ ഫോറം ഫോര്‍ ഡിഗ്നിറ്റി,ആന്ധ്രാപ്രദേശിലെ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്,ഗോവയിലെ സിറ്റിസണ്‍ ഫോറം,രാജസ്ഥാനിലെ  കമ്മ്യൂണിറ്റി ആന്റ്  എഡുക്കേഷണല്‍  സൊസൈറ്റി.പശ്ചിമ ബംഗാളിലെ  നാഗരിക്  അധികര്‍ സുരക്ഷാ സമിതി ,മണിപ്പൂരിലെ ലൈലോങ്ങ് സോഷ്യല്‍ ഫോറം  എന്നീ സംഘടനകള്‍ ചേര്‍ന്ന് രൂപം കൊടുത്തു .ഇന്ന് കാണുന്ന പോപ്പുലര്‍ ഫ്രണ്ടാണു  ആര്‍ എസ്  എസിന് ചെറിയ  വെല്ലുവിളി  എന്ന്  പറയേണ്ടി  വരും.മറ്റു  സംഘടനയെപൊലെയോ  ആര്‍ എസ്  എസിനെ  പോലെയോ പേരെടുത്ത്  പറയാന്‍ പറ്റുന്ന  നേതാക്കന്മാരില്ലാത്ത ഒരു സംഘടനയാണ്  പോപ്പുലര്‍ ഫ്രണ്ട്..മഅദനി യുടെ  ശൈലി  ഒരുവേളയിലും എന്‍ ഡി എഫ് എന്ന  പോപ്പുലര്‍  ഫ്രണ്ട് പരീക്ഷിച്ചിട്ടില്ല.വളരെ  രഹസ്യമായ നീക്കങ്ങളിലൂടെയാണു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിച്ച്  പോകുന്നത് .

മഅദനി എന്ത് ലക്ഷ്യത്തിനു വേണ്ടിയാണോ ഇസ്ലാമിക് സേവക് സംഘം രൂപീകരിച്ചത് അതേ ലക്ഷ്യത്തിനായിട്ടാണ് ഇന്നുള്ള പോപ്പുലര്‍ ഫ്രണ്ടും നിലകൊള്ളുന്നത്.ആര്‍ എസ്  എസിന്റെ  പ്രവര്‍ത്തന രീതിക്ക്  സമാനമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവത്തനവും. ദിനേനയുള്ള ക്ലാസ്സുകളും മറ്റും കൊടുത്ത്  കൊണ്ട് കേഡറ്റ് സ്വാഭാവ രീതിയില്‍ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനവും.ഹൈന്ദവ രാജ്യം സ്വപ്നം കാണുന്ന ആര്‍ എസ് എസിനു  “പ്രധിരോധം അപരാധമല്ല“  എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണു ഇവരുടെ  പ്രവര്‍ത്തനം.സ്വാതന്ത്ര്യ ദിനത്തില്‍ പ്രവര്‍ത്തകരുടെ റൂട്ട് മാര്‍ച്ചും  "സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക" എന്നാ മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച്  പൊതു സമൂഹത്തില്‍ ശക്തിതെളിയിക്കുകയും മറ്റും ചെയ്താണ് പോപ്പുലര്‍ ഫ്രണ്ട്  അവരുടെ മുഖം പൊതു സമൂഹത്തില്‍ മിനുക്കറുള്ളത് .ഒട്ടനവധി അക്രമങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിനു പങ്കുള്ളതായി പൊതു സമൂഹവും സര്‍ക്കാരും കരുതുന്നു.കൈവെട്ട് കേസ്,മറാട് കലാപം പിന്നെ നിരവധി ഒറ്റപ്പെട്ട ആക്രമണങ്ങളും.ആര്‍ എസിനെ പോലെ വലിയ  വര്‍ഗീയ കലാപങ്ങള്‍ക്കും  നേതൃത്വം  കൊടുത്തില്ലെങ്കിലും പൊതു സമൂഹം പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനവും, രീതിയും സംശയത്തോടേയും ഭീതിയോടെയുമാണ് കാണുന്നത് എന്നതില്‍ സംശയമില്ല.1977ല്‍  ഉദയം കൊണ്ട്  ഭാരതസര്‍ക്കാര്‍ നിരോധിച്ച  സിമി (സ്റ്റുഡന്റ് ഇസ്ലാമിക്  മൂവ്മെന്റ്  ഇന്ത്യ ) എന്ന സംഘടനയില്‍  പ്രവര്‍ത്തിച്ചവരും മറ്റും  കൂടിച്ചേര്‍ന്നാണ്  എന്‍ ഡി എഫ് രൂപ പ്പെടുത്തിയതെന്ന് പൊതുധാരണ.

കേരളത്തില്‍ പെട്ടെന്ന് ഉദയം കൊണ്ട ഹൈന്ദവരുടെ മഅദനി എന്നറിയപ്പെടുന്ന ശശികലടീച്ചറും,വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയും,വരുണ്‍ഗന്ധിയും പുതിയ താരം അകബറുദ്ധീന്‍ ഒവൈസും മറ്റും ലക്ഷ്യം വെക്കുന്നത് കേവലം സ്ഥാനമാനങ്ങളും മറ്റുമാണെന്ന കാര്യത്തില്‍ സംശയമില്ല.ഒരു കാലത്ത് മഅദനി ചെയ്ത അതേ ജോലിയാണ് ഹിന്ദു ഐക്യവേദിയുടെ ശശികലയും ചെയ്യുന്നത്.ഹിറ്റ്ലര്‍ പറഞ്ഞ  പോലെ പ്രസംഗമെന്ന മാന്ത്രിക ശകതിയിലൂടെ സ്വന്തം വാദം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സാധിക്കും.പക്ഷെ ആ പ്രസംഗം കേള്‍ക്കുന്നത് അവരുടെ ആദര്‍ശപ്രേമികള്‍ മാത്രമല്ല എന്ന സത്യം എല്ലാ “വികാര പ്രസംഗ നികൃഷ്ട ജീവികളും“ മറക്കുന്നു.

ബാബരി മസ്ജിദിനു  ശേഷം  ഇനി എന്ത്? എന്ന  ചോദ്യത്തിനു  ഏകദേശം  ഉത്തരം കിട്ടിയിട്ടുണ്ട് . ആന്ധ്രാ പ്രദേശിലെ  ചാര്‍മിനാര്‍ !!1591ല്‍ കുതുബ്  ഷാഹി  രാജ വംശത്തിലെ  സുല്‍ത്താന്‍ മുഹമ്മദ് ഷാഹി  കുതുബ് ഷാ  എന്നയാളാണ്  നാല് മിനാരം  എന്നര്‍ത്ഥം  വരുന്ന  ചാര്‍മിനാര്‍ നിര്‍മ്മിച്ചത്.ഈ അടുത്ത  കാലത്തായി  സംഘപരിവാര  സംഘടന ചാര്‍മിനാറിനു  മുന്‍വശം  അവരുടെ പതാക നാട്ടി  അവകാശ വാദം  ഉന്നയിക്കും പോലെയുള്ള  ശ്രമങ്ങള്‍  നടത്തി  പോരുന്നു.ഇതോടെ  സമാധാനന്തരീക്ഷം  തകരുന്ന പല ചെയ്തികളും  നാള്‍ക്ക് നാള്‍  കണ്ട് വരുന്നു.ഇതുമായി  ബന്ധപ്പെട്ട്  പ്രവീണ്‍  തൊഗാഡിയ  എന്ന  വിശ്വ  ഹിന്ദു  പരിശത്ത്  നേതാവ്  നടത്തിയ വര്‍ഗീയ  പ്രഭാഷണങ്ങള്‍ക്ക്   മറുപടി  എന്നോണം  ആള്‍  ഇന്ത്യാ  മജ്ലിസി ഇത്തിഹാദി  മുസ്ലിമീന്‌  എന്ന പാര്‍ട്ടിക്കാരനും  എം എല്‍  യുമായ   അക്ബറു ദ്ധീന്‍  ഒവൈസി  പറഞ്ഞ  വര്‍ഗീയ പ്രസംഗ മാണ്  അതുമായി  ബന്ധപ്പെട്ട്  അവസാനം  നടന്നത് .ചാര്‍മിനാറിന് മാത്രമല്ല  ഭാരതത്തിലെ  എല്ലാ വിഭാഗത്തിലും  പെട്ടവരുടെ  ആരാധനാലയ ങ്ങള്‍ക്ക്  ബാബരി  മസ്ജിദിനു  സംഭവിച്ച  ഗതി  വരാതിരിക്കട്ടെ  എന്ന് പ്രാര്‍ത്ഥിക്കാം,പ്രയത്നിക്കാം.

ഇത്രോയൊക്കെ  പറഞ്ഞിട്ടും ആധുനിക  ഇന്ത്യയില്‍   'നാസീ  തന്ത്രം'  പ്രയോഗിച്ച  മോഡിയെ ഓര്‍ക്കാതിരുന്നാല്‍  എഴുത്ത്  പൂര്‍ണ്ണ മാകില്ല. "ഇന്ത്യയിലേക്ക്  ഹിറ്റ്ലര്‍  വരുന്ന  വഴി" എന്ന തലക്കെട്ടില്‍ എം എന്‍ വിജയന്റെ ലേഖനവും  പ്രസംഗവും  ആസ്പദമാകി  ഹിറ്റ് ലറിന്റെ   ആത്മ  കഥയ്ക്ക് എഴുതിയ  ആദ്യ  വരി തന്നെ  ഇങ്ങനെ യായിരുന്നു  "ബെര്‍ലിനില്‍  നിന്നും  ഗുജറാത്തിലേക്ക് എത്ര ദൂരമുണ്ട് ?അതെല്ലെങ്കില്‍  ഹിറ്റ്‌ ലറില്‍ നിന്നും  നരേന്ദ്ര  മോഡിയിലേക്ക്,മെയ്ന്‍  കാംഫില്‍  നിന്നും "വിചാരധാര" യിലേക്ക്? ഇവിടെ വിവരിക്കാതെ  തന്നെ കാര്യം വ്യക്തം.തീച്ചൂള പോലെ ചൂടുള്ള ചോദ്യമാണ്  അദ്ദേഹം ചോദിച്ചത്.ഗുജറാത്ത്‌  വെറുമൊരു  പരീക്ഷണമാണെന്നും  അത് ഇന്ത്യ  ഒട്ടാകെ വ്യാപിക്കാനുള്ളതാണെന്നും  ഇന്ത്യന്‍  ഫാഷിസ്റ്റ്‌  പറയുമ്പോള്‍  അത് വെറുമൊരു  വീരവാദമായി  തള്ളി ക്കള യേണ്ടന്നും  അദ്ദേഹം  ഓര്‍മ്മപ്പെടുത്തുന്നു.ഇന്ത്യയില്‍  ഹിറ്റ്ലറുടെ നാസീ  തന്ത്രം  ബാല്‍ത്തക്ക റെയാക്കാള്‍  നന്നായി പരീക്ഷിച്ചത് "ഭാവി പ്രധാനി"യായി  വാഴ്ത്തപ്പെടുന്ന മോഡി തന്നെ!!

ഭയത്തെ നിങ്ങളുടെ  തലയ്ക്ക്  മുകളില്‍ ഒരൊറ്റ  നൂലില്‍ കെട്ടി നിര്‍ത്തി ബാബരി മസ്ജിദ്  തകര്‍ത്തത്  അനുഷ്ഠാനമാക്കി ,ഓരോ ഡിസംബര്‍  ആറിനും  വിജദിവസമായി ആഘോഷിക്കുന്നതും  കേവലമായ  ആഹ്ലാദത്തിനല്ല   എന്ന് അദ്ദേഹം  നമ്മെ  ഓര്‍മ്മ പ്പെടുത്തുന്നു.അത് നിങ്ങളെ പേടിപ്പിക്കാനാണ്  'നാം മറക്കാതിരിക്കുക' എന്ന് ന്യുനപക്ഷ  തീവ്രവാദികള്‍  പോസ്റ്റര്‍  ഒട്ടിക്കുമ്പോള്‍  നമ്മള്‍  കരുതും ഇതൊക്കെ ആര്‍ക്കോ ഭീഷണിയെന്നാണെന്ന്.സത്യത്തില്‍ അവര്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണു നിങ്ങള്‍  മറക്കരുത്.

ഇങ്ങനെ  എതിരാളികളില്‍  ഭയം ജനിപ്പിച്ച്  കീഴടക്കുക  എന്നത്  ഒരു ഫാഷിസ്റ്റ്‌  തന്ത്രമാണ് വര്‍ഷ ങ്ങള്‍  മുന്നേ ഹിറ്റ്‌ലര്‍  നടത്തിയ  തന്ത്രം !!നമ്മുടെ സംസ്കാര  കുരുക്കള്‍  ഉപയോഗിച്ച്,ഭയമുണ്ടാക്കുന്ന  മന്ത്രവാദ ശക്തികള്‍ പേക്കാച്ചി വരുന്നു,ഭൂതം വരുന്നു എന്ന്  കുട്ടികളെ ഭയപ്പെടുത്തുന്ന  പോലെയാണ്  രക്ത  കുലിഷിതമാവാന്‍  പോകുന്നു  എന്ന പറഞ്ഞ് ഹിറ്റ്‌ലര്‍ അന്നും ഇന്ത്യന്‍  ഫാഷിസ്റ്റുകള്‍  ഇന്നും  ഇന്ത്യയിലെ  ജനങ്ങളെ  ഭയപ്പെടുത്തി  കൊണ്ടിരിക്കുന്നത്.

മിക്ക വര്‍ഗീയ ശക്തികളും തിങ്ങി നിറഞ്ഞ പുരുഷാരത്തെ കാണുമ്പോള്‍ രോമാഞ്ച പുളകിതരായി, അധിക വര്‍ഗീയ ശക്തികളും തൊണ്ടനാളത്തിന്റെ സഹായത്തോടെ അലറുന്നത് സ്ഥാനമാനങ്ങള്‍ക്ക്  വേണ്ടിയാണെന്നതില്‍  സംശയമില്ല.അവരൊക്കെ  സ്വന്തം വാദം മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുമ്പോളുണ്ടാകുന്ന സ്വാഭാവിക പ്രതിഭാസമാണ് “തീവ്രവദം”!! അത് പ്രസംഗത്തിലൂടേയും,എഴുത്തിലൂടേയും,ഇന്നുള്ള സോഷ്യല്‍ മീഡിയയിലൂടേയും,മറ്റു മാധ്യമങ്ങളിലൂടേയും മതക്കാരും ,മദമിളകിയവരും,മതമില്ലാത്തവരും ചെയ്യുന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്ന് തന്നെ പറയാം.വാദം ഏതായാലും അത് മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്നവരാണ് തീവ്രവാദികള്‍!!

"നന്മയും തിന്മയും  തുല്യമല്ല,തിന്മയെ നന്മ കൊണ്ട് പ്രധിരോധിച്ചാല്‍ നിങ്ങളുടെ  കഠിന  ശത്രു  പോലും ആത്മ  മിത്രമാകും" -ഖുറാന്‍

ലോകമേ തറവാട്,ലോകമേ  സമാധാനം !!

പടന്നക്കാരന്‍ ഷബീര്‍ അലി

ജയ്‌  ഹിന്ദ്‌

തീവ്രവാദം :മുകളില്‍  എഴുതി പിടിപ്പിച്ച  അക്ഷരങ്ങള്‍ മൊത്താമായും വായിക്കാതെ ചില്ലറയായി വായിച്ച് ഭാരതത്തില്‍ നിന്നും,ഇന്ത്യയില്‍  നിന്നും  എന്നെ ആക്രമിക്കരുത്!!